Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനം വിദൂരസ്വപ്‌നമായി ആലത്തൂര്‍

സുനില്‍ തിരുവത്ര by സുനില്‍ തിരുവത്ര
Mar 20, 2019, 04:02 am IST
in Kerala

തൃശൂര്‍: ഇന്നത്തെ ആലത്തൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിന് കേവലം 11 വര്‍ഷത്തെ പഴക്കം മാത്രം.  ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളുടെ 2008ലെ അതിര്‍ത്തി പുനര്‍ നിര്‍ണയത്തിലൂടെയാണ് ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചത്. അതിന് മുന്‍പ് മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണനെ മൂന്ന്് തവണ ലോക്‌സഭയിലെത്തിച്ച ഒറ്റപ്പാലം മണ്ഡലത്തിന്റെ ഭാഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം, കുഴല്‍മന്ദം എന്നീ മണ്ഡലങ്ങളും ചേര്‍ന്നതായിരുന്നു ഒറ്റപ്പാലം ലോക്‌സഭാമണ്ഡലം. 2008 ലെ അതിര്‍ത്തി പുനര്‍ നിര്‍ണയത്തോടുകൂടി ഇതില്‍ തൃശൂര്‍ ജില്ലയിലെ മണ്ഡലങ്ങള്‍ നിലനിര്‍ത്തുകയും പാലക്കാട് ജില്ലയിലെ പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം നിയമസഭാമണ്ഡലങ്ങള്‍ ഒഴിവാക്കി പകരം തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍(പഴയ കുഴല്‍മന്ദം) നിയമസഭാമണ്ഡലങ്ങള്‍ കൂട്ടിചേര്‍ക്കുകയും ചെയ്താണ് ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചത്. 

 ഇതില്‍ തൃത്താല നിയമസഭാ മണ്ഡലം പിന്നീട് പൊന്നാനി ലോക്‌സഭ മണ്ഡലത്തിലേക്കും പട്ടാമ്പി, ഒറ്റപ്പാലം നിയമസഭാ മണ്ഡലങ്ങള്‍ പാലക്കാട് ലോക്‌സഭ മണ്ഡലത്തിലേക്കും കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തെ പോലെ ആലത്തൂരും പട്ടികജാതി സംവരണ മണ്ഡലമാണ്. 

യുഡിഎഫിനെയും എല്‍ഡിഎഫിനേയും പലതവണ തെരഞ്ഞെടുത്തിട്ടുള്ള ഒറ്റപ്പാലം മണ്ഡലത്തെ 1984 മുതല്‍ മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന്‍ മൂന്ന് തവണ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 1993 മുതല്‍ 96 വരെ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എസ്. ശിവരാമനേയും 1996 മുതല്‍ 2004 വരെ നാല് തവണ പ്രതിനിധാനം ചെയ്ത എസ്. അജയകുമാറിനേയും സിപിഎം പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 2008ല്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം വന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിലെ പി.കെ. ബിജുവാണ് ജയിച്ചത്. ഇത്തവണയും ബിജുവിനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്.

കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ കാര്‍ഷിക പ്രധാന്യമുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ആലത്തൂര്‍. ജനസംഖ്യയില്‍ ഭൂരിഭാഗവും പട്ടികജാതി, വര്‍ഗ വിഭാഗങ്ങളും കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവരുമാണ്. കാര്‍ഷികമേഖലയുടെ വികസനങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ ഈ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ എംപി ശ്രമിച്ചിട്ടില്ല. ആദര്‍ശ് ഗ്രാമയോജന പ്രകാരം ഒരു ഗ്രാമം പോലും ദത്തെടുത്തിട്ടില്ല.  കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വാഗ്ദാനം ചെയ്ത ചിറ്റൂര്‍-മൂലത്തറ ജലസേചന പദ്ധതിക്കുവേണ്ടി ഒരു ചെറുവിരലനക്കാന്‍ പോലും  എംപി തയ്യാറായിട്ടില്ല. ഭാരതപ്പുഴയ്‌ക്ക് ഇരുവശവും തടയണകെട്ടി കാര്‍ഷികാവശ്യത്തിന് ജലസേചന സൗകര്യം നടപ്പിലാക്കുമെന്ന വാഗ്ദാനവും പാഴ്‌വാക്കായി. സിപിഎമ്മും വി.എസ്. അച്യുതാനന്ദനും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബൂണലും നടപ്പിലാക്കിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Astrology

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

Local News

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

India

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

Local News

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.