തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ജയം അനിവാര്യമായ മത്സരത്തില്‍ ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 31 ഓവറില്‍ കളി അവസാനിക്കുമ്പോള്‍ വിന്‍ഡീസ് പത്ത് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എടുത്തു.
ഓപ്പണറായ കെയ്റോണ്‍ പവലിനെ മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ ആദ്യം ഞെട്ടിച്ചത്. രണ്ടാം ഓവറില്‍ വിന്‍ഡീസിന്റെ പ്രതീക്ഷയായിരുന്ന ഷായി ഹോപ്പും വീണതോടെ സന്ദര്‍ശകര്‍ 2/2 എന്ന ദയനീയ സ്ഥിതിയിലായി. ജസ്പ്രീത് ബുംറയുടെ തീപാറുന്ന ഇന്‍സ്വിംഗറില്‍ ഹോപ്പിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. കെയ്റോണ്‍ പവലിനെ വിക്കറ്റിന് പിന്നില്‍ ഡൈവിംഗ് ക്യാച്ചോടെ ധോണി മടക്കുകയായിരുന്നു.
കാര്യവട്ടം സ്പോര്‍ട്സ് ഹബിലെ ആദ്യ ഏകദിനത്തിലെ ആദ്യ ബൗണ്ടറി പിറക്കാന്‍ ആറാം ഓവര്‍ വരെ കാത്തുനില്‍ക്കേണ്ടി വന്നു. ബുംറ എറിഞ്ഞ ഓവറില്‍ റോവ്മാന്‍ പവലാണ് ലോംഗ് ഓഫിലേക്കുള്ള ലോഫ്റ്റഡ് ഷോട്ടിലൂടെ ആദ്യ ബൗണ്ടറി പറത്തിയത്. 36 റണ്‍സിന് മൂന്നാം വിക്കറ്റ് വീണു. ഹെയ്റ്റ്മറെ ജഡേജ വിക്കറ്റിന് മുന്പില് കുടുക്കി. റോമാന്‍ പവലിനെ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ചെടുത്തു മടക്കി. സ്കോര്‍ 66 ല്‍ നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ആറാം വിക്കറ്റും വീണു.
ഫാബിയന്‍ അലനെ ബുംമ്രയുടെ പന്തില്‍ കേദാര്‍ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യാ്ര്രപന്‍ ജേസണ്‍ ഹോള്‍ഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്. മാര്‍ലണ്‍ സാമുവല്‍സ് (38 പന്തില്‍ 24), ഷിമോന്‍ ഹെയ്റ്റ്മര്‍ (11 പന്തില്‍ ഒന്‍പത്), റോമാന്‍ പവല്‍ (39 പന്തില്‍ 16), ഫാബിയന്‍ അലന് (11 പന്തില്‍ നാല്), ജേസണ്‍ ഹോള്‍ഡര്‍ (33 പന്തില്‍ 25) കീമോ പോള്‍ (18 പന്തില്‍ 5) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: