Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ തോല്‍വി തിരിച്ചുവരുമ്പോള്‍….

സുഗതന്‍ എല്‍ ശൂരനാട്byസുഗതന്‍ എല്‍ ശൂരനാട്
Mar 10, 2019, 05:20 am IST
inVicharam

പൊതുവിദ്യാലയങ്ങളില്‍ തോല്‍വി സമ്പ്രദായം തിരിച്ചുകൊണ്ടുവരാനുള്ള നീക്കം സമ്മിശ്രഫലം ഉളവാക്കാനാണ് സാധ്യത. സ്‌കൂള്‍തലം കഴിഞ്ഞ് ഹയര്‍സെക്കന്ററി തലത്തിലെത്തുന്ന കുട്ടികള്‍ക്ക് മാതൃഭാഷ ഉള്‍പ്പെടെയുള്ള ഭാഷാവിഷയങ്ങളും മറ്റ് വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളും അറിഞ്ഞുകൂടാത്ത സ്ഥിതിയാണ്, ചെറിയ തോതിലെങ്കിലും, ഇന്നു നിലനില്‍ക്കുന്നത്. യുപി ക്‌ളാസുകളില്‍ ഭാഷാവിഷയങ്ങളിലെ കുറവുകള്‍ പരിഹരിക്കുന്നതിനായി ഹലോ ഇംഗ്ലീഷ്, മലയാളതിളക്കം തുടങ്ങിയ പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത് ആശ്വാസമാണ്. 

കുട്ടികളില്‍ ഗുണപരമായ മാറ്റം ഇതിലൂടെ ഉണ്ടായിട്ടുമുണ്ട്. ഇത്തരം പദ്ധതികള്‍ ഭാവിയില്‍ എല്‍പി ക്‌ളാസുകളില്‍ മാത്രമായി നടപ്പാക്കുന്നതു കുറേകൂടി പ്രയോജനകരവും പ്രായോഗികവും ആയിരിക്കും. യുപി ക്ലാസ്സെത്തുന്നതിനു മുന്‍പായി ഭാഷാവിഷയങ്ങളും കണക്കിലെ അടിസ്ഥാന വിവരങ്ങളും കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരായാല്‍  ഉപരി ക്‌ളാസുകളിലെ പഠനപുരോഗതിയില്‍ വലിയ മാറ്റം വരും.  അദ്ധ്യാപകര്‍ക്കും ആശ്വാസമായിരിക്കും. കാരണം, ഉയര്‍ന്ന ക്‌ളാസുകളിലെ പാഠഭാഗങ്ങള്‍ കൂടുതല്‍ വിശദമായും വിശാലമായും അവതരിപ്പിക്കുവാന്‍ കഴിയും. 

രാജ്യസഭ പാസാക്കിയ പുതിയ നിയമമനുസരിച്ച് അഞ്ചാം ക്‌ളാസിലും എട്ടാം ക്‌ളാസിലും തോല്‍വി സമ്പ്രദായം തിരിച്ചുകൊണ്ടുവരുമ്പോള്‍, തോല്‍ക്കുന്ന കുട്ടികള്‍ക്കു പുനഃപരീക്ഷ നടത്താനാണു നീക്കം. ഇത് പ്രഹസനമാവാനാണ് സാധ്യത. കാരണം, സ്‌കൂളിലെ പുനഃപരീക്ഷ എഴുതിയ ആരും തോറ്റിട്ടില്ല. ഫലത്തില്‍ പഴയ ഓള്‍ പാസ് രീതിതന്നെ നടപ്പില്‍ വരും. അതിനാല്‍, ഇതിലൂടെ കുട്ടി ആര്‍ജിക്കേണ്ട അറിവുകള്‍ നേടുമെന്നു യാതൊരു ഉറപ്പുമില്ല. 

പഠനത്തില്‍ ശ്രദ്ധ കുറഞ്ഞു

തോല്‍വി സമ്പ്രദായവും ശിക്ഷണവും നിര്‍ത്തലാക്കിയതിനുശേഷം ഭൂരിഭാഗം  കുട്ടികളും  പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാതായി.  മത്സരബുദ്ധിയും ആവശ്യകതാബോധവും  കുറഞ്ഞിട്ടുമുണ്ട്. കുട്ടി അഞ്ചാം ക്‌ളാസെത്തുന്നതിനു മുന്‍പുതന്നെ അവര്‍ നേടേണ്ട അടിസ്ഥാന അറിവുകളും  (ഭാഷാവിഷയങ്ങള്‍ കൈകാര്യം ചെയ്യാനും, സംഖ്യാബോധവും ക്രിയകളും ) പഠനത്തിന്റെ പ്രാധാന്യവും മറ്റും കുട്ടി നേടിയെന്ന വസ്തുത ഓരോ അദ്ധ്യാപകനും രക്ഷിതാവിനും ബോധ്യപ്പെടണം. അങ്ങനെ ആയാല്‍ തോല്‍വി സമ്പ്രദായം ഇല്ലെങ്കില്‍പ്പോലും ഒരു പരിധിവരെ ഈ വിഷയത്തിന് പരിഹാരമാകും.  

സുഖത്തോടൊപ്പം ദു:ഖവും അറിയണം 

പരീക്ഷകളില്‍ വിജയവും പരാജയവും കുട്ടി നേരിടണം. പരാജയം നേരിട്ട വ്യക്തികള്‍ മാത്രമേ ജീവിത്തില്‍ ശോഭിച്ചിട്ടുള്ളു. അത് അവരെ ബോദ്ധ്യപ്പെടുത്തണം. ഇപ്പോഴത്തെ ഭൂരിഭാഗം കുട്ടികളും ജീവിതസുഖങ്ങളും ജയവും മാത്രം നേടിയാണു വളരുന്നത്. ജയം മാത്രം അനുഭവിച്ച കുട്ടി ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്ന കാഴ്ച സാധാരണമാണ്. ഫലത്തില്‍ കുട്ടികള്‍ ജീവിതം പഠിക്കുന്നില്ല. ഒരേ നാണയത്തിന്റെ ഇരു വശങ്ങളായ സുഖവും ദുഖവും കുട്ടികള്‍ അറിഞ്ഞ്് അനുഭവിക്കാന്‍ തടസ്സം നില്‍ക്കുന്നത് രക്ഷിതാക്കള്‍ തന്നെയാണ്. ‘ഞാന്‍ വളരെ കഷ്ടപ്പെട്ട് ദുരിതം അനുഭവിച്ചാണ് ഈ നിലയിലെത്തിയത്. എന്റെ മക്കള്‍ അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുവാന്‍ പാടില്ല. അവര്‍ക്ക് ഒരു കുറവും വരാന്‍ ഇടയാകരുത് ‘എന്നാണ് പല രക്ഷിതാക്കളുടെയും ഭാഷ്യം. തീര്‍ത്തും അനാരോഗ്യകരമായ കാഴ്ചപ്പാടാണത്. നമ്മുടെ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും വിഷമതകളും സാമ്പത്തിക കാര്യങ്ങളും അറിഞ്ഞുതന്നെവേണം കുട്ടികള്‍ വളരാന്‍. ഗള്‍ഫില്‍ പണിയെടുക്കുന്ന കൂടുതല്‍പേരും അവിടുത്തെ പ്രയാസങ്ങള്‍ കുടുംബാംഗങ്ങളുമായി പങ്കുവെക്കാറില്ല. അതും തെറ്റായ രീതിയാണ്. നമ്മുടെ വീട്ടിലെ സാമ്പത്തിക സ്രോതസുകളും അതിന്റെ പ്രാധാന്യവും വിനിയോഗവും ഒക്കെത്തന്നെ കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അറിഞ്ഞിരിക്കണം. ചെറുപ്രായത്തില്‍ത്തന്നെ അവരെ ചെറിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തരാക്കണം. ഇത് അവരില്‍ വലിയ മാറ്റമുണ്ടാക്കും. 

കുട്ടികളുമായി മനസുതുറക്കണം 

രക്ഷിതാക്കള്‍ ദിവസം പത്തുമിനിറ്റെങ്കിലും കുട്ടികളുമായി മനസുതുറന്നു സംസാരിക്കണം. അവരോടൊപ്പം പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും ചിന്തിക്കാനും കഴിയണം. സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റം കുടുംബബന്ധങ്ങളില്‍ വീഴ്‌ത്തുന്ന വിള്ളലുകളും കുട്ടികള്‍ ഇതില്‍ വീണുപോകുന്നതും പഠനത്തെ ബാധിക്കും. ഇരുപത്തിമൂന്ന് വയസ്സിനുള്ളില്‍ ഒരു കുട്ടിയും  സ്വന്തമായി മൊബൈല്‍ വാങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പ്രൈമറി ക്ലാസുമുതല്‍ ഹയര്‍സെക്കന്ററി തലം വരെയെങ്കിലും, കുട്ടികള്‍ വീട്ടില്‍നിന്നു സ്‌കൂളില്‍പോയി തിരിച്ചുവരുന്നത് വരെയുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും രക്ഷിതാക്കളോട് അല്ലെങ്കില്‍ അദ്ധ്യാപകരോട് തുറന്നുപറയാന്‍ അവരെ പ്രാപ്തരാക്കണം. അങ്ങനെ ശീലിപ്പിക്കണം. എപ്പോഴെങ്കിലും വീട്ടുകാരുമായി ആശയങ്ങള്‍ പങ്കുവെക്കാന്‍ വൈമനസ്യം കാണിക്കുന്നുവെങ്കില്‍ ഒന്നുറപ്പിക്കാം അവന്‍ അല്ലെങ്കില്‍ അവള്‍ എന്തോ കുഴപ്പത്തില്‍ ചെന്ന് ചാടിയിട്ടുണ്ടാകും എന്ന്. പല രക്ഷിതാക്കളും കുട്ടിയെ താഴ്ന്ന ക്ലാസില്‍ കൊണ്ടെ ചേര്‍ത്തശേഷം പത്താംക്‌ളാസിലെ രക്ഷാകര്‍തൃ മീറ്റിങ്ങിനായിരിക്കും എത്തുക. കുറഞ്ഞത് രണ്ടുമാസത്തിലൊരിക്കലെങ്കിലും കുട്ടിയുടെ പഠനനിലവാരം അറിയാന്‍ രക്ഷിതാക്കള്‍ സ്‌കൂളിലെത്തണം. കുട്ടിയുടെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കാന്‍ അദ്ധ്യാപകനും കഴിയണം. കുട്ടികള്‍ വഴിതെറ്റി പോകാതിരിക്കാന്‍ ഈ കരുതല്‍ ഉപകരിക്കും. 

ബാഹ്യ ഇടപെടലുകള്‍ 

കാര്യങ്ങള്‍ ഇങ്ങനെയൊക്ക ആയിരിക്കെ തോല്‍വി സമ്പ്രദായം തിരികെ കൊണ്ടുവരുമ്പോള്‍ ഇതൊന്നും താങ്ങാന്‍ കഴിയാതെ കുട്ടികള്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കും. അത് കുട്ടികളുടെ മേലുള്ള അവകാശ ലംഘനമായി, പീഡിപ്പിക്കലായി ഒക്കെ വ്യാഖ്യാനിക്കപ്പെടും. അതൊക്കെ മുന്നില്‍ക്കണ്ട്, വരുംതലമുറയെ ജീവിതത്തില്‍ ഉടനീളം കരുത്തുള്ളവരായി, കാര്യപ്രാപ്തിയുള്ളവരായി, ലക്ഷ്യബോധമുള്ളവരായി വാര്‍ത്തെടുക്കുവാന്‍ സമൂഹം ഒരേ മനസ്സോടെ നീങ്ങേണ്ടിയിരിക്കുന്നു.  

    (ഈ വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.