വിളപ്പില്‍ (തിരുവനന്തപുരം): ശബരിമലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് തീര്‍ഥാടനം അട്ടിമറിച്ച സര്‍ക്കാരിന്റെ കണ്ണ് പശ്ചിമഘട്ടത്തിലെ അഗസ്ത്യാര്‍കൂടത്തിലേക്ക്. സ്ത്രീകള്‍ക്കും ട്രക്കിങ് അനുവദിച്ചുള്ള ഹൈക്കോടതി വിധിയുടെ മറവില്‍ അവിടെ സംഘര്‍ഷത്തിന് സര്‍ക്കാര്‍ ശ്രമം തുടങ്ങി. എന്നാല്‍, സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് വനവാസികള്‍ പറഞ്ഞു.
ഈ വിധിയും സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീപ്രവേശനം അനുവദിക്കാമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അനുമതി നല്‍കാം എന്നാണ് എജി കോടതിയില്‍ പറഞ്ഞത്. ശബരിമലയിലെ സ്ഥിതി മുന്നിലുള്ളപ്പോഴാണ് ഈ മറുപടി. അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്നത് ആചാരമല്ലെന്നും, അത് ഒരുപറ്റം വനവാസികള്‍ പ്രചരിപ്പിക്കുന്ന കെട്ടുകഥ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചത്. അതിനാലാണ് ഇങ്ങനെയൊരു വിധിയുണ്ടായതെന്ന് ആദിവാസി ഗോത്രമഹാസഭ നേതാക്കള്‍ പറയുന്നു.
പശ്ചിമഘട്ടത്തിന്റെ വന്യ സൗന്ദര്യം കുടികൊള്ളുന്നിടമാണ് അഗസ്ത്യാര്‍കൂടം. സപ്തര്‍ഷികളില്‍ ഒരാളായ അഗസ്ത്യരുടെ തപോഭൂമി. ഗോത്രാചാര പൂജകള്‍ അണുവിട തെറ്റാതെ പിന്തുടരുന്ന സന്നിധി. സ്ത്രീ സ്പര്ശമേല്ക്കാതെ വനവാസി സമൂഹം കാക്കുന്ന തപോഭൂമിയെന്ന പ്രത്യേകതയും അഗസ്ത്യരുടെ ഈ പര്ണശാലയ്ക്കുണ്ട്.
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയുന്നതോടെ മണ്ഡല- മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. അഗസ്ത്യാര്‍കൂട തീര്‍ഥാടനം അന്ന് ആരംഭിക്കും. ശബരിമല വിഷയം കഴിയുമ്പോള്‍ മറ്റൊരു സംഘര്‍ഷഭൂമിയാകും അഗസ്ത്യാര്‍കൂടം. ഇവിടെ പ്രവേശനമാവശ്യപ്പെട്ട് അവിശ്വാസികളായ ചില സ്ത്രീകള്‍ 2017ലാണ് കോടതിയെ സമീപിച്ചത്.
അതിരുമല വരെ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ഗോത്ര സമൂഹത്തിന്റെ വിലക്കില്ല. എന്നാല്‍, അഗസ്ത്യരുടെ പര്‍ണശാല കുടികൊള്ളുന്ന മലമുകളിലേക്ക് സ്ത്രീകളെ കയറ്റില്ല. വനവാസിസ്ത്രീകളും ഇവിടേക്ക് പോകാറില്ല. ഈ ആചാരം സംരക്ഷിക്കുകയായിരുന്നു ഇതുവരെ വനംവകുപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: