Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധിക്ഷേപം, രാജേന്ദ്രന്റെ രാഷ്‌ട്രീയ കുതന്ത്രം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 11, 2019, 04:29 am IST
in Kerala

മൂന്നാര്‍: മൂന്നാറിലെ തമിഴ്-മലയാളം ഇടകലര്‍ന്ന രാഷ്‌ട്രീയത്തിന് ജനസേവനത്തിനപ്പുറം കൈയേറ്റങ്ങളുടെ കഥയാണ് പറയാനുള്ളത്. വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെ മുന്‍ ഇടത് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുകയും ഇത് പാതിവഴിയില്‍ നിലയ്‌ക്കുകയും ചെയ്തത് ഇതിനുദാഹരണമാണ്. നിയമം നോക്കി നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ ജനസമക്ഷം അധിക്ഷേപിച്ച് കാര്യങ്ങള്‍ നേടിയെടുക്കുക എന്ന രാഷ്‌ട്രീയമാണ് ഇവിടെ എക്കാലവും നടന്നിട്ടുള്ളത്. 

ദേവികുളം എംഎല്‍എ അധിക്ഷേപിച്ചിട്ടും കുലുങ്ങാതെ നടപടികളുമായി മുന്നോട്ട് പോകാന്‍ കാണിച്ച ധൈര്യമാണ് സബ് കളക്ടര്‍ ഡോ. രേണുരാജിന് വിവിധ കോണുകളില്‍ നിന്ന് പിന്തുണ കൂടാന്‍ കാരണമായത്. വിവാദം കത്തി നിന്നപ്പോഴും ഇക്കാ നഗറിലെ എംഎല്‍എയുടെ വീടിന് സമീപത്ത് അനധികൃതമായി മണ്ണടിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ ശനിയാഴ്ച രാത്രി പരിശോധന നടത്തിയിരുന്നു. മണ്ണിട്ട് നികത്തിയ സ്ഥലം കൈയേറ്റ ഭൂമിയാണോ എന്നത് പരിശോധിക്കാന്‍ മൂന്നാര്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാര്‍ജെടുത്ത് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മാത്രം മേഖലയിലെ വന്‍കിട-ചെറുകിട കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് സബ് കളക്ടര്‍ തുടര്‍ന്നത്. വിവിധ ചെറുകിട കൈയേറ്റങ്ങള്‍ പൊളിച്ചതിനൊപ്പം വലിയ കെട്ടിടങ്ങള്‍ക്ക് പോലും സ്‌റ്റോപ്പ് മെമ്മോയും നല്‍കി. 

എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ മോശം പരാമര്‍ശത്തിന് വിധേയമാകുന്ന നാലാമത്തെ വ്യക്തിയാണ് ഡോ. രേണുരാജ്. മുന്‍ സബ് കളക്ടര്‍മാരായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് ഇതിന് മുന്‍പ് വിവാദ പരാമര്‍ശങ്ങള്‍ക്ക് വിധേയരായവര്‍. പാപ്പാത്തി ചോലയിലെ കുരിശുമാറ്റിയത്, മൂന്നാറിലെ ഒഴിപ്പിക്കല്‍ എന്നീ സംഭവങ്ങളിലാണ്, റവന്യൂ മന്ത്രി വിവരമില്ലാത്തവനാണെന്ന് എംഎല്‍എ പറഞ്ഞത്. 

ദേവികുളത്തെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കുന്നത് തടഞ്ഞ സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതിനെതിരെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ കൈയും കാലുമില്ലാതെ ഇഴഞ്ഞ് മൂന്നാറില്‍ നിന്ന് പോകേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോകള്‍ നല്‍കിയതിനെതിരെയാണ് വി.ആര്‍. പ്രേംകുമാറിനെതിരെയും എംഎല്‍എ പരാമര്‍ശമുന്നയിച്ചത്. കോപ്പിയടിച്ച് ഐഎഎസ് നേടിയ പ്രേംകുമാര്‍ മന്ദബുദ്ധിയാണെന്നായിരുന്നു പരാമര്‍ശം. 

അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മുതലിങ്ങോട്ട് ഇവിടെയെത്തിയ ഉദ്യോഗസ്ഥരെല്ലാം കൈയേറ്റങ്ങള്‍ക്കെതിരെ നടപടി തുടര്‍ന്നപ്പോഴും ഇടതും വലതും ഇതിനെ ഒരുപോലെ എതിര്‍ത്തു. മന്ത്രി എം.എം. മണി അടക്കമുള്ളവരും രൂക്ഷമായ ഭാഷയില്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. 

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഒരു സുപ്രഭാതത്തില്‍ മുമ്പിരുന്ന രണ്ട് സബ് കളക്ടര്‍മാരെയും സ്ഥലം മാറ്റിയിരുന്നു. നിലവിലെ വിവാദം കെട്ടടങ്ങുന്നതിന് പിന്നാലെ രേണുരാജിനും ഇടുക്കി വിടേണ്ടിവരുമെന്ന് ഇത് വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

പുതിയ വാര്‍ത്തകള്‍

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.