Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ധാര്‍ഷ്ട്യം മാത്രം പോര, മുഖ്യന് വിവരവും വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 01:17 am IST
in Vicharam

അധികാരത്തിലെത്തുമ്പോഴെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സാധാരണ നിലനിന്ന ഒരു സമ്പ്രദായമനുസരിച്ച് രണ്ട് കേന്ദ്രങ്ങളാണ്. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും. എന്നാല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്ന ശേഷം ഭരണത്തിന്റെ പോക്ക് അദ്ദേഹത്തിന്റെ പൂജാവിഗ്രഹമായ കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ മാതൃകയിലാണ്. 

സമൂഹത്തിലെ ഏത് പ്രതിലോമപ്രവര്‍ത്തനത്തിന്റെയും അറ്റം ചെന്നുനില്‍ക്കുന്നത് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിലാണ്. ഈ സാഹചര്യം മുതലാക്കി മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയുടെ ചിറകരിയുന്നതാണ് കേരളത്തില്‍ കാണുന്നത്.

മന്തിസഭയിലെ സൂപ്പര്‍ സീനിയര്‍ ആയ എ.കെ. ബാലന്‍, തോമസ് ഐസക്  തുടങ്ങിയവരെ ഒഴിവാക്കി യാതൊരു ഭരണപരിചയവുമില്ലാത്ത, ആരോപണവിധേയനായി മാറ്റിനിര്‍ത്തപ്പെട്ട ഇ.പി. ജയരാജനെ അവരോധിച്ചത് മറക്കാറായിട്ടില്ല. പ്രളയത്തിന്റെ കെടുതിയില്‍ സംസ്ഥാനം അകപ്പെട്ടപ്പോള്‍ അതിനേക്കാള്‍ പിണറായിയെ അലട്ടിയത് താക്കോല്‍ക്കൂട്ടം ആരെ ഏല്‍പിക്കുമെന്നതാണ്. പിണറായിയുടെ ഭക്തന്‍ എന്നതിനപ്പുറം ഒരു അധികയോഗ്യതയും അതിന് ഇ.പി. ജയരാജനുണ്ടായിരുന്നില്ല താനും.

അധികാരത്തിന്റെ മത്തിലാണ് മുഖ്യമന്ത്രി എന്നത് കഴിഞ്ഞദിവസം അദ്ദേഹം ശബരിമല വിഷയത്തില്‍ നടത്തിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ക്ഷണികവും കാലാവധി നിശ്ചയിക്കപ്പെട്ടതുമായ ഒരു കസേരയിലാണ് താനിരിക്കുന്നതെന്നുപോലും മറന്നാണ് തന്ത്രിയെ പിണറായി അധിക്ഷേപിച്ചത്. മുഖ്യമന്ത്രിക്കസേര പോലെയല്ല തന്ത്രി പദവി. ലോഹമോ, കല്ലോ തടിയോ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഒരു പ്രതിമയ്‌ക്ക് സ്വന്തം പ്രാണന്‍ പാതി നല്‍കി സചേതനമാക്കുന്ന ആചാരമാണ് പ്രാണപ്രതിഷ്ഠ. അതുവഴി ലഭിക്കുന്നതാണ് തന്ത്രിപദം.  ഒളിവിലെ ഓര്‍മ്മകളില്‍ തളിരിടുന്ന പുതുനാമ്പുകള്‍ക്ക് വിത്തേത് വേരേത് എന്നറിയാന്‍ പാടില്ലാത്തതുപോലെയുള്ള കമ്മ്യൂണിസ്റ്റ് പൈതൃകതത്വവാദമല്ല അതെന്ന് സാരം. 

പിണറായി വിജയന് ചരിത്രവിവരം തെല്ലുമില്ല എന്നതുതന്നെ ഒരു ചരിത്രവസ്തുതയാണ്. എല്ലാ കാര്യത്തിലും ഉപദേശികള്‍ കൂടിയേ തീരൂ എന്ന് ശഠിക്കുന്ന മുഖ്യമന്ത്രിക്ക് ക്ഷേത്രവിഷയത്തിലെ ഉപദേശി ആരെന്നത് നിഗൂഢമാണ്. മലബാറിലെ കോലത്തുനാട് രാജാവ് ലോകനാര്‍കാവിലെ തന്ത്രിയെ മാറ്റിയെന്നാണ് പത്തനംതിട്ടയിലെ പൊതുവേദിയില്‍ പിണറായി പറഞ്ഞുവച്ചത്. തൊഴിലുറപ്പുകാരെ പറഞ്ഞുപറ്റിച്ച് പ്രസംഗം കേള്‍ക്കാന്‍ കൊണ്ടുവരുന്നതിന്റെ ദയനീയത മനസ്സിലാക്കാം. അവരുടെ മുന്നില്‍ നിന്ന് പച്ചക്കള്ളം പറയേണ്ടതുണ്ടോ? കോലത്തുനാട് രാജാവിനെപ്പോലെ രാജാധിരാജനായ താന്‍ തന്ത്രിയെ അങ്ങ് മാറ്റിക്കളയുമെന്ന് വീരവാദം പറയുന്നതിന് കണ്ടെത്തിയ പിടിവള്ളി വസ്തുതാവിരുദ്ധമാണ്. ലോകനാര്‍ കാവിലെ തന്ത്രി അന്നുമിന്നും എന്നും ഏറാഞ്ചേരി കാട്ടുമാടം ഇല്ലക്കാരാണ്. മാറ്റിയത് മേല്‍ശാന്തിയെയാണ്.

നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പനെ പൂജിക്കുന്നയാളും ബ്രഹ്മചാരിയായിരിക്കണമെന്നാണ് പിണറായി രാജാവിന്റെ കല്‍പന. പ്രഖ്യാപിത നിരീശ്വരവാദിയായ അദ്ദേഹമെങ്ങനെയാണ് ഇത്തരം കല്‍പനകള്‍ പുറപ്പെടുവിക്കുന്നത്. വിശാലമായ ഭാരതത്തിന്റെ തെക്കേക്കോണിലെ ഒരു കൊച്ചുനാട്ടില്‍ ജനങ്ങളുടെ ഔദാര്യം കൊണ്ട് കിട്ടിയ ഭരണമാണിത്. അതും ഒരു കൂട്ടുമുന്നണിമന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍. തുല്യരല്ല പൂജ ചെയ്യുന്നതെന്നത് ഒരു മാര്‍ക്‌സിസ്റ്റ് ലോജിക്ക് മാത്രമാണ്. അതുപോലും അദ്ദേഹത്തിന് ധാരണയില്ല. ഉദാഹരണത്തിന് പിണറായിയെ പൂജിക്കുന്നവര്‍ പിണറായിക്ക് തുല്യരല്ലല്ലോ. 

സ്ത്രീപീഡകരായ ഒരു കൂട്ടം നേതാക്കളുടെ തലതൊട്ടപ്പനായി അത്തരക്കാരുടെ കുത്തഴിഞ്ഞ ജീവിതത്തിന് ചൂട്ടുപിടിച്ചുകൊണ്ടാണ് പിണറായി വിജയന്‍ തന്ത്രികുടുംബത്തിലെ ചിലരുടെ വ്യക്തിജീവിതത്തെപോലും പൊതുനിരത്തില്‍ വലിച്ചിഴയ്‌ക്കാന്‍ പരിശ്രമിച്ചത്. പിണറായിയിലെ പാറപ്പുറത്തേക്കാള്‍ ഉന്നതമായ സംസ്‌കാരം ആന്ധ്രയിലെ നെല്ലൂരിനുണ്ടെന്ന് സ്ഥലമാഹാത്മ്യം പഠിച്ചവര്‍ പറഞ്ഞുതരും. 

മുഖ്യമന്ത്രിയുടെയും ഉപദേശകരുടെയും നിയമപരിജ്ഞാനത്തിന്റെ മകുടോദാഹരണങ്ങളാണ് തോറ്റുതുന്നം പാടിയ കേസുകള്‍. സെന്‍കുമാര്‍ കേസ് മുതല്‍, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള കേസുകള്‍ അത് തെളിയിച്ചുതരും. 1949ലെ കവനന്റ് പ്രകാരം പന്തളം രാജകുടുംബത്തിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കിയതും ഇമ്മാതിരി നിയമപരിജ്ഞാനം കൊണ്ടാവാനേ തരമുള്ളൂ. 

ഇത്തരം ഉപദേശികളെ ഒഴിവാക്കി, ശാന്തമായി വിലയിരുത്തിയാല്‍ പിണറായി വിജയനുപോലും കാര്യങ്ങള്‍ മനസ്സിലാകും. അതിനുപകരം നുണയുടെ ചരിത്രക്കെട്ടുംകൊണ്ട് നിരത്തുകള്‍ നിറയാനാണ് മുഖ്യന്‍ തുനിയുന്നതെങ്കില്‍ സത്യത്തിന്റെ കഥകള്‍ വിശ്വാസികള്‍ക്കും പറയാനുണ്ടാകും. ലോകത്ത് നൂറു മില്യനിലധികം ദൈവവിശ്വാസികളെ കൊന്നൊടുക്കിയാണ് കമ്മ്യൂണിസം വളരാന്‍ ശ്രമിച്ചത് എന്നതു മുതല്‍ അതങ്ങ് തുടങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.