Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാധ്യതാ പട്ടികകള്‍ പൂര്‍ത്തിയാവുന്നതോടെ ഇടതുമുന്നണിയില്‍ അടി മുറുകുന്നു

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 2, 2019, 04:09 am IST
in Kerala

തൃശൂര്‍: സാധ്യതാ പട്ടികകള്‍ പൂര്‍ത്തിയായിത്തുടങ്ങിയതോടെ ഇടതുമുന്നണിയില്‍ സീറ്റിനായുള്ള അടി മുറുകി. ഒട്ടുമിക്ക സീറ്റിലും ഒന്നിലേറെ പേരുകള്‍ സജീവമായി ഉയര്‍ന്നതോടെയാണ് പോര് കടുക്കുന്നത്. സിപിഎം, സിപിഐ ജില്ലാ കമ്മിറ്റികളാണ് തങ്ങളുടെ സാധ്യതാപട്ടിക നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. 

 മൂന്ന് പേരുകള്‍ വീതം നിര്‍ദ്ദേശിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും ചില മണ്ഡലങ്ങളില്‍ നാലും അഞ്ചും പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വം പറയുന്ന ഒരു പേരും പിന്നെ ജില്ലാ നേതൃത്വത്തിലെ അപ്രധാനമായ രണ്ട് പേരുകളും എഴുതി നല്‍കലായിരുന്നു മുന്‍പ് ഇടത് മുന്നണിയിലെ രീതി.  ഇന്ന് സ്ഥിതി മാറി. സ്ഥാനാര്‍ത്ഥിയാവാന്‍ അരയും തലയും മുറുക്കി നേതാക്കള്‍ തന്നെ രംഗത്തുണ്ട്. അവര്‍ക്കുവേണ്ടി വാദിക്കാന്‍ അണികളും. ഇതോടെയാണ് മൂന്നും നാലും പേരുകള്‍ സജീവമായി ഉയരുന്നത്. പക്ഷേ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാകും. 

 കണ്ണൂരില്‍ പി. ജയരാജനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ശ്രീമതിക്ക് പകരം ജയരാജനെ മത്സരിപ്പിക്കാനായിരുന്നു ആദ്യ ആലോചന. ഷുക്കൂര്‍ വധക്കേസ് ജയരാജന് തിരിച്ചടിയായി. ജയരാജനെ മത്സരരംഗത്തിറക്കുന്നത് മുസ്ലിം വോട്ടുകള്‍ സംസ്ഥാന വ്യാപകമായി നഷ്ടപ്പെടാനിടയാക്കുമെന്ന് നേതാക്കള്‍ തന്നെ പറയുന്നു. സാധ്യതാ പട്ടികയില്‍ ഉണ്ടെങ്കിലും പി.കെ. ശ്രീമതിക്കാണ് പ്രഥമ പരിഗണന. ഇതില്‍ ജയരാജന്‍ കടുത്ത നീരസത്തിലുമാണ്. വടകര സീറ്റിലേക്കും ജയരാജന്റെ പേര് സാധ്യതാ പട്ടികയിലുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വം ജയരാജന്‍ മത്സരരംഗത്ത് വേണ്ട എന്ന നിലപാടിലാണ്.

 പാലക്കാട് എം.ബി. രാജേഷിനാണ് പ്രഥമ പരിഗണന. മുന്‍ എംപി എന്‍.എന്‍ കൃഷ്ണദാസ് അവകാശവാദവുമായി രംഗത്തുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായതിന്റെ ക്ഷീണത്തിലാണ് കൃഷ്ണദാസ്. ജില്ലാ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം രാജേഷിനെതിരാണ്. 

 തൃശൂരില്‍ സിപിഐ സാധ്യതപ്പട്ടികയില്‍ മൂന്ന് പേരാണ് ഇടം പിടിച്ചത്. സിറ്റിങ് എംപി സി.എന്‍. ജയദേവന് പുറമേ കെ.പി. രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരും പട്ടികയിലുണ്ട്. ജയദേവന് ഒരൂഴം കൂടി നല്‍കാന്‍ സിപിഎമ്മിന് താത്പര്യമില്ല എന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ ദിവസം സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ജയദേവന്‍ രംഗത്ത് വന്നത് മുന്നണി നേതൃത്വത്തെ ഞെട്ടിച്ചു. മാറിനില്‍ക്കേണ്ട കാര്യമില്ല എന്നാണ് ജയദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കെ.പി. രാജേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐ നേതൃത്വത്തിനും താത്പര്യം. പക്ഷേ ജയദേവന്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ എളുപ്പമല്ല.

ഏക സിറ്റിങ് എംപി എന്ന നിലയില്‍ ജയദേവന് ഒരൂഴം കൂടി നല്‍കി പ്രശ്‌നം പരിഹരിക്കണമെന്നും സിപിഎമ്മിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങരുതെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. മന്ത്രി വി.എസ്. സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ കമ്മിറ്റിയില്‍ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച് സുനില്‍കുമാര്‍ തടിയൂരി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.