മട്ടന്നൂര്‍: ഉളിയില്‍ സ്കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കാക്കയങ്ങാട് പാലപ്പുഴയില്‍ എടവന ഹൗസില്‍ ശ്രീജിത്ത് (33) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ താമസസ്ഥലമായ നടുവനാട് ഭാഗത്തേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രി ഏഴു മണിയോടെ ഉളിയില്‍ പാലത്തിനടുത്ത് വെച്ച് എതിരെ വന്ന കാര്‍ ശ്രീജിത്തിന്റെ സ്കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തിനയാക്കിയ കാര്‍ നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ശ്രീജിത്തിനെ ഏറെ നേരം കഴിഞ്ഞാണ് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. കണ്ണൂര്‍ എകെജി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡി കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഏറെക്കാലം വിദേശത്തായിരുന്ന ശ്രീജിത്ത് ഏതാനും മാസം മുമ്പാണ് കാക്കയങ്ങാട് സ്വന്തമായി അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം ആരംഭിച്ചത്. കാക്കയങ്ങാട് പാലപ്പുഴയിലെ എടവനയിന് ശ്രീധരന്-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കള്‍: സിദ്ധാര്‍ത്ഥ്, ശ്രീലക്ഷ്മി. സഹോദരന്: രമിത്ത് (ന്യൂ ടെക്ക് അലൂമിനിയം ഫാബ്രിക്കേഷന്‍ കാക്കയങ്ങാട്)
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നടുവനാട് താമസസ്ഥലത്തെത്തിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: