നമ്മുടെ 44 ജവാന്മാരാണ് കാശ്മീരില്‍ വീരമൃത്യു വരിച്ചത്. പാക്കിസ്ഥാന്‍ വളര്‍ത്തുന്ന ഭീകരസംഘടന നടത്തിയ ചാവേര്‍ ആക്രമണത്തിലാണ് ധീരസൈനികര്‍ കൊല്ലപ്പെട്ടത്. ഒരു വിരാമത്തിനുശേഷമാണ് കാശ്മീരില്‍ ഭീകരര്‍ വീണ്ടും ഇറങ്ങിയത്. ഇടയ്‌ക്കിടെ ചില ആക്രമണങ്ങള്‍ക്കു കോപ്പുകൂട്ടുകയും അങ്ങിനെ തീവ്രവാദികളെ സജ്ജരായി നിര്‍ത്തുകയും ആണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ശക്തമായ ഒരു ഭരണം ഭാരതത്തില്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
നരേന്ദ്രമോദിയുടെ പ്രസിദ്ധിയും, ജനസ്വാധീനവും ലോകരാജ്യങ്ങള്‍ക്കിടയിലെ സ്വീകാര്യതയും സര്‍വോപരി മോദിഭരണത്തില്‍ ഭാരതത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയും പാക്കിസ്ഥാന് സഹിക്കാന്‍ കഴിയുന്നില്ല. അതാണ് ഇങ്ങിനെ ചില ഉദ്യമങ്ങള്‍ക്കു മുതിരുന്നത്. ഭാരതം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പാക്കിസ്ഥാന് കിട്ടിയ ശക്തിയായ പ്രഹരം ആയിരുന്നു. ഭാരതത്തിനു എന്ത് ചെയ്യാന്‍ കഴിയും എന്നതിന്റെ ഒരു തിരനോട്ടം ആയിരുന്നു. അതിനുശേഷം കാശ്മീര്‍ തീവ്രവാദികള്‍ പത്തി താഴ്‌ത്തി കഴിയുകയായിരുന്നു. തീവ്രവാദം എന്ത് കൊണ്ട് അവസാനിക്കുന്നില്ല എന്ന് നോക്കിയാല്‍ പാക്കിസ്ഥാനെക്കാളും അപകടകാരികളായ കുറെ ആളുകള്‍ നമ്മുടെ ഇടയില്‍ ഉള്ളതുകൊണ്ടാണ് എന്ന് കാണാം.
നമ്മുടെ സൈനികരുടെ മരണം ഉള്ളുകൊണ്ട് ആസ്വദിക്കുന്ന, നമ്മുടെ തോല്‍വിയില്‍ ആഹ്ലാദിക്കുന്ന ഭാരതീയ പൗരന്മാര്‍. അതാണ് നമ്മുടെ ശാപം. ആ രാജ്യദ്രോഹികളെ പിന്തുണയ്‌ക്കാനും സഹായിക്കാനും രാഷ്‌ട്രീയക്കാര്‍ എന്നൊരു നപുംസകവര്‍ഗ്ഗവും. കാശ്മീരില്‍ ഇന്നോളം നടന്ന, ഇന്നും നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദത്തിനും ഭീകരവാദത്തിനും ഭാരതത്തിനകത്തുനിന്നും പിന്തുണകിട്ടുന്നു എന്നതാണ് ഇവിടെ തീവ്രവാദം വളരാന്‍ സഹായകമാകുന്നത്. പാക്കിസ്ഥാന്‍ ഇത് നന്നായി മുതലെടുക്കുകയും ചെയ്യുന്നു. നമ്മുടെ സായുധസേനയ്‌ക്ക് കാശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ വിഘാതമായി നില്‍ക്കുന്നത് അവിടുത്തെ വിഘടനവാദികളും ഭീകരരും ആണ്.
ഭീകരരെ തുരത്താന്‍ ഇറങ്ങുന്ന സേനയ്‌ക്കുനേരെ ജനങ്ങളെക്കെണ്ട് കല്ലെറിയിക്കുകയും ജനങ്ങളെ കവചമാക്കി സേനയെ തടയുകയും ആക്രമിക്കുകയും ചെയ്യുന്നത് നിത്യസംഭവമായിരിക്കുന്നു. ജനങ്ങളെ രാജ്യത്തിനെതിരായി ഉപയോഗിക്കുന്ന അവരെ തൊട്ടുകഴിഞ്ഞാല്‍ ഉടന്‍ മനുഷ്യാവകാശധ്വംസനം എന്ന വാദവുമായി മനുഷ്യസ്‌നേഹികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന ലേബലില്‍ കുറെ രാജ്യവിരുദ്ധര്‍ രംഗത്തിറങ്ങുകയായി. ചര്‍ച്ചകളും മറ്റും നടത്തി സേനവിരുദ്ധ, ഭാരതവിരുദ്ധ വികാരം വളര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതിന് പിന്തുണയുമായി കുറെ മാധ്യമങ്ങളും. സേന അവിടെ എന്താണ് ചെയ്യുന്നതെന്ന് ഇവര്‍ ബോധപൂര്‍വം ഒളിയ്‌ക്കുന്നു.
ഭീകരവാദികളില്‍നിന്നും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുകയെന്ന ഒറ്റലക്ഷ്യംമാത്രമേ നമ്മുടെ സായുധസേനയ്‌ക്കുള്ളൂ എന്ന സത്യം ഇവര്‍ മനഃപൂര്‍വം മറച്ചുവയ്‌ക്കുന്നു. രണ്ടുതരത്തിലാണ് ഭീകരവാദികള്‍ക്ക് പിന്തുണ കിട്ടുന്നത്. ഒന്ന് മതവിശ്വാസത്തിന്റെ പേരില്‍. ഭാരതത്തില്‍ ജനിച്ചു എങ്കിലും പാക്കസ്ഥനാണ് തങ്ങളുടെ സ്വപ്‌ന ദേശം എന്ന് ഇന്നും ധരിച്ചുകഴിയുന്ന വിവരദോഷികളാ യ ആളുകള്‍. ഐഎസില്‍ ചേര്‍ന്ന് മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് ധരിക്കുന്ന വിഡ്ഢികള്‍.
അവര്‍ ജന്മദേശമായ ഭാരതത്തിനെതിരെ ചിന്തിക്കുന്നു. അവരെ പ്രോത്സാഹിപ്പിക്കാന്‍ കുറെ രാജ്യവിരുദ്ധരായ മതമൗലിക വാദികള്‍. രണ്ടാമത്തെ കൂട്ടര്‍ മുതലെടുപ്പ് നടത്തുന്ന രാഷ്‌ട്രീയക്കാരാണ്. രാജ്യം ശിഥിലമായാലും, പാക്കിസ്ഥാന് അടിയറവച്ചാലും അധികാരം തങ്ങള്‍ക്കുകിട്ടണം എന്ന ചിന്താഗതിയുള്ള രാഷ്‌ട്രീയ കോമരങ്ങള്‍. ഇവര്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നു, അവര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന നടപടികളെ എതിര്‍ക്കുന്നു.
ഇവര്‍ സേനയ്‌ക്കും സര്‍ക്കാരിനുമെതിരെ പരസ്യമായി നിലപാട് എടുക്കുന്നു. ഈ രണ്ടു കൂട്ടരെയും ന്യായീകരിക്കുന്ന ശിഖണ്ഡികളാണ് മാധ്യമങ്ങള്‍. ഇങ്ങിനെ പോകാന്‍ അനുവദിച്ചാല്‍ നമ്മുടെ നാശത്തിന് അധികനാള്‍ വേണ്ടിവരില്ല. അതുകാണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണ്ടത് നമ്മുടെ രാജ്യത്തിന് അകത്താണ്. ഭീകര വാദികളെ അനുകൂലിക്കുന്നവരെ ഭീകരവാദികളായി തന്നെ കണക്കാക്കി നടപടിയെടുക്കുകയാണ് വേണ്ടത്. പാക്കിസ്ഥാനെ അനുകൂലിക്കുന്നവരെ രാജ്യവിരുദ്ധരായി കരുതണം. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും കഴിഞ്ഞു മതി മനുഷ്യാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും.
-എം.പി. ബിപിന്‍, തിരുവനന്തപുരം
















