Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈന്യത്തേയും രാഷ്‌ട്രത്തേയും അപകീര്‍ത്തിപ്പെടുത്തി പോസ്റ്റുകള്‍; പോലീസിന് മൗനം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 18, 2019, 06:27 am IST
in Kerala

തിരുവനന്തപുരം: പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന്  തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങള്‍ വഴി രാജ്യത്തെയും സൈന്യത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഒന്നും ബാധകമല്ലാതെ കേരളം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ അവഹേളിച്ചും സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലും നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഇതില്‍ പാക്കിസ്ഥാന് പിന്തുണ നല്‍കുന്ന പോസ്റ്റുകളും നിരവധിയുണ്ട്.

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടവരെ കൈയോടെ പിടികൂടി ജയിലില്‍ അടച്ച സംസ്ഥാന പോലീസ് രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിരവധി പോസ്റ്റുകള്‍ പ്രചരിച്ചിട്ടും  കണ്ടില്ലെന്ന മട്ടാണ്.  വീരമൃത്യു വരിച്ച സൈനികരെ പരിഹസിക്കുന്ന പോസ്റ്റുകള്‍ വരെ പ്രചരിച്ചിട്ടും യാതൊരു നിരീക്ഷണവും നടത്താതെ  അവരെ പ്രോത്‌സാഹിപ്പിക്കുകയാണ് പോലീസ്.

പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യക്ക് അവരുടെ തിരിച്ചടി വാങ്ങേണ്ടി വരും എന്ന പോസ്റ്റുകള്‍ വരെ വ്യാപകമായി പരക്കുന്നുണ്ട്. കാര്‍ബോംബ് സ്‌ഫോടനത്തിന് സഹായിച്ചവരെ സൈന്യം പിടികൂടി മര്‍ദ്ദിക്കുന്നുവെന്നും ഇന്ത്യ ഭീകരവാദികളെ സൃഷ്ടിക്കുന്നത് ഇങ്ങനെയാണെന്നും ഇവന്‍ തീവ്രവാദി ആയില്ലെങ്കില്‍ അത്ഭുതപ്പെടണം എന്ന നിരവധി പോസ്റ്റുകളും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നു.

രാജ്യ സ്‌നേഹം മണ്ണാങ്കട്ട, വേറെ ഒരു ജോലിയും ലഭിക്കുവാന്‍ സാധ്യതയില്ലാത്തവരാണ് ജീവിക്കുവാന്‍ മാത്രം ശമ്പളവും 15 കൊല്ലത്തെ സര്‍വീസും കഴിഞ്ഞാല്‍ നാട്ടില്‍ ഒരു ജോലിയും പിന്നെ പെന്‍ഷനും. സൈനു കെ.പി എന്ന അധ്യാപകന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ. 

പുല്‍വാമ ആക്രമണത്തിലെ ചാവേറായ ആദില്‍ ദര്‍ ആണ് യഥാര്‍ത്ഥ രക്തസാക്ഷി എന്നാണ് കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലയിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥിയുടെ പ്രതികരണം.  പ്രതിഷേധം ശക്തമായതോടെയാണ് വിദ്യാര്‍ഥിക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറായത്. കശ്മീര്‍ പാകിസ്ഥാന് കൊടുത്താല്‍ ഇന്ത്യക്ക് സമാധാനമായി കഴിഞ്ഞുകൂടാമെങ്കില്‍ അതങ്ങു കൊടുക്കുന്നതല്ലേ നല്ലതെന്ന തരത്തിലും ചിലര്‍ പോസ്റ്റിട്ടു. ആഹ്ലാദിപ്പിന്‍ അറുമാദിപ്പിന്‍ ഇസ്രയേല്‍ നരഭോജിയുടെ പിന്തുണ കിട്ടിയിട്ടുണ്ട് ഇന്ത്യന്‍ നരഭോജിക്കെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജയുടെ പ്രതികരണം. കൂടാതെ പട്ടാളക്കാര്‍ ഇന്ത്യന്‍ മുസ്ലിങ്ങളെ കൊലപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള പോസ്റ്റുകളും ശ്രീജയുടേതായി പ്രചരിക്കുന്നു.

വീരമൃത്യു വരിച്ച ജവാന്മാരുടെ ഉറ്റവരുടെ കണ്ണീരിന് ശമനമായിട്ടില്ല.  അതിനിടെയാണ്  കൊലയാളിയെ പറഞ്ഞുവിട്ട രാജ്യത്തിന് പിന്തുണയേകുന്ന പോസ്റ്റുകള്‍ സംസ്ഥാനത്താകമാനം പ്രചരിക്കുന്നത്. 

കാര്‍ബോംബ് സ്‌ഫോടനത്തിനു ശേഷം രാജ്യത്തെ എല്ലാ സേനാവിഭാഗങ്ങളോടും സംസ്ഥാന പോലീസിനോടും, ഇന്റലിജന്‍സ് വിഭാഗത്തോടും കടുത്ത ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ആഭ്യന്തര സംവിധാനം ഇതൊന്നും അറിഞ്ഞ  മട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരെ ഇന്റലിജന്‍സും പോലീസും കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

പുതിയ വാര്‍ത്തകള്‍

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.