ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്വിഘടനവാദികള്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സുരക്ഷാ സംവിധാനങ്ങളോടെ, പാക്കിസ്ഥാന്റെ ഫണ്ട് സ്വീകരിച്ച് കശ്മീരില്‍ സ്വസ്ഥമായി കഴിയുന്നവരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കണ്ടത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇക്കൂട്ടര്‍ക്ക് പാക് ചാരസംഘടനയുമായും ഭീകര സംഘടനകളുമായും ബന്ധമുണ്ട്.
പാക്കിസ്ഥാനില്‍ നിന്നും ഐഎസ്ഐ യില്‍ നിന്നും പണം സ്വീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഭീകരപ്രവര്‍ത്തന ഗൂഢാലോചനകളിലും പങ്കാളികളാണ്. ജനങ്ങളുടെ, പ്രത്യേകിച്ചും കശ്മീരി യുവാക്കളുടെ ഭാവി കൈയിലെടുത്താണ് ഇവരുടെ ഇവരുടെ കളി. രാജ്നാഥ് സിങ് പറഞ്ഞു. ആരുടെയും പേര് പരാമര്‍ശിച്ചില്ലെങ്കിലും വിഘടനവാദികള്‍ക്കുള്ള താക്കീതായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: