കോഴിക്കോട്: മുസ്ലിം വോട്ടുബാങ്കിന് മുന്നില്‍ കീഴടങ്ങിയ സിപിഎം ഒരിക്കല്‍ കൂടി ആവിഷ്കാരസ്വാതന്ത്ര്യത്തെ കഴുത്തു ഞെരിച്ചുകൊന്നു. വടകരയില്‍ റവന്യൂ ജില്ലാ കലോത്സവത്തില്‍ അവതരിപ്പിച്ച് സംസ്ഥാനതലത്തിലേക്ക് അര്‍ഹത നേടിയ നാടകം ‘കിത്താബ്’ മതമൗലികവാദികളുടെ ഭീഷണിക്കു വഴങ്ങി പേരും രൂപവും മാറ്റി അരങ്ങിലെത്തിക്കും.
സിപിഎം നേതൃത്വത്തിലുള്ള ട്രസ്റ്റ് ഭരിക്കുന്ന മേമുണ്ട ഹയര്‍സെക്കന്ററി സ്കൂള്‍ അധികൃതരാണ് മതമൗലികവാദികളുടെ ഭീഷണിക്കു വഴങ്ങി ജില്ലാ കലോത്സവത്തില്‍ ഒന്നാമതെത്തിയ കലാസൃഷ്ടിയുടെ കടയ്ക്കല്‍ കത്തിവച്ചത്. പ്രദേശത്തെ മഹല്ല് കമ്മിറ്റിയുമായി സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫ്-പിടിഎ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സംസ്ഥാന കലോത്സവത്തില്‍ കിത്താബെന്ന പേരുമാറ്റിയായിരിക്കും നാടകം അവതരിപ്പിക്കുക. അതുപോലെ നാടകത്തിലെ മര്‍മപ്രധാനമായ പെണ്‍കുട്ടി ബാങ്ക് വിളിക്കുന്ന രംഗം പൂര്‍ണമായും ഒഴിവാക്കും.
പുരോഗമനപ്രസ്ഥാനമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വീമ്പിളക്കുന്ന വിപ്ലവപാര്‍ട്ടിയുടെ ഗതികേടാണ് ഈ തീരുമാനത്തി
ലൂടെ വെളിപ്പെടുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതുന്നെന്ന് അവകാശപ്പെടുന്ന സിപിഎം തന്നെ നാടകം പിന്‍വലിക്കാന്‍ തയ്യാറായതില്‍ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ് ഉയരുകയാണ്. ഉണ്ണി. ആര് എഴുതിയ വാങ്ക് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച നാടകമാണ് കിത്താബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: