Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടബാധ്യത: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടരുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 27, 2019, 09:56 am IST
in Kerala

കട്ടപ്പന: കടബാധ്യതയെ തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ചിന്നാര്‍ വരിക്കാനിക്കല്‍ ജെയിംസ് (57) ആണ് പെരിഞ്ചാംകുട്ടിയിലെ തേക്ക് മുള പ്ലാന്റേഷനിലെ തേരക മരത്തില്‍ തൂങ്ങിമരിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഏഴായി.

കൊന്നത്തടി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ചിന്നാര്‍ ഇരുമലകപ്പ് അടിവാരം ഭാഗത്തെ താമസക്കാരനായ ജെയിംസ് കൃഷി ചെയ്താണ് കുടുംബം പുലര്‍ത്തിവന്നിരുന്നത്. നാലുപതിറ്റാണ്ടായി ഇവിടെ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മുഖ്യ കൃഷി കുരുമുളക് ആയിരുന്നു. കൃഷിക്കും മക്കളുടെ പഠനത്തിനുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇദ്ദേഹം വായ്‌പ എടുത്തിരുന്നു. കാലാവസ്ഥ വ്യതിയാനത്തിലും കീടബാധയിലും കൃഷി തകര്‍ന്നതോടെ ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാതെ ഇദ്ദേഹം വലിയ കടക്കെണിയിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ വീടും രണ്ടേക്കറോളം വരുന്ന സ്ഥലവും മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കി. എന്നാല്‍ ഈ തുകകൊണ്ടും ബാധ്യതകള്‍ തീര്‍ക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. 

ഒരു വര്‍ഷത്തോളമായി ജെയിംസും കുടുംബവും മുരിക്കാശേരിയില്‍ വാടകയ്‌ക്കാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ ദിവസം അടിമാലിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഇദ്ദേഹത്തിന് പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വന്നിരുന്നു. ജെയിംസിന്റെ സഹോദരന്‍ സിബിയാണ് നോട്ടീസ് കൈപ്പറ്റിയത്.

ജെയിംസ് മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് 2012ല്‍ 2.5 ലക്ഷം രൂപ വായ്‌പ എടുത്തത്. പലിശ സഹിതം 4,64,173 രൂപ അടക്കണമെന്ന് കാട്ടിയാണ് നോട്ടീസ് വന്നത്. എടുത്ത പണത്തിന്റെ ഇരട്ടിയിലധികം രൂപ അടയ്‌ക്കേണ്ട അവസ്ഥ വന്നതോടെ ഗതികെട്ട് ഈ കര്‍ഷകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാറത്തോട് സഹകരണ ബാങ്കിലെ അടക്കം വലിയൊരു തുക ബാധ്യതയായി ഈ കുടുംബത്തിനുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ മക്കള്‍ പഠനം നടത്തുന്നതിനാല്‍ ഭാര്യയും ജെയിംസും തനിച്ചായിരുന്നു മുരിക്കാശേരിയിലെ വാടകവീട്ടില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് തന്നെ സഹോദരന്റെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും പറയുന്നു. വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: ലൗലി. മക്കള്‍: എബിന്‍, എബിറ്റ്.

കര്‍ഷക ആത്മഹത്യയില്‍ നടുങ്ങി ഇടുക്കി

അടിമാലി: മലയാളികളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കര്‍ഷകരുടെ ശവപ്പറമ്പാവുകയാണ് മലയോര ജില്ലയായ ഇടുക്കി. ആത്മഹത്യയുടെ പരമ്പര തുടരുന്നതിനിടെ ഇനിയെന്ത് എന്നറിയാതെ ആയിരക്കണക്കിന് കര്‍ഷകരാണ് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. ഇടുക്കി ജില്ലയില്‍ 7 കര്‍ഷകരാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രണ്ട് മാസത്തിനിടെ ജീവനൊടുക്കിയത്. ഇതില്‍ അഞ്ച് പേരും ഇടുക്കി താലൂക്കിലാണ്. രണ്ട് പേര്‍ ദേവികുളം താലൂക്കിലും. 

പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന് തരിപ്പണമായ ജില്ലയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതുവരെ ജീവനൊടുക്കിയ കര്‍ഷകരെല്ലാം ബാങ്കില്‍ നിന്ന് തിരിച്ചടവിനായി നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരിച്ച സുരേന്ദ്രന്റെയും ജെയിംസിന്റെയും സ്ഥിതി വ്യത്യസ്തമല്ല. 

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍ ദൈനംദിന ജീവിതം പോലും തള്ളി നീക്കാന്‍ പെടാപ്പാടുപെടുന്നതിനിടെ ബാങ്കുകളുടെ ഭീഷണികള്‍ക്കു മുമ്പില്‍ ഇവര്‍ പകച്ചുനില്‍ക്കുകയാണ്. 

വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍, കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടവര്‍ പ്രളയശേഷം ഇപ്പോഴും വാടക വീടുകളിലും ബന്ധുവീടുകളിലും കഴിയുന്നവരും ജില്ലയില്‍ നിരവധിയാണ്. ഇടുക്കി താലൂക്കിലെ മൂന്ന് കര്‍ഷകരുടെ വീടുകള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ സന്ദര്‍ശിച്ചതൊഴിച്ചാല്‍ മറ്റൊരു കര്‍ഷക കുടുംബത്തിലും ഒരു മന്ത്രിപോലും തിരിഞ്ഞുനോക്കിയിട്ടില്ല. ഇതിനിടെ മുഖ്യമന്ത്രിയും ഇടുക്കിയില്‍ എത്തിയിരുന്നു. 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെന്ന് ഊറ്റം കൊള്ളുന്നവര്‍ കര്‍ഷക ആത്മഹത്യകള്‍ ഗൗരവത്തിലെടുക്കുന്നില്ല. 

കുടുംബനാഥനെ നഷ്ടപ്പെട്ട കുടുബങ്ങളുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, ജപ്തി നോട്ടീസുകളയച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന ബാങ്കുദ്യോഗസ്ഥരുടെ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്. ഇതിനിടെ തിങ്കളാഴ്ച വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച കര്‍ഷകന്‍ അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ നടന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

India

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.