ഗൊരഖ്പൂര്‍: കര്‍ഷകര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് തുടക്കമായി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തുടക്കമിട്ടു. ആദ്യ ഗഡുവായ 2000 രൂപ ഇന്നലെ മുതല്‍ കര്‍ഷരുടെ അക്കൗണ്ടില്‍ എത്തിത്തുടങ്ങി.
രാജ്യത്തെ ഊട്ടുന്ന കഠിനാധ്വാനികളായ കര്‍ഷകര്‍ക്ക് പുതിയ ചക്രവാളത്തിലേക്ക് കുതിച്ചുയരാന്‍ പദ്ധതി കാരണമാകുമെന്ന് മോദി പറഞ്ഞു. ഇത് നിങ്ങളുടെ പണമാണ്. നിങ്ങളില്‍ നിന്ന് ഇതു കവരാന്‍ ആര്‍ക്കുമാകില്ല. ഇതില്‍ ഇടനിലക്കാരുണ്ടാകില്ല, കര്‍ഷകരോട് മോദി പറഞ്ഞു. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മൂന്നു ഗഡുക്കളായി 2000 രൂപ വീതമാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കുക.
രാജ്യത്തെ 1.01 കോടി കര്‍ഷകര്‍ക്ക് ആദ്യ ഗഡു പണം കൈമാറാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്ന് മോദി പറഞ്ഞു. 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. 2021 കോടി രൂപയാണ് ഈ ഘട്ടത്തില്‍ ആകെ കൈമാറുന്നത്. ഒരു വര്‍ഷം 75,000 കോടി രൂപ ഇത്തരത്തില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തും. അഞ്ചേക്കറോ, അതില്‍ താഴെയോ ഭൂമിയുള്ള 12 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. പദ്ധതി പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റേതാണ്. അര്‍ഹതയുള്ള കര്‍ഷകരുടെ പേരുവിവരം സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന് നല്‍കണം, പ്രധാനമന്ത്രി നിര്‍ദേശിച്ചു.
കര്‍ഷകരോട് അനുഭാവപൂര്‍ണമായ സമീപനമാണ് കേന്ദ്രത്തിന്റേത്. കൃഷിഭൂമിയില്‍ ജലസേചന സൗകര്യമൊരുക്കാന്‍ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചു. കര്‍ഷകര്‍ക്കായി 99 പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചു. എഴുപതിലധികം പൂര്‍ത്തിയായി. 17 കോടിയിലേറെ കര്‍ഷകര്‍ക്ക് സോയില്‍ കാര്‍ഡുകള്‍ നല്കി. 2020ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികളാണ് എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ കര്‍ഷകരോട് സ്നേഹമുള്ളൂ, മോദി പറഞ്ഞു.
കര്‍ഷകരുടെ പട്ടിക തയ്യാറാക്കി നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നും 12 ലക്ഷം പേരാണ് കിസാന്‍ നിധിയിലേക്ക് അപേക്ഷിച്ചത്.
അതിനിടെ കര്‍ഷകര്‍ക്ക് 17 ലക്ഷം സോളാര്‍ വാട്ടര്‍ പമ്പുകള്‍ നല്‍കുമെന്നും അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതി സര്‍ക്കാര്‍ വാങ്ങുമെന്നും മോദി വാഗ്ദാനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: