Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്ത് ബൗദ്ധികമുന്നേറ്റം ഉയരണം: മകരന്ദ് ആര്‍. പരഞ്ജപെ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 18, 2019, 06:28 am IST
in Kerala

കൊച്ചി: രാജ്യത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ ബൗദ്ധികമുന്നേറ്റം ഉയരേണ്ട കാലമാണിതെന്ന് പ്രശസ്ത കവിയും സിംല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫ. മകരന്ദ് ആര്‍. പരഞ്ജപെ. അതിന് ഭാരതീയ സംസ്‌കൃതി നിലനില്‍ക്കുന്നത് ലോകത്തിന്  വേണ്ടിയാണെന്ന ബോധ്യം പുതിയ തലമുറയ്‌ക്കുപകരാന്‍ നമുക്ക് കഴിയണം.

പ്രകൃതിയെ പൂര്‍ണമായും ചൂഷണം ചെയ്യുന്ന കമ്പോള സംസ്‌കാരത്തിന് പകരം പ്രകൃതിയെ ആരാധിക്കുന്ന ഹൈന്ദവ സംസ്‌കാരം നിലനില്‍ക്കണം. അതിന് ഭാരതം ശക്തമാകണം. ദുര്‍ബ്ബലമായ ഭാരതമാണ് ശത്രുക്കള്‍ ആഗ്രഹിക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തപസ്യ വാര്‍ഷികോത്സവത്തോടനുബന്ധിച്ച് നടന്ന എം.എ. സാര്‍ (എം.എ. കൃഷ്ണന്‍) നവതി സമാദരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

കേരളം ജയിക്കാന്‍ ബൗദ്ധികമുന്നേറ്റം അനിവാര്യമാണ്. യുദ്ധം അതിര്‍ത്തിയില്‍ മാത്രമല്ല. സാംസ്‌കാരിക അധിനിവേശത്തിനെതിരായ പോരാട്ടവും യുദ്ധമാണ്. അതില്‍ വിജയിക്കുന്നതിന് ആത്മബോധം മാത്രമല്ല ശത്രുവിനെക്കുറിച്ചുള്ള ബോധവും അനിവാര്യമാണ്. ഇവിടെ വിജയിച്ചാല്‍ എവിടെയും ജയിക്കാം എന്നതാണ് സാഹചര്യം. 

അന്‍പത് കൊല്ലത്തിലേറെ നീണ്ട നെഹ്‌റു ഭരണത്തിലൂടെ ഹിന്ദു വിരുദ്ധ ബൗദ്ധിക കാലാവസ്ഥയാണ് സൃഷ്ടിച്ചത്. സര്‍വകലാശാലകളിലും മാധ്യമങ്ങളിലുമൊക്കെ അതിന്റെ പ്രതിഫലനം ശക്തമാണ്. ഹിന്ദു എന്നത് അപശബ്ദമായിപ്പോലും കരുതുന്ന ഒരുവിഭാഗം ആളുകള്‍ അതുമൂലം സൃഷ്ടിക്കപ്പെട്ടു. ഹിന്ദുവിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും സംസാരിക്കുന്നവര്‍ക്ക് അയിത്തം കല്‍പ്പിക്കുന്ന ‘ഇല്ലിബറല്‍ ലിബറലിസമാണ്’ അവര്‍ നടപ്പാക്കുന്നത്.

ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരില്‍ അവര്‍ ഹിന്ദു സമൂഹത്തെ വിഭജിച്ച് ദുര്‍ബ്ബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക പോരാളിയെന്ന വിശേഷണമാണ് എം.എ സാറിന് ചേരുന്നതെന്ന് പരഞ്ജപെ ചൂണ്ടിക്കാട്ടി. വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനായി. സംസ്‌കാര്‍ ഭാരതി സ്ഥാപകനും  മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ ബാബ യോഗേന്ദ്രജി എം.എ. സാറിനെ അനുമോദിച്ചു. തപസ്യയുടെ വഴിയില്‍ സഞ്ചരിച്ചാണ് സംസ്‌കാര്‍ ഭാരതിയെന്ന ദേശീയ പ്രസ്ഥാനം രൂപപ്പെടുത്തിയതെന്ന് യോഗേന്ദ്രജി പറഞ്ഞു. 

കേരളത്തിലെ ഗ്രാമങ്ങളില്‍ കൃഷ്ണനാമങ്ങളിലൂടെ വലിയ മാറ്റം സൃഷ്ടിച്ച എം.എ സാറാണ് ദേശമൊട്ടാകെയുള്ള സാംസ്‌കാരിക ഏകീകരണത്തിന് വഴികാട്ടിയായത്. അസ്വസ്ഥതകള്‍ നിറഞ്ഞ നാഗാലാന്‍ഡ്, അസം പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും എം.എ സാര്‍ കേരളത്തില്‍ സൃഷ്ടിച്ച ചലനം മാതൃകയായി.

നാഗാലാന്‍ഡിലെ 13 ജനജാതിയില്‍പ്പെട്ട നാനൂറോളം കലാകാരന്മാര്‍ അവതരിപ്പിച്ച കൃഷ്ണലീലകള്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കെ. വാമനന്‍, പി.കെ. രാമചന്ദ്രന്‍, ആര്‍. സഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

പുതിയ വാര്‍ത്തകള്‍

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.