Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അവര്‍ ഇനിയും വരും ; പക്ഷേ, നാം മുന്നോട്ട്‌

നാം പാഠം പഠിച്ചുവോ? ഇല്ലെന്നതിന്റെ തെളിവായിരുന്നു ഖിലാഫത്ത് ഏറ്റെടുക്കല്‍. ഫലം ഭീകരവാദ ശിശുവിന്റെ ജനനം. അത് അന്നുമുതല്‍ അമ്മയുടെ മുലപ്പാലിനു പകരം തലച്ചോറും രക്തവും ഊറ്റിക്കുടിക്കുന്നു.

കാ.ഭാ.സുരേന്ദ്രന്‍byകാ.ഭാ.സുരേന്ദ്രന്‍
Feb 16, 2019, 01:35 am IST
inArticle

‘പാക്കിസ്ഥാന്റെ സൃഷ്ടി രാജ്യരക്ഷാ പ്രശ്‌നത്തെ എപ്രകാരമാണ് ബാധിക്കുക? ഇത് വളരെ അടിയന്തരമായ ഒരു പ്രശ്‌നമല്ല. പാക്കിസ്ഥാന്‍ നിലവില്‍ വന്നാലുടനെ അത് ഹിന്ദുസ്ഥാനെതിരായ ഒരു യുദ്ധത്തില്‍ ഏര്‍പ്പെടുമെന്ന് സങ്കല്‍പിക്കാന്‍ യാതൊരു കാരണവുമില്ല’. (ഡോ: അംബേദ്ക്കര്‍, പാക്കിസ്ഥാന്‍ അഥവാ ഇന്ത്യാ വിഭജനം, സമ്പൂര്‍ണ കൃതികള്‍, വാല്യം 15, അധ്യായം 5). മഹാനായ ഡോ: അംബേദ്ക്കറുടെ പോലും പ്രതീക്ഷ അസ്ഥാനത്തായിരുന്നു. പിറന്നുവീണപ്പോള്‍ മുതല്‍ അമ്മയെ തിന്നുകൊണ്ടാണ് ആ ഭീകരരാജ്യം വളര്‍ന്നത്. 

മത വര്‍ഗീയതയെ ഭാരത രാഷ്‌ട്രീയത്തില്‍ ആദ്യമായി ഇറക്കിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. മുസ്ലീങ്ങളുടെ ഖിലാഫത്ത് പ്രശ്‌നം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചതാണ് ആദ്യത്തെയും ഏറ്റവും അപകടകരവുമായ ചുവടുവെപ്പ്. അന്ന് അതിനെ നഖശിഖാന്തം എതിര്‍ത്തത് സാക്ഷാല്‍ മുഹമ്മദാലി ജിന്നയായിരുന്നു. ഇത് ജനമനസ്സിനെ വിഭജിക്കുമെന്നും തമ്മില്‍ത്തമ്മില്‍ ശത്രുക്കളാക്കുമെന്നും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പറഞ്ഞു. അന്ന് അതിനു ചെവികൊടുക്കാതിരുന്ന കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം കൊണ്ടാണ് ജിന്ന സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ നിന്നു പിന്‍വാങ്ങിയതും ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയതും. മടങ്ങിവന്നത് കോണ്‍ഗ്രസിനെ വെല്ലുന്ന വര്‍ഗീയവാദിയും പാക്കിസ്ഥാന്‍ വാദിയുമായിട്ടാണ്.  

ജനങ്ങളെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളാക്കേണ്ടത് ദേശീയബോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ജാതിക്കും മതത്തിനും മറ്റെല്ലാ വിഭജനങ്ങള്‍ക്കും അതീതമായി നാമെല്ലാം ഭാരതീയര്‍, നമ്മുടെ സംസ്‌കാരം ഒന്ന്, ദേശീയത ഒന്ന് എന്നു പഠിപ്പിക്കേണ്ടിയിരുന്നു. ഭാരതം നമുക്കെല്ലാം അമ്മ എന്ന വികാരം സൃഷ്ടിക്കേണ്ടിയിരുന്നു. ഈ ചിന്തകളും വികാരങ്ങളുമാണ് ഏതാണ്ട് മുഴുവന്‍ സ്വാതന്ത്ര്യ സമരസേനാനികളെയും ആദ്യകാലത്ത് ആവേശിച്ചിരുന്നത്. അതുകൊണ്ടാണ് സര്‍വ്വമേഖലയില്‍ ജീവിക്കുന്നവരും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പങ്കുവഹിച്ചത്. സ്വന്തം നാടിനെ, തന്റെ അമ്മയെ സേവിക്കലായി അതിനെ കണ്ടാണ് ജീവനും ജീവിതവും സമ്പത്തും ഭാരമാതാവിന്റെ ചരണങ്ങളില്‍ സമര്‍പ്പിച്ചത്. ആ വികാരമാണ് സൃഷ്ടിക്കേണ്ടതെന്നും അതാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും ആധാരമെന്നും നമ്മുടെ പൂര്‍വ്വികര്‍ക്ക് അറിയാമായിരുന്നു. അത് വിജയിക്കുമെന്നതിന്റെ തെളിവാണ് ഹിന്ദു-മുസ്ലീം വിഭജനം ലാക്കാക്കി നടപ്പാക്കിയ 1905ലെ ബംഗാള്‍ വിഭജനം. മുറിവേറ്റ ഭാരതം ഒരൊറ്റ മനുഷ്യനെപ്പോലെ സടകുടഞ്ഞെഴുന്നേറ്റു. സമരത്തിരമാലകള്‍ക്കുമുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് ബംഗാള്‍ വിഭജനം 1911ല്‍ റദ്ദു ചെയ്യേണ്ടിവന്നു. 

നാം പാഠം പഠിച്ചുവോ? ഇല്ലെന്നതിന്റെ തെളിവായിരുന്നു ഖിലാഫത്ത് ഏറ്റെടുക്കല്‍. ഫലം ഭീകരവാദ ശിശുവിന്റെ ജനനം. അത് അന്നുമുതല്‍ അമ്മയുടെ മുലപ്പാലിനു പകരം തലച്ചോറും രക്തവും ഊറ്റിക്കുടിക്കുന്നു. ഈ ഭീകരജന്മം ഭാവിയില്‍ വരുത്തിവച്ചേക്കാവുന്ന അപകടങ്ങളുടെ ഗൗരവം അപ്പോഴും അതിന്റെ സൃഷ്ടികര്‍ത്താക്കള്‍ക്ക് വിശേഷിച്ചും ഭാരതത്തിലുള്ളവര്‍ക്ക് ബോധ്യമായില്ല. അനന്തവിഹായസ്സില്‍ സ്വതന്ത്രമായി വളരാന്‍ ഭീകരതയെ വിട്ടുകൊടുത്തു. 

ഭാരത വിരുദ്ധതയാണ് പാക്കിസ്ഥാന്റെ നിലനില്‍പ്പിന് ആധാരം. അതിന് തീഷ്ണതയും തീവ്രതയും നിലനിര്‍ത്താന്‍ മതവിശ്വാസത്തിന്റെ വളവും ചേര്‍ക്കുന്നു. പരമത വെറുപ്പാണ് മൂലധനം. ആ വെറുപ്പും അറപ്പും പാക്കിസ്ഥാനില്‍ നിന്നുപകര്‍ന്ന് ഭാരതത്തിലും വ്യാപിപ്പിച്ചു. മതവിദ്വേഷത്തിന്റെ അടുപ്പുകൂട്ടുന്നതില്‍ കേരളവും മുന്നിലാണ്. അവിടെ വേവിച്ചെടുക്കുന്നത് ഭാരതവിരുദ്ധതയും സംസ്‌കാര വിരുദ്ധതയുമാണ്. കേരളത്തിലെ അനേകം കേന്ദ്രങ്ങളില്‍ ഇത്തരം ഭീകരവാദപരിശീലനത്തിനുള്ള നെടുംപുരകള്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നു. ദേശവിരുദ്ധതയും ഭീകരതയും കൈമുതലായുള്ള കക്ഷികള്‍ ഇത്തരം ഭീകരവാദ കൃഷിയിടങ്ങളില്‍ കാവല്‍ നില്‍ക്കുന്നു. അവര്‍ക്കുവേണ്ട വളവും വെള്ളവും പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. ഭൗതികവാദവും ഹിന്ദുവിരുദ്ധതയും പറഞ്ഞു പഠിപ്പിച്ച ഇടങ്ങള്‍ ഭീകരവാദി ഉല്‍പ്പാദനകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

താല്‍ക്കാലിക രാഷ്‌ട്രീയാധികാരത്തിനുവേണ്ടി പല രാഷ്‌ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് സൃഷ്ടിച്ചതാണ് ഈ അവസ്ഥ. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയടക്കം രാജ്യത്തെ മിക്ക സര്‍വ്വകലാശാലകളിലും കുറെകാലമായി നടത്തിക്കൊണ്ടിരിക്കുന്നതെന്താണ്? ഭീകരവാദികളുടെ രക്തസാക്ഷി ദിനാചരണം! ഭാരതത്തെ തുണ്ടം തുണ്ടമാക്കുമെന്ന മുദ്രാവാക്യം വിളി! ഞങ്ങളുടെ ഓരോ വീടുകളില്‍ നിന്നും അഫ്‌സല്‍ ഗുരുക്കന്മാരെയും യാഖൂബ് മേമന്മാരെയും സൃഷ്ടിക്കുമെന്ന വെല്ലുവിളി. ഇതെല്ലാം മുഴക്കിയത് ആരാണ്? ആരാണ് അവരെ പ്രോത്സാഹിപ്പിച്ചത്? ആരാണ് അവര്‍ക്ക് പിന്തുണയും സംരക്ഷണവും നല്‍കിക്കൊണ്ടിരിക്കുന്നത്? ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പേരില്‍ ആരാണ് ഇവര്‍ക്കുവേണ്ടി വാദിച്ചു കൊണ്ടിരിക്കുന്നത്? അവരാണ് ഈ രാജ്യദ്രോഹങ്ങള്‍ക്ക് ഉത്തരവാദി. 

കേരളത്തിലെ സര്‍വ്വകലാശാലകളും കലാലയങ്ങളും ഭീകരവാദത്തിന്റെയും ദേശീയവിരുദ്ധതയുടെയും വളര്‍ത്തു കേന്ദ്രങ്ങളാക്കി മാറ്റുകയാണല്ലോ. ഭരണകൂടം അവര്‍ക്കു മാനസിക ബൗദ്ധിക സംരക്ഷണവും നല്‍കുന്നു. ‘ഭാരത മാതാവേ നീയൊരു വേശ്യയാകുന്നു’ കേരളത്തിലെ ഒരു കലാലയത്തില്‍ ഒരു സംഘം അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഇറക്കിയ മാഗസിന്റെ ആക്രോശം അതായിരുന്നു. മലബാറിലുള്ള ഒരു കോളേജ് ഇറക്കിയ മാഗസിന്റെ ആഹ്വാനം ദേശീയഗാനം കേള്‍ക്കുമ്പോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക, ദേശീയഗാനത്തെ ഒരു തരത്തിലും ആദരിക്കരുത് എന്നായിരുന്നു. വന്നുവന്ന് രാജ്യസ്‌നേഹവും ദേശീയതയുമാണ് ഏറ്റവും വലിയ പിഴയെന്നു പാടി നടക്കുന്ന പാണന്മാരായി ഒരു പറ്റം പ്രൊഫസര്‍മാരും കവികളും സാഹിത്യനായകന്മാരും ചില രാഷ്‌ട്രീയപാര്‍ട്ടികളും മാറി. അവരുടെ ഈണത്തിലും താളത്തിലും തുള്ളുന്ന യുവതലമുറയെ അവര്‍ രാജ്യമെമ്പാടും വാര്‍ത്തെടുത്തു. 

അത്തരം വാര്‍പ്പുമാതൃകകളാണ് ‘മുഹമ്മദിന്റെ സൈന്യം’ ആയി നമ്മുടെ കാവല്‍ഭടന്മാരെ ചുട്ടുകൊന്നത്. അതില്‍ ആനന്ദം അനുഭവിക്കുന്നവരും പാരിതോഷികം പ്രഖ്യാപിക്കുന്നവരും (രഹസ്യമായിട്ടെങ്കിലും) കേരളത്തിലും കണ്ടേക്കാം. 

പക്ഷേ ഇനിയൊരു വിഭജനം, അത് അസാധ്യമാണ്. കാരണം ആഢ്യബ്രാഹ്മണന്‍ മുതല്‍ ആദിവാസി ബാലന്‍ വരെയും, സഹസ്ര കോടീശ്വരന്മാര്‍ മുതല്‍ ദരിദ്രമാതാവു വരെയും, മഹാപണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും മുതല്‍ നിരക്ഷരകുക്ഷിയായവന്‍ വരെയും ദേശീയതയുടെ വികാരത്താല്‍ വിക്ഷേപിക്കപ്പെട്ടവരായി അനേക ജന്മങ്ങള്‍ ഇന്ന് ഭാരതത്തിലുണ്ട്. കാശ്മീരം മുതല്‍ കന്യാകുമാരി വരെ, കച്ഛ് മുതല്‍ കാമരൂപം വരെ ദേശീയതയുടെ കാവല്‍ക്കാരനായി ഒരൊറ്റ മനുഷ്യനെ പോലെ ഉണര്‍ന്ന് ഉയര്‍ന്നു വരാന്‍ പ്രാപ്തമാക്കപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിനു വരുന്ന ആ ദേശസ്‌നേഹികളെ മുഴുവന്‍ കൊന്നൊടുക്കാനുള്ള ആയുധമോ ആള്‍ബലമോ ഭാരതത്തിനകത്തെ കുട്ടിപ്പാക്കിസ്ഥാനുകള്‍ക്കും പുറത്തെ പാക്കിസ്ഥാനുമില്ല. 

 ‘മുഹമ്മദിന്റെ സൈന്യം’ ഇനിയും പലപേരിലും വരും. മറുവശത്ത് ഒരു പേരില്‍ മാത്രം ‘ഭാരത മാതാവിന്റെ സൈന്യം’ പോരാടാന്‍ ഉണ്ടായിരിക്കും. മുഹമ്മദിന്റെ സൈന്യത്തിന് രണ്ടാംനിരയായും മൂന്നാം നിരയായും ഒക്കെ നവോത്ഥാന രാഷ്‌ട്രീയക്കാരും പിണിയാളുകളായ സാംസ്‌കാരികനായകരും അണിനിരക്കും. ഭാരതസൈന്യത്തിന്റെ രണ്ടാം നിരയായും മൂന്നാം നിരയായും ദേശസ്‌നേഹികളായ സന്നദ്ധ ഭടന്മാരുമുണ്ടാകും. ‘ഉറി’കള്‍ ആവര്‍ത്തിക്കും. വീരമൃത്യു ഇനിയും അനേകം വേണ്ടിവരും. ആത്യന്തികമായി ഭീകരവാദത്തിന്റെ അടുപ്പുകൂട്ടിയവരും ഭീകരവാദത്തെ വേവിച്ചെടുത്തവരും അവരുടെ പിതൃരാജ്യങ്ങളും ഇല്ലാതാവുകയായിരിക്കും ഫലം. 

കാശ്മീരില്‍ ശരീരം ബലിയായി അര്‍പ്പിച്ച ആത്മാക്കള്‍ക്ക് നിത്യശാന്തി. അവരുടെ ബന്ധുക്കള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള അനുശോചനം. അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന വീരന്മാരായ പടയാളികളോട് ഐക്യദാര്‍ഢ്യം. 125 കോടി ജനങ്ങള്‍ക്ക് കാവല്‍ക്കാരായ ദേശീയ സര്‍ക്കാരിന് പിന്തുണ. നാം മുന്നോട്ട്.

ഭാരത മാതാവ് വിജയിക്കട്ടെ. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.