Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലാളിത്യത്തിന്റെ ഭംഗി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:42 am IST
in Vicharam

ആശയവിനിമയത്തിനുള്ള ഉപാധിയാണ് ഭാഷ. തെറ്റുകളും അഭംഗിയും ക്ലിഷ്ടതയും ആശയവിനിമയത്തിനു തടസ്സമാകും. ശുദ്ധിയും ശക്തിയുമുള്ളതാണ് നല്ല ഭാഷ. തെറ്റുകള്‍ ഒഴിവാക്കുകയും ഔചിത്യം പാലിക്കുകയും ചെയ്താലേ ശുദ്ധി ഉണ്ടാകൂ. ശക്തി എന്നാല്‍ സന്ദര്‍ഭമനുസരിച്ച് വ്യത്യസ്ത രൂപങ്ങള്‍ കൈക്കൊള്ളാന്‍ ഭാഷയ്‌ക്കുള്ള കഴിവാണ്. 

ഇവയെല്ലാം ചേരുമ്പോഴാണ് നല്ല ശൈലി ഉണ്ടാകുന്നത്. എഴുത്തുകാരുടെ വ്യക്തിത്വത്തിനനുസരിച്ച് അതിന് രൂപഭേദങ്ങള്‍ വരാം. േ്യെഹല ശ െവേല ാമി എന്ന ചൊല്ല് ശൈലിയില്‍ വ്യക്തിത്വത്തിനുള്ള പ്രാധാന്യത്തിനാണ് അടിവരയിടുന്നത്. എന്നാല്‍, സംവേദനക്ഷമത, ശുദ്ധി, ശക്തി, സൗന്ദര്യം എന്നിവയായിരിക്കും ഏതുനല്ലശൈലിയുടെയും മുഖമുദ്രകള്‍.

നല്ല ശൈലിയിലുള്ള ഏതു രചനയിലും പറയേണ്ടകാര്യങ്ങള്‍ പരമാവധി ചുരുക്കി ഉചിതമായ വാക്കുകളില്‍ പറഞ്ഞിരിക്കുന്നതുകാണാം. ഖസാക്കിന്റെ ഇതിഹാസം (ഒ.വി. വിജയന്‍) എന്ന പ്രശസ്ത നോവല്‍ തുടങ്ങുന്നതിങ്ങനെ: 

”കൂമന്‍കാവില്‍ ബസ്സുചെന്നുനിന്നപ്പോള്‍ ആ സ്ഥലം അപരിചിതമായി തോന്നിയില്ല.”

ലളിതമായ ഏതാനും വാക്കുകളിലൂെട നോവലിസ്റ്റ് വായനക്കാരുടെ മനസ്സിലേക്കിറങ്ങുന്നു. ഈ തുടക്കം വായിച്ചാല്‍ ആര്‍ക്കാണ് തുടര്‍ന്നുവായിക്കാതിരിക്കാനാകുക?

മറ്റുചില പ്രശസ്ത നോവലകളുടെ തുടക്കം നോക്കുക. 

”എന്റെ ഗുരുവായൂരപ്പാ- അതൊരു പ്രാര്‍ത്ഥനയായിരുന്നില്ല; ഒരു ഞരക്കം.’ (സുന്ദരികളും സുന്ദരന്മാരും- ഉറൂബ്)

”അതെ, പുരാതനമായ ആ പള്ളിയുടെയും പള്ളിപ്പറമ്പിന്റെയും കഥതന്നെ’ (സ്മാരകശിലകള്‍- പുനത്തില്‍ കുഞ്ഞബ്ദുള്ള).

”എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കെണ്ടു പോവ്വാണേല്ലോ” (ചെമ്മീന്‍- തകഴി)

ചെറിയ വാക്കുകള്‍, ചെറിയ വാക്യങ്ങള്‍, ലളിതവും സുന്ദരവുമായ ഘടന. അര്‍ഥത്തെക്കുറിച്ച് വായനക്കാരന് ആലോചിക്കേണ്ടി വരുന്നില്ല, അത്രമേല്‍ സംവാദക്ഷമമാണവ.

ഇനി പുതിയ നോവലിന്റെ തുടക്കം നോക്കാം.

”യതീന്ദ്രനാഥ് ബാനര്‍ജിയുടെ ദയാഹര്‍ജി ഗവര്‍ണര്‍ തള്ളിയെന്ന വാര്‍ത്ത ടിവിയില്‍ ആദ്യംകേട്ടപ്പോള്‍ ഗംഗാതീരത്തിലെ ശ്മശാനത്തിലേക്കു നീളുന്ന സ്ട്രാന്‍സ് റോഡില്‍ ഒരു ബാര്‍ബര്‍ ഷോപ്പും അഴിക്കുപിടിച്ച ഒറ്റമുറിക്കോവിലും ചെറിയ മണ്‍കോപ്പകള്‍ നിരത്തിവച്ച ചായക്കടയും ചേര്‍ന്ന ഞങ്ങളുടെ വീടിനുമുമ്പിലൂടെ നീംതലഘട്ടിലേയ്‌ക്കുള്ള ആദ്യശവവണ്ടി കടന്നുപോയിട്ടേ ഉണ്ടായിരുന്നുള്ളൂ.” ആരാച്ചാര്‍- കെ.ആര്‍. മീര).

ഇവിടെ കാര്യത്തിലേക്കല്ല, വാക്യത്തിന്റെ വിജനമായ ഘടനയിലേക്കാണ് വായനക്കാരുടെ ശ്രദ്ധ ചെല്ലുന്നത്. കാര്യം മനസ്സിലാക്കണമെങ്കില്‍ വീണ്ടും വായിക്കണം. മുന്‍പ് ഉദ്ധരിച്ച തുടക്കങ്ങള്‍ ഇളനീരാണെങ്കില്‍ ഇത് നാരുനിറഞ്ഞ ഭക്ഷണമാണ്. ഇറക്കാന്‍ വായനക്കാര്‍ വിഷമിക്കും. 

സാഹിത്യകൃതികളില്‍ മാത്രമല്ല, മാധ്യമങ്ങളിലും ഇത്തരം വാക്യങ്ങള്‍ കാണാം. നല്ല ശൈലിയില്‍, സാധാരണക്കാര്‍ക്കു മനസ്സിലാക്കുന്നവിധം എഴുതാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കഴിയണം. നമ്മുടെ പത്രപ്രവര്‍ത്തകരെല്ലാം ഇക്കാര്യത്തില്‍ മാതൃകകാണിച്ചിട്ടുണ്ട്. ലേഖനങ്ങളില്‍ പലപ്പോഴും നീണ്ടവാക്യങ്ങളും കഠിനമായ പദങ്ങളും ഉപയോഗിച്ചിരുന്ന കേസരി ബാലകൃഷ്ണപിള്ളയുടെ മുഖ പ്രസംഗങ്ങള്‍ എഴുതുമ്പോള്‍ ഒട്ടും ക്ലിഷ്ടതയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. 

ദിവാന്‍ ഭരണത്തെ വിമര്‍ശിച്ച് കേസരി എഴുതിയ ഒരുമുഖപ്രസംഗത്തില്‍നിന്ന്:

അതിഭയങ്കരമായി സ്വേച്ഛാഭരണമാണ് തിരുവിതാംകൂറില്‍ നടപ്പിലിരിക്കുന്നത്. ഇവിടെ നിയമസഭയും പ്രജാസഭയും ആഡംബരത്തിനുമാത്രമേ ഉപയോഗപ്പെടുന്നുള്ളൂ. അഭിപ്രായസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, അധഃകൃതവര്‍ഗങ്ങള്‍ക്ക് സമുദായ, രാജ്യസേവനസൗകര്യം ആദിയായ പ്രാഥമിക പൗരാവകാശങ്ങള്‍ ഇവിടെ കണികാണാന്‍ പോലുമില്ല.”

പരീയിത്തുതമ്പുരാന്‍ അന്തരിച്ചപ്പോള്‍ എന്‍.വി. കൃഷ്ണവാരിയര്‍ എഴുതിയ മുഖപ്രസംഗത്തില്‍നിന്ന്:

”പണ്ഡിതന്മാരുടെ ഒരു തലമുറയെതന്നെ അദ്ദേഹം വളര്‍ത്തക്കൊണ്ടുവന്നു. വര്‍ണാശ്രമധര്‍മ്മങ്ങളില്‍ അദ്ദേഹം പൂര്‍ണമായും വിശ്വസിച്ചു. ജീവിതത്തെ ഒരു സാധനയാക്കി മാറ്റുകയും ചെയ്തു. ഭക്തിസാന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം.’

രണ്ടിലും ഒട്ടും വളച്ചുകെട്ടില്ല. ലാളിത്യത്തിന്റെ ശക്തിയും സൗന്ദര്യവുമുള്ള ചെറിയ വാക്യങ്ങള്‍. 

ഇനി ഇക്കാലത്തെ ചില മുഖപ്രസംഗങ്ങളിലെ വാക്യങ്ങള്‍ നോക്കാം. 

‘രാജ്യം എങ്ങോട്ടുനയിക്കപ്പെടണം എന്ന തീരുമാനം എടുക്കപ്പെടുന്ന വലിയ ഇത്തരവാദിത്വമുള്ള രാഷ്‌ട്രീയകക്ഷികളിലും ഈ ചിന്ത ഉണ്ടാകേണ്ടതുണ്ട്.’ 

”ഈ ലോകത്തും തുടരാന്‍ മറ്റുചിലര്‍ക്കുകൂടി അവസരമൊരുക്കുന്ന അവയവദാനം എന്ന സന്ദേശത്തിന്റെ പ്രസക്തി വര്‍ധിച്ചുവരുമ്പോള്‍ ജീവപ്രത്യാശയുടെ പച്ചിലകാളാണ് തളിര്‍ക്കുന്നത്.’

വ്യക്തതയില്ലാത്ത പ്രയോഗങ്ങള്‍, കൃത്രിമായ അലങ്കാരങ്ങള്‍ അര്‍ഥം മനസ്സിലാക്കാന്‍ വായനക്കാര്‍ ക്ലേശിക്കും.

പിന്‍കുറിപ്പ്:

ചാനല്‍ വാര്‍ത്തയില്‍നിന്ന്:

‘ അശോക് സന്നിധാനത്ത് ഇപ്പോള്‍ തിരക്ക് കുറഞ്ഞു എന്നുപറയാന്‍ കഴിയുന്ന അവസ്ഥയാണോ നിലവിലുള്ളത്?

‘ശാരീ, സന്നിധാനത്ത് ഇപ്പോള്‍ തിരക്ക്കുറഞ്ഞോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ തിരക്ക് ഏതാണ്ട് കുറഞ്ഞിരിക്കുന്നു എന്നുതന്നെ പറയാന്‍ കഴിയുന്ന ഒരവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് തീര്‍ച്ചയായും പറയാന്‍ കഴിയുമെന്നു തന്നെയാണ് തോന്നുന്നത്.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.