പമ്പ : ശബരിമലയില്‍ ആചാരലംഘനത്തിന് സെൽവിയുടെ നേതൃത്വത്തിലുള്ള മനിതി സംഘം പമ്പയിലെത്തി. പമ്പയിലെത്തിയ സംഘത്തെ വിശ്വാസികൾ തടഞ്ഞു. രൂക്ഷമായ പ്രതിഷേധത്തെ തുടർന്ന് പോലീസും മനിതി സംഘവും ചർച്ച നടത്തി. ഒരു കാരണവശാലും തിരിച്ചു പോകില്ലെന്ന് ഇവർ പറയുന്നു. അതേസമയം ആചാര ലംഘനമുണ്ടായാൽ നട അടയ്‌ക്കാൻ തന്ത്രിയോട് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.
സുരക്ഷയൊരുക്കാമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നതായി മനിതി സംഘം വ്യക്തമാക്കി. കോട്ടയത്ത് നാമജപം നടത്തിയ ഭക്തർക്കെതിരെ പോലീസ് ലാത്തിവീശി. സ്ത്രീകളുൾപ്പെടെയുള്ളവർക്കെതിരെയാണ് പോലീസ് അക്രമം. മനിതി സംഘത്തിൽ പെട്ടവർ ശബരിമല ആചാര ലംഘത്തിനായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുമെന്ന വിവരത്തെ തുടർന്നായിരുന്നു നാമജപം.
അതിനിടെ വിശ്വാസിയെന്ന വ്യാജേന എത്തിയ സെൽവി സുപ്രീം കോടതി വിധിയെ എതിർത്ത് ജെല്ലിക്കെട്ടിനെ പിന്തുണച്ചതിന്റെ തെളിവുകൾ പുറത്തായി. ഭീകരവാദ ബന്ധത്തിന് ഇന്ത്യയിൽ കേസുകളുള്ള വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെ പിന്തുണച്ചുള്ള പോസ്റ്റുകളും സെൽവിയുടെ പ്രൊഫൈലിൽ ഉണ്ട്.
എസ്ഡിപിഐയുടെ പോസ്റ്റുകളും സെൽവി ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ വിശ്വാസിയെന്ന് അവകാശപ്പെടുന്ന സെൽവിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ ഹിന്ദു വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളുമില്ല. മാത്രമല്ല സിപിഎമ്മിന് അനുകൂലമായി നിരവധി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
















