Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രപ്രവേശന വിളംബരവും നവോത്ഥാന പിന്തുടര്‍ച്ചയും

Janmabhumi Online by Janmabhumi Online
Nov 12, 2018, 01:08 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ചരിത്രത്തിലാദ്യമായി ഇടതുമുന്നണി സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികം സംസ്ഥാന വ്യാപകമായി കൊണ്ടാടുകയാണ്. 1936 നവംബര്‍ 12നാണ് ചിത്തിരതിരുനാള്‍ മഹാരാജാവ് ജന്മനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരാള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനോ ആരാധിക്കുന്നതിനോ നിരോധനം ഉണ്ടാകാന്‍ പാടില്ല എന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ 81 വര്‍ഷവും ഈ വിളംബരത്തിന്റെ വാര്‍ഷികം കടന്നുപോയി. പട്ടികജാതി പട്ടികവര്‍ഗ്ഗവകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അന്നേ ദിവസം മന്ത്രിയോ ചില ഉദ്യോഗസ്ഥരോ ദര്‍ശനം നടത്തുന്നതില്‍ ഒതുങ്ങിയിരുന്നു ഔദ്യോഗിക ആഘോഷം. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പലപ്പോഴും അതുമുണ്ടായിട്ടില്ല. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ രജതജൂബിലിയും കനകജൂബിലിയും നാട്ടുകാരറിയാതെയാണ് കടന്നുപോയത്. ഇപ്പോള്‍ 82-ാം വാര്‍ഷികമാണ് ലക്ഷങ്ങള്‍ മുടക്കി ആഘോഷിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. 82ന്റെ പ്രത്യേകത എന്തെന്ന് വിശദീകരണമില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിവാദം ശക്തമായി നില്‍ക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് വേദിയൊരുക്കിക്കൊടുക്കുക എന്നതു മാത്രമാണ് ആഘോഷത്തിന്റെ അജണ്ട.

കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ക്ഷേത്രപ്രവേശന വിളംബരം എന്നതില്‍ തര്‍ക്കമില്ല. അവര്‍ണരിലെ പ്രതിഭാശാലികളും സവര്‍ണരിലെ ഉല്‍പ്പതിഷ്ണുക്കളും ഒന്നിച്ചു ചേര്‍ന്ന് നടത്തിയ പോരാട്ടത്തിന്റെ വിജയംകൂടിയായിരുന്നു ഇത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ, സിപിഎമ്മിനോ ഒരുവിധ പങ്കുമില്ലാതിരുന്ന പോരാട്ടം. മാത്രമല്ല, കേരള നവോത്ഥാന ചരിത്രത്തിലെ മറ്റു നാഴികക്കല്ലായിരുന്ന ചാന്നാര്‍ ലഹള (1813) ആരംഭിക്കുമ്പോള്‍ കാറല്‍മാര്‍ക്ക്‌സ് (1818) ജനിച്ചിരുന്നുപോലുമില്ല. അയിത്തോച്ചാടന പ്രസ്ഥാനവും (1917), വൈക്കം സത്യഗ്രഹവും (1924), പന്തിഭോജനവും (1924), ഗുരുവായൂര്‍ സത്യഗ്രഹവും (1931), ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്നോടിയായി നടന്ന നവോത്ഥാന മുന്നേറ്റങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപംകൊള്ളുന്നതിന് (1939) വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതൊക്കെ നടന്നത്. എന്നിട്ടും കേരളത്തെ കേരളമായി മാറ്റിയത് കമ്മ്യൂണിസ്റ്റുകളാണെന്ന പ്രചരണമാണ് ഇ.എം.എസ് മുതലുള്ള നേതാക്കള്‍ പറഞ്ഞുവന്നിരുന്നത്. ശബരിമല പ്രശ്‌നം വന്നതോടെ നവോത്ഥാന പാരമ്പര്യം ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും അയ്യാഗുരുവിനും അയ്യങ്കാളിക്കുമൊക്കെ കൊടുക്കാന്‍ മനസ്സില്ലാമനസ്സോടെ തയ്യാറാകുന്നുണ്ട്. എന്നാല്‍ അവരുടെ പിന്തുടര്‍ച്ചക്കാര്‍ തങ്ങളാണെന്ന് വരുത്താനാണ് നീക്കം. ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം പെട്ടെന്ന് ആഘോഷിക്കാനുള്ള തീരുമാനത്തിന്റെ പിന്നിലും ഇതാണ്.

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാഷ്‌ട്രീയത്തിനപ്പുറം ഒരു തരത്തിലുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങളും നടത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. അതേസമയം ആദ്ധ്യാത്മരംഗത്തും സാംസ്‌കാരിക രംഗത്തും നവോത്ഥാനം കൊണ്ടുവരാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുകയും അതില്‍ വിജയംവരിക്കുകയും ചെയ്തു. രാമായണമാസാചരണം നടത്തി ഭക്തിയുടെ അന്തരീക്ഷം ഉണ്ടാക്കിയതും ബാലഗോകുലം പോലുള്ള സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് സംസ്‌കാരത്തെയും പാരമ്പര്യത്തെയും പിടിച്ചുനിര്‍ത്തിയതും ആര്‍എസ്എസ് പ്രചാരകന്മാര്‍ മുന്‍കൈയെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ്. ഇതിന്റെ തിലകക്കുറിയായിരുന്നു പാലിയം വിളംബരം. ജന്മംകൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരാള്‍ ബ്രാഹ്മണനാകുന്നതെന്ന് പ്രഖ്യാപിച്ച് എല്ലാവര്‍ക്കും ഈശ്വരപൂജയ്‌ക്ക് അവകാശമുണ്ടെന്ന് തീര്‍ച്ചപ്പെടുത്തിയ സംഭവമായിരുന്നു ഇത്. കേരളത്തില്‍ പൂജാവിധികള്‍ക്ക് ഏകീകൃതസ്വഭാവമുണ്ടാകണമെന്ന് ശങ്കരാചാര്യരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രചാരകനായിരുന്ന പി. മാധവന്‍, ബ്രാഹ്മണ പണ്ഡിതന്മാരെയും പറവൂര്‍ ശ്രീധരന്‍ തന്ത്രിയെയും വിളിച്ചുകൂട്ടി പൂജാതന്ത്ര ശിബിരങ്ങള്‍ സംഘടിപ്പിച്ചു. പാലിയം വിളംബരം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ആലുവയില്‍ എല്ലാവര്‍ക്കും പൂജ പഠിക്കാവുന്ന തന്ത്രവിദ്യാപീഠം സ്ഥാപിച്ചതും ആര്‍എസ്എസാണ്. പിണറായി സര്‍ക്കാര്‍ അബ്രാഹ്മണനെ ആദ്യമായി പൂജാരിയാക്കിയെന്ന് അവകാശപ്പെടുമ്പോള്‍ ആ പൂജാരി പൂജ പഠിച്ചത് ഈ തന്ത്രവിദ്യാപീഠത്തിലായിരുന്നു എന്നത് ബോധപൂര്‍വ്വം മറക്കുന്നു. ക്ഷേത്രപ്രവേശന വിളംബരം നടക്കുമ്പോള്‍ കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ഇല്ലായിരുന്നുവെങ്കിലും പിന്നീടുണ്ടായ സമാന നവോത്ഥാന മുന്നേറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ് തന്നെയായിരുന്നുവെന്നത് ചരിത്രം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യമാതാവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചുകൊന്ന പ്രതി യുവാവ്

India

ഹിമന്ത ശർമ്മയെ ജയിലിൽ അടയ്‌ക്കുമെന്ന് രാഹുൽ : ക്രിമിനൽ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നയാളാണ് എന്നെ ജയിലിൽ അടയ്‌ക്കാൻ നടക്കുന്നത് ; പരിഹസിച്ച് ഹിമന്ത ശർമ്മ

ഹിന്ദുമുന്നണി രൂപീകരിച്ച നേതാക്കളും പ്രവര്‍ത്തകരും (ഇടത്ത്) മുത്തുമലൈ മുരുകന്‍ ക്ഷേത്രത്തിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ (വലത്ത്)
India

തമിഴ്നാട്ടില്‍ മുരുകനെ ഉണര്‍ത്തി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന ഹിന്ദുമുന്നണിയുടെ ചരിത്രം രക്തത്തില്‍ എഴുതിയത്

Entertainment

വിവാഹം എന്ന സങ്കൽപ്പത്തിൽ എനിക്ക് വിശ്വാസമില്ല : താലിയും വിവാഹവും എനിക്ക് ഒരു ഭീഷണിയാണ് ; ശ്രുതിഹാസൻ

India

ആഴ്ചയിൽ 100 മണിക്കൂർ ജോലി ചെയ്യുന്ന ഒരേയൊരു വ്യക്തി നരേന്ദ്രമോദിയാണ് ; വൈറലായി നാരായണമൂർത്തിയുടെ വാക്കുകൾ ; പങ്ക് വച്ച് തേജസ്വി സൂര്യ

പുതിയ വാര്‍ത്തകള്‍

പത്ത് കിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ : പിടിയിലായത് സ്ഥിരം കഞ്ചാവ് കടത്തുന്നവർ

ഹിന്ദുക്കളെ അടിച്ചമർത്താനാകില്ല ; 16 വർഷത്തിന് ശേഷം, തിരുപ്പറകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹാ കുംഭാഭിഷേകം ; എത്തിയത് ഭക്തലക്ഷങ്ങൾ

മദ്രസ പഠനത്തിന് കോട്ടമുണ്ടാകരുത് ; ഓണം , ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണം ; മധ്യവേനൽ അവധി കുറയ്‌ക്കുക ; സർക്കാരിന് നിർദേശങ്ങളുമായി സമസ്ത

കൻവാർ യാത്ര മതഭ്രാന്ത് ; ശിവഭക്തരെ അവഹേളിച്ച് അമിത് ഷായ്‌ക്ക് കത്തെഴുത്തി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ നേതാവ് ഹയാത്ത് ഖാൻ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

പൊളിഞ്ഞത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കം; ‘കീം’ ന്റെ വിശ്വാസ്യത തകർത്ത ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം: വി.മുരളീധരൻ

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies