ന്യൂദല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് ജിഎസ്ടി( ചരക്ക് സേവന നികുതി) ഈടാക്കുന്നത് തടയാന്‍ നടപടികളുമായി കേന്ദ്ര ധനകാര്യ വകുപ്പ്. വ്യാപാരികളും സേവനദാതാക്കളും ഉപഭോക്താക്കളില്‍ നിന്ന് നികുതി സ്വീകരിക്കുന്നില്ലെന്ന കാര്യം ജിഎസ്ടി രജിസ്ട്രേഷന് സ്റ്റാറ്റസില്‍ വ്യക്തമാക്കുന്നുവെന്നത് ഉറപ്പുവരുത്തുന്നതാണ് പുതിയ നടപടിക്രമങ്ങള്‍.
ഇതേക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്ക്കരിക്കുന്നതിനായി ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും ധനവകുപ്പ് അറിയിച്ചു. മൊത്തക്കച്ചവടക്കാരില്‍ ഭൂരിഭാഗവും ഉയര്‍ന്ന നിരക്കിലാണ് ജിഎസ്ടി ഈ ടാക്കുന്നത്. എന്നാലത് സര്‍ക്കാരിലേക്ക് അടയ്ക്കുന്നില്ലെന്നാണ് ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്‍.
ജിഎസ്ടിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 1.17 വ്യാപാരികളില്‍ 20 ലക്ഷം പേരാണ് കോംപോസിഷന്‍ സ്കീമില്‍ ഉള്‍പ്പെടുന്നത്. ഇവരില്‍ നിന്ന് ഒരു ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. ഇത്തരക്കാര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ജിഎസ്ടി സ്വീകരിക്കാന്‍ വ്യവസ്ഥയില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍ ജനുവരി പത്തിന് യോഗം ചേര്‍ന്ന്, 50 ലക്ഷം രൂപ വിറ്റുവരവുള്ള സേവനദാതാക്കളെയും കോപോസിഷന്‍ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: