Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിഭയുടെ പ്രഭാപൂരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 01:33 am IST
in Vicharam

ശബരിമല വിഷയത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന തൃപ്പൂണിത്തുറ എംഎല്‍എയുടെ പ്രസ്താവന കണ്ടപ്പോള്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മാഷിനെ ഓര്‍ത്തുപോയി. ശബരിമല അയ്യപ്പന്റെ വിവാഹം കഴിഞ്ഞു. കന്നി മാസത്തില്‍ കന്നി അയ്യപ്പന്‍മാര്‍ വെള്ളപ്പൊക്കം കാരണം വരാത്തതുകൊണ്ട് മുന്‍നിശ്ചയപ്രകാരം മാളികപ്പുറത്തമ്മയുമായി വിവാഹിതനായി. അയ്യപ്പന്‍ ബ്രഹ്മചാരിയല്ലാതായതിനാല്‍ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നൊക്കെയാണ് എംഎല്‍എയുടെ ജല്‍പ്പനങ്ങള്‍.

തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ ഒരു തരത്തിലുള്ള കൃത്രിമ ഭാവങ്ങളും വിശ്വംഭരന്‍ മാഷിന് ഉണ്ടായിരുന്നില്ല. കാര്യങ്ങള്‍ വിശദീകരിക്കും. വോട്ടുപോലും ചോദിക്കില്ലായിരുന്നു. രാഷ്‌ട്രീയ രംഗത്തുള്ള പരിചയക്കുറവുകൊണ്ടല്ല, മറിച്ച് ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച് വ്യക്തമായ വീക്ഷണമുള്ളതുകൊണ്ടായിരുന്നു ഇത്. രാമരാജ്യ കാലംമുതലേ ഭാരതത്തിലെ രാജാക്കന്‍മാര്‍ ജനാധിപത്യത്തെ മാനിച്ചിരുന്നു. എന്നാല്‍ നാം ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ മൂന്ന് ഘടകങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യം ഒരിക്കലും മതാധിപത്യത്തിനോ ജാതിയാധിപത്യത്തിനോ ധനാധിപത്യത്തിനോ കീഴ്‌പ്പെടാന്‍ പാടില്ല. മതാധിപത്യത്തിന് വഴിപ്പെട്ട് ഒരു ഭരണം നിലവില്‍ വന്നാല്‍ ആ ഭരണം മതതാല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കേണ്ടി വരും. സമുദായങ്ങള്‍ക്ക് വിധേയമായി ഒരു ഭരണം നിലവില്‍ വന്നാല്‍ സാമുദായിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടി വരും. ധനത്തിനും പ്രലോഭനങ്ങള്‍ക്കും വിധേയമായി നിലവില്‍ വരുന്ന സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെയും ധനികരുടെയും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടി വരും. ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരം സര്‍ക്കാരുകള്‍ക്ക് രാഷ്‌ട്രഹിതത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനാധിപത്യത്തെ ഈ മൂന്ന് ദോഷങ്ങളും കാര്‍ന്നുതിന്നുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വിശ്വംഭരന്‍ മാഷ് രാഷ്‌ട്രീയത്തിലിറങ്ങിയത്. 

ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത  രീതിയിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സര രംഗത്തിറങ്ങിയത്. പലരും അത്ഭുതത്തോടെ ചോദിച്ചു, എന്തുകൊണ്ട് അങ്ങ് രാഷ്‌ട്രീയത്തിലിറങ്ങി? മറുപടി പെട്ടെന്നായിരുന്നു. രാഷ്‌ട്രീയത്തിലും കൊള്ളാവുന്നവരുണ്ടെന്നും, അങ്ങനെയുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവന്ന് ഈ രംഗം ശ്രേഷ്ഠമാക്കണമെന്നുമുള്ള സന്ദേശം നല്‍കാന്‍ വേണ്ടിയാണ് മത്സരരംഗത്തിറങ്ങിയത് എന്നായിരുന്നു മറുപടി. തോറ്റതിനുശേഷം ചോദിച്ചപ്പോള്‍ പറഞ്ഞു; ‘ഞാന്‍ മത്സരിച്ചത് എനിക്ക് ജയിക്കാനല്ല, ഒരഴിമതിക്കാരനെ തോല്‍പ്പിക്കാനാണ,് അതില്‍ ഞാന്‍ വിജയിച്ചു.’

വിശ്വംഭരന്‍ മാഷ് പ്രഥമദൃഷ്ട്യാ പരുക്കനായും ഗൗരവക്കാരനായും അരസികനുമായി കാണപ്പെട്ടു. എന്നാല്‍ അടുത്തറിയാന്‍ ശ്രമിച്ചവര്‍ക്ക് അദ്ദേഹം വളരെ സരളചിത്തനും സരസനുമായി അനുഭവപ്പെട്ടു. വീട് വലിയ ഗ്രന്ഥശാലയാക്കി രാവുകളെ പകലാക്കി കഠിന പ്രയത്‌നത്തിലൂടെ ജ്ഞാനസാഗരമായി മാറുകയായിരുന്നു അദ്ദേഹം. കോളേജില്‍ പണമടയ്‌ക്കാനില്ലാത്തതുകൊണ്ട് പഠനമുപേക്ഷിച്ച് പടിയിറങ്ങാന്‍ നിശ്ചയിച്ചപ്പോള്‍ സ്‌നേഹസമ്പന്നനായ അധ്യാപകന്‍ പണമടച്ച് സഹായിച്ചത് ആ പ്രതിഭയെ തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു.  മഹാരാജാസിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രിയപ്പെട്ടവനായി അദ്ദേഹം മാറി. അതുകൊണ്ടായിരിക്കാം അധ്യാപകനായി ആ കലാലയം അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. എറണാകുളത്തിന്റെ സൗഹൃദ സായാഹ്നങ്ങളില്‍ നടന്നിരുന്ന ചര്‍ച്ചകളും സംവാദങ്ങളും മാഷിന്റെ സാന്നിദ്ധ്യം കൊണ്ട് ഭാരത സംസ്‌കൃതിയുടെ പാഠശാലകളായി പരിണമിക്കുകയായിരുന്നു.

സപ്ത ഋഷികള്‍ രത്‌നാകരനെ കണ്ടെത്തി ധര്‍മ്മമന്ത്രദീക്ഷനല്‍കി വല്‍മീകത്തിലിരുത്തി വാല്മീകി മഹര്‍ഷിയാക്കിയതുപോലെ എം.എ. സാറും മഹാകവി അക്കിത്തവും തുറവൂര്‍ വിശ്വംഭരന്‍ സാറും അനേകം യുവപ്രതിഭകളെ തപസ്യയാകുന്ന വല്‍മീകത്തിലേക്ക് ആനയിച്ചിട്ടുണ്ട്. 

ഇതിഹാസങ്ങളെ നിരൂപണം നടത്തിയും പ്രഭാഷണ പരമ്പര നടത്തിയും സംസ്‌കൃതിയെ വികലമാക്കുന്ന ബുദ്ധിജീവികള്‍ക്ക് വിശ്വംഭരന്‍ സാര്‍ എന്നും ചുട്ട മറുപടി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ വിമര്‍ശനയോഗ്യതയുള്ളവര്‍ മാത്രമേ വിമര്‍ശിക്കാവൂ. ഒരു ജന്മത്തിന്റെ തപസ്യകൊണ്ട് ഋഷിത്വം നേടിയ വാല്മീകിയും, ജ്ഞാനതപസ്സുകൊണ്ട് ജഗത്ഗുരുത്വം സ്വായത്തമാക്കിയ വേദവ്യാസനും രചിച്ച ഇതിഹാസങ്ങളെ വിമര്‍ശിക്കാന്‍ ഇവരെക്കാള്‍ യോഗ്യരായവരെ തുനിയാവൂ. ഏറ്റവും ചുരുങ്ങിയത് എഴുതിയവരുടെയെങ്കിലും യോഗ്യത വേണം. അല്ലാത്തവരുടെ നിരൂപണം കുരുടന്മാര്‍ ആനയെ കണ്ടതുപോലിരിക്കുമെന്ന് ആദ്ദേഹം പരിഹസിക്കുമായിരുന്നു. ആത്മീയതയുടെയും ധാര്‍മ്മിക ബോധത്തിന്റെയും പരിസരത്ത് നിന്നുകൊണ്ടല്ലാതെ, ഭൗതികവാദത്തിന്റെയും യുക്തിരഹിതയുക്തിവാദത്തിന്റെയും പശ്ചാത്തലത്തില്‍നിന്ന് ഭാരതീയദര്‍ശനങ്ങളെ വീക്ഷിച്ചവര്‍ക്ക് എന്നും ഇത്തരം അപകടം സംഭവിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തപസ്യയുടെ യോഗങ്ങളില്‍ ആശയപരമായ ചര്‍ച്ചയില്‍ അന്തിമവാക്ക് അദ്ദേഹത്തിന്റെതായിരുന്നു. തപസ്യ നടത്തിയ തീര്‍ത്ഥയാത്രകള്‍ക്ക് വൈചാരിക അടിത്തറ നല്‍കുന്നതിലും അദ്ദേഹം ഗണ്യമായ പങ്കുഹിച്ചിട്ടുണ്ട്. യാത്രകളില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സഹയാത്രികര്‍ക്ക് ആവേശമായിരുന്നു. ഓരോ ചരിത്ര-പൈതൃക കേന്ദ്രങ്ങളിലെത്തുമ്പോഴും ആ സ്ഥലപുരാണം ആഴത്തിലും പരപ്പിലും അദ്ദേഹം അവതരിപ്പിക്കുമായിരുന്നു. അതുകൊണ്ടുതന്നെ സാംസ്‌കാരിക തീര്‍ത്ഥയാത്രകള്‍ പലപ്പോഴും പഠന ഗവേഷണ യാത്രയായി അംഗങ്ങള്‍ക്ക് അനുഭവപ്പെട്ടു. വിശ്വംഭരന്‍ സാര്‍ ഒഴിച്ചിട്ട ഇടം ഇന്നും ശൂന്യമായിതന്നെ കിടക്കുകയാണ്. വിശ്വംഭരന്‍ സാറിന്റെ മരണമില്ലാത്ത സ്മരണകള്‍ക്കു മുന്‍പില്‍ ശിരസ്സ് നമിക്കുന്നു. 

(തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.