Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടബാധ്യത: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടരുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 27, 2019, 09:56 am IST
inKerala

കട്ടപ്പന: കടബാധ്യതയെ തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ചിന്നാര്‍ വരിക്കാനിക്കല്‍ ജെയിംസ് (57) ആണ് പെരിഞ്ചാംകുട്ടിയിലെ തേക്ക് മുള പ്ലാന്റേഷനിലെ തേരക മരത്തില്‍ തൂങ്ങിമരിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഏഴായി.

കൊന്നത്തടി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ചിന്നാര്‍ ഇരുമലകപ്പ് അടിവാരം ഭാഗത്തെ താമസക്കാരനായ ജെയിംസ് കൃഷി ചെയ്താണ് കുടുംബം പുലര്‍ത്തിവന്നിരുന്നത്. നാലുപതിറ്റാണ്ടായി ഇവിടെ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മുഖ്യ കൃഷി കുരുമുളക് ആയിരുന്നു. കൃഷിക്കും മക്കളുടെ പഠനത്തിനുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇദ്ദേഹം വായ്‌പ എടുത്തിരുന്നു. കാലാവസ്ഥ വ്യതിയാനത്തിലും കീടബാധയിലും കൃഷി തകര്‍ന്നതോടെ ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാതെ ഇദ്ദേഹം വലിയ കടക്കെണിയിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ വീടും രണ്ടേക്കറോളം വരുന്ന സ്ഥലവും മറ്റൊരാള്‍ക്ക് പാട്ടത്തിന് നല്‍കി. എന്നാല്‍ ഈ തുകകൊണ്ടും ബാധ്യതകള്‍ തീര്‍ക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. 

ഒരു വര്‍ഷത്തോളമായി ജെയിംസും കുടുംബവും മുരിക്കാശേരിയില്‍ വാടകയ്‌ക്കാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ ദിവസം അടിമാലിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഇദ്ദേഹത്തിന് പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വന്നിരുന്നു. ജെയിംസിന്റെ സഹോദരന്‍ സിബിയാണ് നോട്ടീസ് കൈപ്പറ്റിയത്.

ജെയിംസ് മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് 2012ല്‍ 2.5 ലക്ഷം രൂപ വായ്‌പ എടുത്തത്. പലിശ സഹിതം 4,64,173 രൂപ അടക്കണമെന്ന് കാട്ടിയാണ് നോട്ടീസ് വന്നത്. എടുത്ത പണത്തിന്റെ ഇരട്ടിയിലധികം രൂപ അടയ്‌ക്കേണ്ട അവസ്ഥ വന്നതോടെ ഗതികെട്ട് ഈ കര്‍ഷകന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാറത്തോട് സഹകരണ ബാങ്കിലെ അടക്കം വലിയൊരു തുക ബാധ്യതയായി ഈ കുടുംബത്തിനുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ മക്കള്‍ പഠനം നടത്തുന്നതിനാല്‍ ഭാര്യയും ജെയിംസും തനിച്ചായിരുന്നു മുരിക്കാശേരിയിലെ വാടകവീട്ടില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് തന്നെ സഹോദരന്റെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും പറയുന്നു. വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: ലൗലി. മക്കള്‍: എബിന്‍, എബിറ്റ്.

കര്‍ഷക ആത്മഹത്യയില്‍ നടുങ്ങി ഇടുക്കി

അടിമാലി: മലയാളികളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കര്‍ഷകരുടെ ശവപ്പറമ്പാവുകയാണ് മലയോര ജില്ലയായ ഇടുക്കി. ആത്മഹത്യയുടെ പരമ്പര തുടരുന്നതിനിടെ ഇനിയെന്ത് എന്നറിയാതെ ആയിരക്കണക്കിന് കര്‍ഷകരാണ് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. ഇടുക്കി ജില്ലയില്‍ 7 കര്‍ഷകരാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് രണ്ട് മാസത്തിനിടെ ജീവനൊടുക്കിയത്. ഇതില്‍ അഞ്ച് പേരും ഇടുക്കി താലൂക്കിലാണ്. രണ്ട് പേര്‍ ദേവികുളം താലൂക്കിലും. 

പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന് തരിപ്പണമായ ജില്ലയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതുവരെ ജീവനൊടുക്കിയ കര്‍ഷകരെല്ലാം ബാങ്കില്‍ നിന്ന് തിരിച്ചടവിനായി നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരിച്ച സുരേന്ദ്രന്റെയും ജെയിംസിന്റെയും സ്ഥിതി വ്യത്യസ്തമല്ല. 

കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍ ദൈനംദിന ജീവിതം പോലും തള്ളി നീക്കാന്‍ പെടാപ്പാടുപെടുന്നതിനിടെ ബാങ്കുകളുടെ ഭീഷണികള്‍ക്കു മുമ്പില്‍ ഇവര്‍ പകച്ചുനില്‍ക്കുകയാണ്. 

വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍, കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടവര്‍ പ്രളയശേഷം ഇപ്പോഴും വാടക വീടുകളിലും ബന്ധുവീടുകളിലും കഴിയുന്നവരും ജില്ലയില്‍ നിരവധിയാണ്. ഇടുക്കി താലൂക്കിലെ മൂന്ന് കര്‍ഷകരുടെ വീടുകള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ സന്ദര്‍ശിച്ചതൊഴിച്ചാല്‍ മറ്റൊരു കര്‍ഷക കുടുംബത്തിലും ഒരു മന്ത്രിപോലും തിരിഞ്ഞുനോക്കിയിട്ടില്ല. ഇതിനിടെ മുഖ്യമന്ത്രിയും ഇടുക്കിയില്‍ എത്തിയിരുന്നു. 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെന്ന് ഊറ്റം കൊള്ളുന്നവര്‍ കര്‍ഷക ആത്മഹത്യകള്‍ ഗൗരവത്തിലെടുക്കുന്നില്ല. 

കുടുംബനാഥനെ നഷ്ടപ്പെട്ട കുടുബങ്ങളുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും, ജപ്തി നോട്ടീസുകളയച്ച് കര്‍ഷകരെ ദ്രോഹിക്കുന്ന ബാങ്കുദ്യോഗസ്ഥരുടെ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്. ഇതിനിടെ തിങ്കളാഴ്ച വിഷം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച കര്‍ഷകന്‍ അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ നടന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Kerala

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.