തിരുവനന്തപുരം: പണിമുടക്കിന്റെ മറവില്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലുള്ള എസ്ബിഐ ട്രഷറി ബാങ്കില്‍ ആക്രമണം നടത്തിയത് ഇടത് തൊഴിലാളി സംഘടനയിലെ നേതാക്കളെന്ന് സിസിടിവി. ബാങ്ക് മാനേജര്‍ കന്റോണ്‍മെന്റ് പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച് കണ്ടെത്തിയത്.
തുടര്‍ന്ന് സിസിടിവി പരിശോധിച്ചതില്‍ എന്‍ജിഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗവും ജിഎസ്ടി വകുപ്പ് കരമന കമ്മീഷണര്‍ ഓഫീസ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഇന്‍സ്പെക്ടര്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ബാങ്കിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അക്രമത്തെ സംയുക്ത സമര സമിതി നേതാക്കളും അപലപിച്ചിട്ടുണ്ട്.
ബുധാഴ്ച രാവിലെയോടെ സെക്രട്ടറിയേറ്റിന് സമീപത്തെ എബിഐ ട്രഷറി ബ്രാഞ്ചിലാണ് ആക്രമണം നടത്തിയത്. ജോലിക്കെത്തിയ ജീവനക്കാര്‍ക്ക് നേരെയും കയ്യേറ്റശ്രമം ഉണ്ടായി. മാനേജരുടെ മുറിയിലെത്തിയ അക്രമികള്‍ ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും മുറിയിലെ മേശയ്ക്കു മുകളിലുണ്ടായിരുന്ന ചില്ലും കംപ്യൂട്ടറുകളും ഫോണുകളും അടിച്ചു തകര്‍ക്കുകയായിരുന്നു.
സെക്രട്ടറിയേറ്റ് പരിസരത്ത് പ്രതിഷേധത്തിനായി ഒത്തുകൂടിയവരില്‍ ഒരു വിഭാഗമാണ് ബാങ്കിനുള്ളിലേക്ക് പ്രവേശിച്ച് അക്രമം നടത്തിയത്. പണിമുടക്ക് ദിനം ബാങ്ക് തുറന്നതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു.
സര്‍ക്കാരിന്റെ മൂക്കിന് താഴെയിരുന്നുകൊണ്ടാണ് സമരാനുകൂലികള്‍ ഇത്തരത്തില്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ദേശീയപണിമുടക്ക് ദിവസം ജോലിക്കെത്തുന്ന ജീവക്കാര്‍ക്ക് എല്ലാവിധത്തിലുള്ള സംരക്ഷണം ഉറപ്പു നല്‍കുമെന്നാണ് ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും അറിയിച്ചത്. സെക്രട്ടറിയേറ്റ് പടിക്കലിനു മുന്നിലെ ബിജെപി സമരപ്പന്തലിനു നേരെ ഇന്ന് ഒരു സിഐടിയു പ്രവര്ത്തകന് കല്ലെറിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: