ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അതിവേഗ ട്രെയിന്‍ ട്രെയിന്‍ 18ന് പേരിട്ടു, വന്ദേഭാരത് എക്സ്പ്രസ്. റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചതാണിത്.
ദല്‍ഹി വാരാണസി പാതിയിലാണ് ഈ ട്രെയിന്‍ ആദ്യമായി ഓടുക. 160 കിലോമീറ്ററിനു മുകളിലാണ് ഇവയുടെ വേഗം. 16 കോച്ചുള്ള ട്രെയിനിന്റെ നിര്‍മാണച്ചെലവ് 97 കോടി രൂപ. റായ്ബറേലിയിലെ കോച്ച് ഫാക്ടറിയില്‍ 18 മാസം കൊണ്ടാണിത് നിര്‍മിച്ചത്. എന്‍ജിനില്ലാത്ത ട്രെയിനിന്റെ ഓരോ കോച്ചിന്റെ അടിയിലുമുള്ള മോട്ടോറുകളാണ് ട്രെയിനിന് ഗതിവേഗം പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: