Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിതൃശൂന്യ ആരോപണങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2019, 01:46 am IST
in Editorial

കോണ്‍ഗ്രസ് എന്നത് അഴിമതിയുടെ പര്യായമായിട്ട് കാലമേറെയായി. നെഹ്രുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും അഴിമതി ചരിത്രം വിസ്തരിക്കുന്നില്ല. സോണിയയുടെയും മകന്‍ രാഹുലിന്റെയും യുഗം പിറന്നതോടെ അഴിമതി ആചാരമായി. സോണിയ നയിച്ച യുപിഎ സര്‍ക്കാരിന്റെ കാലത്തെ ലോകം കണ്ട ഏറ്റവും വലിയ അഴിമതിയുടെയും കുംഭകോണങ്ങളുടെയും കെട്ടുനാറിയ സംഭവങ്ങള്‍ രാഷ്‌ട്രീയ ആരോപണമെന്ന് എഴുതിത്തള്ളാനാകില്ല. ഭരണഘടനാ സ്ഥാപനമായ സിഎജിയാണ് കുംഭകോണങ്ങളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പുറംലോകത്തെയറിയിച്ചത്. ഏഴര ലക്ഷം കോടിയാണ് കോണ്‍ഗ്രസും ഘടകകക്ഷികളും തട്ടിയെടുത്തത്. പല മന്ത്രിമാരും രാജിവച്ചു. ചിലര്‍ ജയിലിലുമായി. ഇതിനെതിരായ ജനവിധിയാണ് 2014 ല്‍ ഉണ്ടായത്. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉന്നയിക്കാന്‍ സാഹചര്യമുണ്ടാക്കിയില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസ് മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ ചുറ്റിപ്പറ്റി ആരോപണം ഉന്നയിച്ചത്. ഇതിനായി ഒരു ഡയറിക്കുറിപ്പും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

യെദ്യൂരപ്പ എഴുതിയതെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം ഒരു മാഗസിന്‍ പുറത്തുവിട്ട ഡയറി വ്യാജമെന്ന് ആദായനികുതി വകുപ്പ് മേധാവി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. വെള്ളിയാഴ്ച ഡയറി വലിയ ആയുധമാക്കിയ കോണ്‍ഗ്രസ് ഇപ്പോള്‍ മൗനത്തിലാണ്. ഇതോടൊപ്പം ഉയര്‍ന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഡി.കെ. ശിവകുമാര്‍ അടക്കമുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമായ മറുപടി നല്‍കുന്നുമില്ല. ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് ഡയറി കണ്ടെത്തിയെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം. പ്രധാനമായും എട്ടു ചോദ്യങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. എപ്പോഴാണ് ഡയറി ലഭിച്ചത്, ആരാണ് ഡയറി തന്നത്, എവിടെ വച്ചാണ് തന്നത്, ഇതിന്റെ ഒറിജിനല്‍ എവിടെ, എന്തുകൊണ്ട് ഇതുവരെ കര്‍ണാടക ലോകായുക്തയിലും ആന്റി കറപ്ഷന്‍ ബ്യൂറോയിലും പരാതി നല്‍കിയില്ല, 2013 മുതല്‍ സംസ്ഥാനത്ത് അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് ഇതുവരെ അന്വേഷണത്തിന് ഉത്തരവിട്ടില്ല, ഈ ഡയറി എങ്ങനെ ലഭിച്ചെന്ന് ഡി.കെ. ശിവകുമാര്‍ വിശദീകരിക്കാത്തത് എന്തുകൊണ്ട്, കോണ്‍ഗ്രസിന് ആന്റികറപ്ഷന്‍ ബ്യൂറോയ്‌ക്ക് പരാതി നല്‍കാമായിരുന്നു. എന്തുകൊണ്ട് ഇതുവരെ നല്‍കിയില്ല… എന്നീ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ഉയര്‍ന്നെങ്കിലും ഒന്നിനും മറുപടിയില്ല. അതില്‍നിന്നു തന്നെ ബിജെപിയെ കരിവാരിത്തേക്കാന്‍ കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണ് ഡയറി എന്ന് വ്യക്തമായി.

കോണ്‍ഗ്രസ് പുറത്തുവിട്ട ഡയറിയുടെ താളുകള്‍ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് കര്‍ണാടക, ഗോവ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇതിനകം വ്യക്തമാക്കി. ഡയറിയുടെ ഒറിജിനല്‍ ലഭിച്ചിട്ടില്ല. ലഭിച്ച പേജിന്റെ കോപ്പികള്‍ നേരത്തെ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്‌ക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ത്തന്നെ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നുവെന്നും അന്വേഷണ ഏജന്‍സിക്ക് വ്യക്തമായിട്ടുണ്ട്. പേജുകള്‍ക്ക് കൃത്യതയുണ്ടായിരുന്നില്ല. തുടര്‍ച്ചയായുള്ള തീയതികളിലായിരുന്നില്ല ഡയറി എഴുതിയിരുന്നത്. ഇത് വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതിനാലാണ് കൂടുതല്‍ അന്വേഷണം നടത്താതിരുന്നത്. 

ഡയറികള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് നിരവധി കേസുകളില്‍ സുപ്രീംകോടതി ഉത്തരവുണ്ട്. 1991ലെ ജയിന്‍ ഹവാല കേസിലാണ് ഡയറി, നോട്ട്ബുക്ക്, പേപ്പര്‍താളുകള്‍ എന്നിവയ്‌ക്ക് നിയമസാധുത ലഭിക്കില്ലെന്ന ഉത്തരവ് സുപ്രീംകോടതി ആദ്യമായി പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 2017 ആഗസ്തിലാണ് കോണ്‍ഗ്രസ് നേതാവ് ശിവകുമാറിന്റെ വീട്ടില്‍നിന്ന് ഡയറിയുടെ താളുകള്‍ കിട്ടിയത്. 2017 നവംബറില്‍ യെദ്യൂരപ്പയെ ചോദ്യം ചെയ്തു. തന്റെ കൈയക്ഷരവും കൈയൊപ്പും യെദ്യൂരപ്പ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതും ഡയറിയില്‍ കണ്ട കൈയൊപ്പുമാണ് ഹൈദരാബാദിലെ ലാബിലേക്കയച്ചത്. യെദ്യൂരപ്പയുടേതായി കോണ്‍ഗ്രസ് പ്രചരിപ്പിച്ച ഡയറി പിതൃശൂന്യമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഇത് സംബന്ധിച്ച് നടത്താന്‍ നിശ്ചയിച്ച വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത്. തുപ്പി ഓടുക എന്ന കോണ്‍ഗ്രസ് നിലപാട് അവര്‍ക്കുതന്നെ തിരിച്ചടിയാകാനാണ് പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.