ന്യൂദല്‍ഹി : റഫാല്‍ ഇടപാട് സുതാര്യവും ശുദ്ധവുമാണെന്നും ഈ കാര്യത്തില്‍ തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ലെന്നും ദസോ സിഇഒ എറിക്ക് ട്രാപ്പിയര്‍. എറിക്കിന്റെ വെളിപ്പെടുത്തലിലൂടെ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് തെളിയുകയാണ്. എഎന്‍ഐക്ക് നല്കിയ അഭിമുഖത്തിലാണ് ദസോ മേധാവി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
റഫാല്‍ ഇടപാടിനെതിരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും ഉണ്ടാകാറുള്ളതു പോലെ തികച്ചും ആഭ്യന്തരമായ രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമാണത്. എന്നാല്‍ ഇടപാട് തീര്‍ത്തും സുതാര്യവും ശുദ്ധവുമാണ്. ഇന്ത്യന്‍ വ്യോമസേന ഇടപാടില്‍ പൂര്‍ണ തൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ നേരത്തെ പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നു. തനിക്ക് കള്ളം പറയേണ്ട കാര്യമില്ല. കമ്പനി മേധാവി എന്ന നിലയില്‍ തനിക്ക് കള്ളം പറയാനുമാകില്ല. ഓഫ്സെറ്റ് കരാറില്‍ റിലയന്‍സിനെ തെരഞ്ഞെടുത്തത് കമ്പനി നേരിട്ടു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഓഫ്സെറ്റ് കരാര്‍ 30 കമ്പനികളുമായി ധാരണയായി കഴിഞ്ഞു. ഓഫ്സെറ്റ് ഇടപാടിന്റെ 40 ശതമാനത്തിന് കരാര്‍ ഉറപ്പിച്ചു കഴിഞ്ഞു.ഇതില്‍ 10 ശതമാനം മാത്രമാണ് റിലയന്സിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 2012 മുതല്‍ സംയുക്തമായി കമ്പനി ആരംഭിക്കാന്‍ തങ്ങളും റിലയന്‍സും തമ്മില്‍ ധാരണയായതാണ്. കരാര്‍ ഉറപ്പിക്കാനാണ് കാത്തു നിന്നത്.
യുപിഎ സര്‍ക്കാര്‍ മുന്നോട്ടു വച്ച കരാറില്‍ നിന്ന് 9 ശതമാനം വിലകുറവാണ് പുതിയ കരാറില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകള്‍ തമ്മില്‍ ഇടപാട് ഉറപ്പിച്ചതു കൊണ്ടാണ് ഇത് സാദ്ധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇടപാടില്‍ റിലയന്‍സിനെ തെരഞ്ഞെടുത്തത് കേന്ദ്രസര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. റാഫേല്‍ വിമാനങ്ങളുടെ വില യുപിഎ സര്‍ക്കാര്‍ മുന്നോട്ടു വച്ച കരാറിനേക്കാള്‍ കൂടുതലാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ദസോ മേധാവിയുടെ വെളിപ്പെടുത്തലിലൂടെ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: