Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധിക്ഷേപം, രാജേന്ദ്രന്റെ രാഷ്‌ട്രീയ കുതന്ത്രം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 11, 2019, 04:29 am IST
in Kerala

മൂന്നാര്‍: മൂന്നാറിലെ തമിഴ്-മലയാളം ഇടകലര്‍ന്ന രാഷ്‌ട്രീയത്തിന് ജനസേവനത്തിനപ്പുറം കൈയേറ്റങ്ങളുടെ കഥയാണ് പറയാനുള്ളത്. വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ മുന്‍ ഇടത് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുകയും ഇത് പാതിവഴിയില്‍ നിലയ്‌ക്കുകയും ചെയ്തത് ഇതിനുദാഹരണമാണ്. നിയമം നോക്കി നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ ജനസമക്ഷം അധിക്ഷേപിച്ച് കാര്യങ്ങള്‍ നേടിയെടുക്കുക എന്ന രാഷ്‌ട്രീയമാണ് ഇവിടെ എക്കാലവും നടന്നിട്ടുള്ളത്. 

ദേവികുളം എംഎല്‍എ അധിക്ഷേപിച്ചിട്ടും കുലുങ്ങാതെ നടപടികളുമായി മുന്നോട്ട് പോകാന്‍ കാണിച്ച ധൈര്യമാണ് സബ് കളക്ടര്‍ ഡോ. രേണുരാജിന് വിവിധ കോണുകളില്‍ നിന്ന് പിന്തുണ കൂടാന്‍ കാരണമായത്. വിവാദം കത്തി നിന്നപ്പോഴും ഇക്കാ നഗറിലെ എംഎല്‍എയുടെ വീടിന് സമീപത്ത് അനധികൃതമായി മണ്ണടിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ ശനിയാഴ്ച രാത്രി പരിശോധന നടത്തിയിരുന്നു. മണ്ണിട്ട് നികത്തിയ സ്ഥലം കൈയേറ്റ ഭൂമിയാണോ എന്നത് പരിശോധിക്കാന്‍ മൂന്നാര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാര്‍ജെടുത്ത് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മാത്രം മേഖലയിലെ വന്‍കിട-ചെറുകിട കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് സബ് കളക്ടര്‍ തുടര്‍ന്നത്. വിവിധ ചെറുകിട കൈയേറ്റങ്ങള്‍ പൊളിച്ചതിനൊപ്പം വലിയ കെട്ടിടങ്ങള്‍ക്ക് പോലും സ്‌റ്റോപ്പ് മെമ്മോയും നല്‍കി. 

എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ മോശം പരാമര്‍ശത്തിന് വിധേയമാകുന്ന നാലാമത്തെ വ്യക്തിയാണ് ഡോ. രേണുരാജ്. മുന്‍ സബ് കളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് ഇതിന് മുന്‍പ് വിവാദ പരാമര്‍ശങ്ങള്‍ക്ക് വിധേയരായവര്‍. പാപ്പാത്തി ചോലയിലെ കുരിശുമാറ്റിയത്, മൂന്നാറിലെ ഒഴിപ്പിക്കല്‍ എന്നീ സംഭവങ്ങളിലാണ്, റവന്യൂ മന്ത്രി വിവരമില്ലാത്തവനാണെന്ന് എംഎല്‍എ പറഞ്ഞത്. 

ദേവികുളത്തെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കുന്നത് തടഞ്ഞ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതിനെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ കൈയും കാലുമില്ലാതെ ഇഴഞ്ഞ് മൂന്നാറില്‍ നിന്ന് പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോകള്‍ നല്‍കിയതിനെതിരെയാണ് വി.ആര്‍. പ്രേംകുമാറിനെതിരെയും എംഎല്‍എ പരാമര്‍ശമുന്നയിച്ചത്. കോപ്പിയടിച്ച് ഐഎഎസ് നേടിയ പ്രേംകുമാര്‍ മന്ദബുദ്ധിയാണെന്നായിരുന്നു പരാമര്‍ശം. 

അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മുതലിങ്ങോട്ട് ഇവിടെയെത്തിയ ഉദ്യോഗസ്ഥരെല്ലാം കൈയേറ്റങ്ങള്‍ക്കെതിരെ നടപടി തുടര്‍ന്നപ്പോഴും ഇടതും വലതും ഇതിനെ ഒരുപോലെ എതിര്‍ത്തു. മന്ത്രി എം.എം. മണി അടക്കമുള്ളവരും രൂക്ഷമായ ഭാഷയില്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. 

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഒരു സുപ്രഭാതത്തില്‍ മുമ്പിരുന്ന രണ്ട് സബ് കളക്ടര്‍മാരെയും സ്ഥലം മാറ്റിയിരുന്നു. നിലവിലെ വിവാദം കെട്ടടങ്ങുന്നതിന് പിന്നാലെ രേണുരാജിനും ഇടുക്കി വിടേണ്ടിവരുമെന്ന് ഇത് വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.