ധാക്ക: ഓഫ് സ്പിന്നര്‍ മെഹ്ദി ഹസന്റെ സ്പിന്‍ മാജിക്കില്‍ ബംഗ്ലാദേശിന് ആദ്യ ഇന്നിങ്ങ്സ് വിജയം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഇന്നിങ്ങ്സിനും 184 റണ്‍സിനും അവര്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചു. ആദ്യ ടെസ്റ്റിലും വിജയക്കൊടി നാട്ടിയ ആതിഥേയര്‍ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി.
രണ്ട് ഇന്നിങ്ങ്സിലുമായി മെഹ്ദി ഹസന്റെ സ്പിന്നില്‍ വീണത് കരീബിയന്‍ പടയുടെ പന്ത്രണ്ട് വിക്കറ്റുകള്‍. ആദ്യ ഇന്നിങ്ങ്സില്‍ 58 റണ്‍സിന് ഏഴു വിക്കറ്റും. രണ്ടാം ഇന്നിങ്ങ്സില്‍ 59 റണ്‍സിന് അഞ്ചു വിക്കറ്റും പോക്കറ്റിലാക്കി.
ബംഗ്ലാദേശിന്റെ 508 റണ്‍സെന്ന കൂറ്റന്‍ സ്്കോറിലേക്ക് ബാറ്റ് പിടിച്ചുകയറാന്‍ ശ്രമിച്ച വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഇന്നിങ്ങ്സില്‍ 111 റണ്‍സിനും രണ്ടാം ഇന്നിങ്ങ്സില്‍ 213 നും വീണു. ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ തന്നെ വിന്‍ഡീസിന്റെ കഥ കഴിഞ്ഞു. നാലു വര്‍ഷത്തിനുളളില്‍ ബംഗ്ലാദേശിന്റെ ആദ്യ പരമ്പര വിജയമാണിത്. ചിറ്റഗോങ്ങിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയര്‍ 64 റണ്‍സ് വിജയം നേടിയിരുന്നു. മെഹ്ദി ഹസനാണ് കളിയിലെ താരം. പരമ്പരയിലെ താരമായി ഷാക്കിബ് അല്‍ ഹസനെ തെരഞ്ഞെടുത്തു.
വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്ങ്സില്‍ ഷിംറോണ്‍ ഹെറ്റ്മയര്‍ മാത്രമാണ് പൊരുതിയത്. 92 പന്തില്‍ ഒമ്പത് സിക്സറും ഒരു ഫോറുമടക്കം 93 റണ്‍സ് നേടി. ഹെറ്റമയര് മടങ്ങിയതോടെ കരീബിയന്‍ പട തകര്‍ന്നടിഞ്ഞു. കെമാര്‍ റോച്ച് 49 പന്തില്‍ 37 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ബംഗ്ലാദേശ് പര്യടനത്തില്‍ വിന്‍ഡീസ് ഇനി മൂന്ന് ഏകദിനങ്ങളും അത്രയും തന്നെ ട്വന്റി 20 മത്സരങ്ങളും കളിക്കും. ഏകദിന പരമ്പര ഒമ്പതിന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: