സന്നിധാനം: ശബരിമല വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് നിരന്തരം ശകാരം ഏറ്റുവാങ്ങുന്ന സര്‍ക്കാര്‍ ഇനിയെങ്കിലും നിലപാട് മാറ്റണമെന്ന് കര്‍ണാടക മുന്‍ മന്ത്രിയും എംഎല്‍എയുമായ സുരേഷ്കുമാര്‍. ശബരിമല ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് ഒരു തടസ്സവും ഉണ്ടാക്കരുതെന്നും ശരണമന്ത്രം ജപിക്കുന്നതിനെ വിലക്കരുതെന്നും ഹൈക്കോടതി നിരന്തരം നിര്‍ദേശിക്കുന്നു. പക്ഷെ അത് പാലിക്കാതെ ഭക്തരെ ഉപദ്രവിക്കുന്ന നടപടിയാണ് പോലീസിനെ ഉപയോഗിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. കര്‍ണാടക എംപി പി.സി. മോഹനനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നിരോധനാജ്ഞ അടിയന്തരമായി പിന്‍വലിക്കണമെന്ന് പി.സി. മോഹനന് എംപി ആവശ്യപ്പെട്ടു. ഭക്തര്‍ സമാധാനമായി എത്തേണ്ടിടത്ത് ഭയപ്പാടോടെയാണ് എത്തുന്നത്. ഗുരുസ്വാമിയുടെ കീഴില്‍ സംഘമായി എത്തുന്നിടത്ത് എങ്ങനെ നിരോധനാജ്ഞ നടപ്പിലാക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി കെ.പി. ഭുവനേഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: