Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മധുവിന്റെ ബലിക്ക് ഒരാണ്ട്; കാടിന്റെ മക്കളോട് തുടരുന്നത് ക്രൂരമായ അവഗണന

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Feb 23, 2019, 04:30 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ലോകത്തിന് മുന്നില്‍ കേരളത്തെ അങ്ങേയറ്റം നാണം കെടുത്തിയ സംഭവം, അട്ടപ്പാടിയിലെ  മധുവിന്റെ കൊലപാതകം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും മാറ്റമില്ലാതെ വനവാസികളുടെ ദുരിത ജീവിതം. അടിയന്തര ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ ഇനിയും ഇവിടെ മധുമാരുടെ ജീവിതം ആവര്‍ത്തിക്കുമെന്ന് വ്യക്തം. മധു കൊല്ലപ്പെട്ട കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ പോലും ആരംഭിക്കാനായിട്ടില്ല. 

 കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. വന്‍ പ്രതിഷേധമുയര്‍ന്നതോടെ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാനായെങ്കിലും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് അണിയറില്‍ നടക്കുന്നത്. മധുവിന് നേരെയുണ്ടായതിലും വലിയ ക്രൂരതയാണ് കാടിന്റെ മക്കളോട് ഇപ്പോഴും തുടരുന്നത്. മധുവിന്റെ കൊലയെത്തുടര്‍ന്ന് രാഷ്‌ട്രീയ-ഭരണ നേതൃത്വവും സാംസ്‌കാരിക സംഘങ്ങളും ഇവിടേക്ക് വാഗ്ദാനങ്ങളുമായി പാഞ്ഞെത്തിയിരുന്നു. പക്ഷേ ഒന്നും നടപ്പായില്ല. അട്ടപ്പാടിയില്‍ എപ്പോള്‍ വേണമെങ്കിലും മറ്റൊരു ദുരന്തം സംഭവിക്കാം എന്നതാണവസ്ഥ. അത്രമേല്‍ ഭീഷണമായ ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും ഇവരെ വേട്ടയാടുന്നു. 

 192 ഊരുകളിലായി 33,000 ഓളം വരുന്ന വനവാസി വിഭാഗക്കാരാണ് അട്ടപ്പാടിയിലുള്ളത്. കടുത്ത മാനസിക പ്രശ്‌നങ്ങളും വിഷാദരോഗവും ബാധിച്ചവരുടെ എണ്ണം ആയിരത്തിനടുത്ത് വരും. അഗളിയിലെ കോട്ടാത്തറ ട്രൈബല്‍ ആശുപത്രിയില്‍ മാനസികരോഗത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചികിത്സ തേടിയവരുടെ എണ്ണം 500നടുത്ത് വരും. ഇതിലേറെയും യുവാക്കളാണ്.  ഇതിന്റെ രണ്ടോമൂന്നോ ഇരട്ടി രോഗബാധിതരായുണ്ടെന്നും ചികിത്സ തേടാന്‍ ഇവര്‍ക്ക് മടിയാണെന്നും മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. 

 കേരളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കടുത്ത ദാരിദ്ര്യവും പിന്നാക്കാവസ്ഥയുമാണ് അട്ടപ്പാടിയില്‍ നിലനില്‍ക്കുന്നത്. ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, തുടങ്ങിയവയാണ് ഇവരെ വിഷാദരോഗികളും തുടര്‍ന്ന് കടുത്ത മാനസിക രോഗികളുമാക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലേറെയും മാഫിയ കൈയടക്കിക്കഴിഞ്ഞു. ഭൂ മാഫിയയുടെ കണ്ണികളായി ഇവിടെയെത്തുന്ന ദല്ലാളുമാരാണ് വനവാസി യുവാക്കള്‍ക്ക് കഞ്ചാവും മദ്യവും മറ്റ് ലഹരിവസ്തുക്കളും നല്‍കുന്നത്. ഇതിന് അടിമകളാകുന്നതോടെ സ്ഥിതി പരമ ദയനീയമാവുകയാണ്. രാഷ്‌ട്രീയക്കാരുടേയും സംഘടിത മതസംഘടനകളുടേയും പിന്‍വലമുള്ളവരാണ് ഭൂമാഫിയ.

 കടുത്ത ദാരദ്ര്യവും പട്ടിണിയുമാണ് ഇപ്പോഴും മിക്ക ഊരുകളിലും നിലനില്‍ക്കുന്നത്. 2018-ല്‍ മാത്രം 15 നവജാത ശിശുക്കളാണ് കടുത്ത പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ മൃതിയടഞ്ഞത്. 2017-ല്‍ 14 കുഞ്ഞുങ്ങള്‍ മരണമടഞ്ഞു. ഇത് ആഫ്രിക്കന്‍ ദരിദ്ര രാജ്യങ്ങളിലെ ശിശുമരണനിരക്കിനേക്കാള്‍ അധികമാണ്. കോട്ടാത്തറ ആശുപത്രിയില്‍ ഒന്നിലധികം സ്ഥിരം ഗൈനക്കോളജിസ്റ്റുമാരുടെ സേവനം സ്ഥിരമായി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു,ജോയ് മാത്യു

Kerala

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Kerala

അഭിമാനം ; ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബങ്ങളെ ചേർത്ത് പിടിച്ച് സേവാഭാരതി

India

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് തന്നെ നിശബ്ദ യുദ്ധങ്ങൾ നടക്കുന്നു ; രാഷ്‌ട്രസുരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം : ദത്താത്രേയ ഹൊസബാളെ

Kerala

മഹാത്മാഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു, നേരിയ വര്‍ദ്ധന ജൂലായ് 1 മുതല്‍

മൂന്നാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ബസിന്റെ ടയര്‍ ഊരി തെറിച്ചു

എം സ്വരാജ് പൊട്ടി, പന്തയം വച്ചത്‌ പാലിച്ച് സി പി ഐ നേതാവ്, മുസ്ലീം ലീഗില്‍ ചേര്‍ന്നു

മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി

ഇസ്രായേൽ വ്യോമാക്രമണം : മുതിർന്ന ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies