Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വീര സവര്‍ക്കറെപ്പറ്റിത്തന്നെ….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2019, 02:58 am IST
in Vicharam

സ്വാതന്ത്ര്യ സമര സേനാനി, സാമൂഹിക പരിഷ്‌കര്‍ത്താവ്, കവി, ചരിത്രകാരന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച  വീര സവര്‍ക്കര്‍ ഹിന്ദുത്വം എന്ന ആശയം രാഷ്‌ട്രജീവിതത്തിലേക്ക് കൊണ്ട് വരേണ്ടതാണെന്ന് ഉറച്ച് വിശ്വസിച്ച് അതിനൊരു ബൗദ്ധിക അടിത്തറ പാകിയ ആദ്യ ചിന്തകനായിരുന്നു. ജന്‍മഭൂമയില്‍ കഴിഞ്ഞ ദിവസം കെ വി എസ് ഹരിദാസ് എഴുതിയ ലേഖനത്തോടു ചേര്‍ത്തു ചിലതു കുറിക്കട്ടെ. 

ഗാന്ധിജി മുന്നോട്ടു വച്ച അഹിംസ, ഖിലാഫത്ത്, ഉപ്പ് സത്യഗ്രഹം എന്നീ ആശയങ്ങളോട് അദ്ദേഹം വിയോജിച്ചു. കയ്യൂക്കിനെ കയ്യൂക്കിന്റ ഭാഷയില്‍ നേരിടണം എന്ന നിലപാട് സവര്‍ക്കറിനുണ്ടായിരുന്നു. ഇത് മൂലം ഇന്നും ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിടുന്നു. വിമര്‍ശകരോട് ഒന്ന് ചോദിക്കട്ടെ, ചതിയിലൂടെ സ്വന്തം മാതാവായ ഭാരതത്തെ അടിമയാക്കി ഇവിടം വാണ ബ്രിട്ടീഷുകാരെ അക്രമത്തിലൂടെയായാലും ആട്ടിയോടിക്കണം എന്നൊരു ഭാരതീയന്‍ വിചാരിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ? 

  തടവറയില്‍ ബ്രിട്ടീഷുകാരോട്  മാപ്പപേക്ഷിച്ചു എന്നതാണ് ഒരു ആരോപണം. മേഴ്സി പെറ്റീഷന്‍ സവര്‍ക്കര്‍ എഴുതി എന്നത് ശരിയാണ്. അതിലൂടെ ഏത് കുറ്റവാളിക്കും ഉണ്ടായിരുന്ന നിയമ സഹായം ഉപയോഗപ്പെടുത്തുക മാത്രമായിരുന്നു ബാരിസ്റ്റര്‍ കൂടിയായിരുന്ന സവര്‍ക്കര്‍ ചെയതത്. തടവറയില്‍ നിന്നു പുറത്ത് വന്ന ശേഷം രാജ്യത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്ത ഒരു സന്ദര്‍ഭമെങ്കിലും ചൂണ്ടിക്കാണിക്കാന്‍  വിമര്‍ശകര്‍ക്ക് ആവുന്നില്ല എന്നതാണ് സത്യം. 

ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണ ഘട്ടങ്ങള്‍, 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതലായ ഗ്രന്ഥങ്ങള്‍ രചിച്ച സവര്‍ക്കര്‍, ചരിത്ര പഠനത്തിലൂടെ എങ്ങിനെ ദേശിയത വളര്‍ത്താം എന്ന് കാണിച്ച് തന്നു. സംഘ സ്ഥാപകനായ ഡോക്ടര്‍ജിക്ക്,  സവര്‍ക്കര്‍ രചിച്ച ‘ഹിന്ദുത്വം’ എന്ന ഗ്രന്ഥം മാര്‍ഗ്ഗദര്‍ശിയായി എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീട് ഗുരുജി തന്റെ ആശയങ്ങള്‍ വിചാരധാരയിലൂടെ മുന്നോട് വച്ചപ്പോള്‍ സവര്‍ക്കറെന്ന രാഷ്‌ട്രശില്‍പിയുടെ ആശയങ്ങള്‍ പ്രതിധ്വനിക്കുന്നത് നാം കണ്ടൂ. 

നെഹ്‌റുവിന്റെ കാലത്ത് സവര്‍ക്കറെ തരം താഴ്‌ത്തി കാണിക്കാന്‍ ശ്രമം നടന്നിരുന്നു. ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. തൊണ്ണൂറുകളില്‍ രാമജന്മഭൂമി യാത്ര നയിച്ച അദ്വാനിജി പറയുകയുണ്ടായി ‘രാമജന്മഭൂമി യാത്ര മതപരമായ പ്രതിഷേധമല്ല, രാഷ്‌ട്രീയ പ്രക്ഷോഭമാണ് എന്ന്. ഇവിടെയാണ് സവര്‍ക്കര്‍ എന്ന ചിന്തകന്റെ രാഷ്‌ട്രീയ ഹിന്ദുത്വം അഥവാ ുീഹശശേരമഹ വശിറൗ്േമ എന്ന സങ്കല്‍പം പുനര്‍ജ്ജനിക്കുന്നത്. ആ നാളം ഇന്നും കെടാതെ നിലനില്‍ക്കുന്നു എന്നതിന് തെളിവാണ് ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, സവര്‍ക്കര്‍ വസിച്ചിരുന്ന കാരാഗൃഹത്തില്‍ നടത്തിയ ധ്യാനം. അതേസമയം, ‘ഗാന്ധി ഞങ്ങളുടേത്, സവര്‍ക്കര്‍ നിങ്ങളുടേത്’ എന്ന് 2016ല്‍ അന്നത്തെ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ഓര്‍ക്കുക. 

ബ്രിട്ടീഷുകാര്‍ തങ്ങളുടെ അനധികൃത ഭാരത വാസത്തിനിടയില്‍ ഏറ്റവുമധികം ഭയന്നത് നേതാജിയെ ആയിരുന്നെങ്കില്‍ അവര്‍ ഏറ്റവുമധികം വെറുത്തത് സാവര്‍ക്കറെ ആയിരുന്നു. ഇതു ഫലത്തില്‍ ഒരു അംഗീകാരം തന്നെയാണ്. ഇതാണ്, ശിവാജി മഹാരാജ്, ഗുരു ഗോവിന്ദ സിംഹന്‍, റാണാ പ്രതാപ് തുടങ്ങി ഭാരതമാതാവിന്റെ വീരപുത്രന്മാരുടെ ശ്രേണിയില്‍ സവര്‍ക്കറെ എത്തിക്കുന്നത്.

– അര്‍ജുന്‍ ശിവരാജ്, തൃശൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.