Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയം കഴിഞ്ഞ് ആറ് മാസം; ഇനിയും സഹായം ലഭിക്കാതെ ജനങ്ങള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 16, 2019, 03:43 am IST
in Kerala

ഇടുക്കി: പ്രകൃതിദുരന്തവും പ്രളയവും കഴിഞ്ഞ് ഇന്ന് ആറ് മാസം പൂര്‍ത്തിയാകുമ്പോഴും സാങ്കേതിക കാരണങ്ങളുടെ പേര് പറഞ്ഞ് അര്‍ഹതപ്പെട്ട സഹായം നിഷേധിക്കുന്നതായി പരാതി. കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നാശം നേരിട്ട ജില്ലയാണ് ഇടുക്കി. ഉരുള്‍പൊട്ടലില്‍ മാത്രം 49 പേര്‍ മരിച്ചു. ജില്ലയിലെ ദുരന്തത്തിന്റെ നേര്‍ചിത്രങ്ങള്‍ പോലും വെള്ളമിറങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് പുറംലോകത്തെത്തിയത്. 

വീടുകള്‍ തകര്‍ന്നതിന്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥരെത്തി ശേഖരിച്ച് ജിയോ ടാഗിങ് നടത്തിയാണ് സഹായം നല്‍കുന്നത്. ഇത്തരത്തില്‍ രേഖപ്പെടുത്തുമ്പോള്‍ തെറ്റുകള്‍ സാധാരണയായി മാറുകയാണ്. ഇതോടെ അര്‍ഹതപ്പെട്ട നല്ലൊരു വിഭാഗവും ഇതില്‍ നിന്ന് പുറത്തായി. പരാതിയുമായി ഓഫീസുകള്‍ കയറി ഇറങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെത്തി വീണ്ടും പരിശോധന നടത്തും. അര്‍ഹതപ്പെടാത്തവരെ ലിസ്റ്റില്‍ തിരുകിക്കയറ്റിയ സംഭവങ്ങളും പുറത്തുവരുന്നുണ്ട്. 

അടുത്തിടെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ജില്ലയില്‍ നാല് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. നെടുങ്കണ്ടത്ത് മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെ ഇവരുടെ പ്രശ്‌നത്തില്‍ അധികൃതര്‍ ഇടപെട്ട് വീട് നിര്‍മ്മിക്കുന്നതിനായി നാല് ലക്ഷം അനുവദിച്ചു. ഓഫീസുകളില്‍ സഹായത്തിനായി കയറിയിറങ്ങി അവസാനം സഹികെട്ട് സ്വന്തം വൃക്ക വിറ്റ് കൈക്കൂലി നല്‍കാന്‍ തയ്യാറായ വെള്ളത്തൂവല്‍ സ്വദേശി ജോസഫിന്റെ സംഭവവും വാര്‍ത്തയായതിന് പിന്നാലെയാണ് അധികൃതര്‍ സഹായവുമായി എത്തുന്നത്. ഈ പഞ്ചായത്തില്‍ മാത്രം 20 കുടുംബങ്ങളാണ് ഇനിയും സഹായം ലഭിക്കാതെ ഉള്ളത്.

സാധാരണക്കാരില്‍ ഏറെയും അധിവസിക്കുന്നതും ഭൂപ്രകൃതികൊണ്ടും വ്യത്യസ്തമായ മലയോര ജില്ലയുടെ നാശത്തിന്റെ കണക്കില്‍ പോലും വ്യക്തതയില്ലെന്ന് ഇത് വ്യക്തമാക്കുന്നു. വീട് തകര്‍ന്നവരില്‍ പലരുടെയും അടുത്ത് ഉദ്യോഗസ്ഥര്‍ ഇതുവരെയും എത്തി കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല. എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്ന കാരണം പറഞ്ഞുകൊണ്ടാണിത്. അന്തിയുറങ്ങാന്‍ വീടില്ലാതെ, സര്‍ക്കാരിന്റെ ഒരു സഹായവും ലഭിക്കാതെ നൂറ് കണക്കിന് കുടുംബങ്ങളാണ് ഇനിയും ജില്ലയിലുള്ളത്. ഇവരും ജോസഫിനെ പോലെ കടുംകൈ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ സഹായമെത്തൂ എന്നതാണ് അവസ്ഥ. 

പ്രളയത്തില്‍ ജില്ലയില്‍ 1631 വീടുകള്‍ പൂര്‍ണമായും 7627 വീടുകള്‍ ഭാഗികമായും നശിച്ചു. 797 പേരുടെ വസ്തുവകകള്‍ക്ക് നാശം നേരിട്ടതായും 836.46 ഹെക്ടര്‍ വസ്തു നഷ്ടപ്പെട്ടതായുമാണ് കണക്ക്. വിദ്യാഭ്യാസമേഖലയില്‍ അഞ്ചുകോടിയുടെ നഷ്ടം നേരിട്ടു. 11530.64 ഹെക്ടര്‍ കൃഷിഭൂമിയിലുള്ള 67,24,74,110 രൂപയുടെ വിളനാശം നേരിട്ടു, ഇതുമൂലം 30,527 കര്‍ഷകര്‍ക്ക് നഷ്ടം നേരിട്ടിരുന്നു. ഇത്തരത്തിലൊരു കണക്ക് വിവിധ വകുപ്പുകള്‍ നല്‍കുമ്പോഴും ഇവയെ കൃത്യമായി പരിഗണിച്ച് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. വീടുകള്‍ക്കുള്ള നിര്‍മാണ സാമഗ്രികള്‍ ഇവിടെ എത്തിക്കാന്‍ പോലും തികയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ബജറ്റില്‍ ഇടുക്കിയോട് ഉണ്ടായ അവഗണന ഇത് വ്യക്തമാക്കുന്നു. സ്ഥലത്തിന് പട്ടയമില്ലെന്ന പേരിലാണ് പതിറ്റാണ്ടുകളായി താമസിച്ചിരുന്ന വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ പലര്‍ക്കും സഹായം നല്‍കാതിരിക്കുന്നത്. 80 ശതമാനവും കര്‍ഷകര്‍ മാത്രം അധിവസിക്കുന്ന മലയോര മേഖലയില്‍ ഇത് കൂടി തകര്‍ന്നതോടെ തീരാദുരിതത്തിലാണ് മിക്ക കുടുംബങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

പുതിയ വാര്‍ത്തകള്‍

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.