തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ കേരളം തോല്‍വിയിലേക്ക്. ഒന്നാം ഇന്നിങ്സില്‍ 265 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിലും തകര്‍ച്ചയിലാണ്. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാലിന് 38 റണ്‍സ് എന്ന നിലയിലാണ് കേരളം. ഇന്നിങ്സ് പരാജയം ഒഴിവാക്കാന്‍ രണ്ട് ദിവസവും ആറ് വിക്കറ്റുകളും കയ്യിലിരിക്കെ 227 റണ്‍സ് കൂടി കേരളത്തിന് വേണം.
ഇന്നലെ കളിനിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ സച്ചിന് ബേബി 20 റണ്‍സോടെയും വി.എ. ജഗദീഷ് ഒന്‍പതു റണ്‍സോടെയും ക്രീസില്‍.
ഓപ്പണര്‍മാരായ കെ.ബി. അരുണ്‍ കാര്‍ത്തിക് (നാല്), ജലജ് സക്സേന (ഒന്ന്), രോഹന് പ്രേം (പൂജ്യം), അക്ഷയ് ചന്ദ്രന് (രണ്ട്) എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ പുറത്തായത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ കുല്‍ദീപ് സെന്‍, ആവേശ് ഖാന് എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ കേരളത്തെ തകര്‍ത്തത്.
നേരത്തെ, അര്‍ധസെഞ്ചുറി നേടിയ രജത് പാട്ടീദാര്‍ (73), ക്യാപ്റ്റന്‍ നമാന്‍ ഓജ (79), യാഷ് ദുബേ (79) എന്നിവരുടെ മികവിലാണ് മധ്യപ്രദേശ് 328 റണ്‍സെടുത്തത്. ഇവര്‍ക്കു ശേഷം കേരള ബോളര്‍മാര്‍ എക്സ്ട്രാ ഇനത്തില്‍ വഴങ്ങി 35 റണ്‍സാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറര്‍. കേരളത്തിനായി ജലജ് സക്സേന നാലും ബേസില്‍ തമ്പി, സന്ദീപ് വാരിയര്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും പിഴുതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: