Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാമജപത്തെയും ശരണംവിളിയെയും മുഖ്യമന്ത്രി ഭയപ്പെടുന്നു – എം.ടി രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 02:44 pm IST
in Kerala

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടതെന്ന്ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. നാമജപത്തെയും ശരണംവിളിയെയും എന്തുകൊണ്ട് മുഖ്യമന്ത്രി ഭയപ്പെടുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരിടത്തും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നു വന്നിട്ടില്ല. എന്നാല്‍ ശരണം വിളിയെയും നാമജപത്തെയും കലാപത്തിനുള്ള ആഹ്വാനമായാണ് മുഖ്യമന്ത്രി കാണുന്നതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം.ടി രമേശ് പറഞ്ഞു.

നാമജപത്തെ കലാപ ആഹ്വാനമായി കാണുന്നത് മുഖ്യമന്ത്രിക്ക് മനോ വൈകൃതം ഉള്ളതുകൊണ്ടാണെന്നും എം.ടി രമേശ് പറഞ്ഞു. പുനഃപരിശോധന ഹര്‍ജിയുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോയപ്പോള്‍ അവരെ അതില്‍ നിന്നും എന്തിന് വിലക്കിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടു . കേരളത്തിലെ വിശ്വാസികളുടെ മുന്നേറ്റത്തെ അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ ശ്രമത്തെ ശബരിമല സംരക്ഷണ യാത്ര ചെറുത്തുതോല്‍പ്പിക്കും. 

ഷിഗ്നാപൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ സാമൂഹ്യപരമായ ചില പ്രശ്നങ്ങളുടെ പേരിലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ മാറ്റി നിര്‍ത്തിയിരുന്നത്. ഇത്തരം സാമൂഹ്യസമ്പ്രദായം അനുസരിച്ചിട്ടുള്ള ആചാരങ്ങളെ മാറ്റാന്‍ സാധിക്കും. എന്നാല്‍  ശബരിമലയിലേത് സാമൂഹ്യപരമായിട്ടുള്ള ഒരു ആചാരമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. ശബരിലയ്‌ക്കെതിരെ കേസ് കൊടുത്തവരാരും മലയാളികളോ അയ്യപ്പ ഭക്തരോ അല്ല. ഇക്കാര്യം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിന്യായത്തില്‍ പറയുന്നുണ്ട്. ഇവര്‍ ഒരു ഘട്ടത്തില്‍ കേസില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊരു പൊതുപ്രശ്നമെന്നും കേസ് തുടരണമെന്നുമുള്ള നിലപാടായിരുന്നു കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചതെന്നും എം.ടി രമേശ് പറഞ്ഞു. 

എന്‍‌ഡി‌എ നടത്തുന്ന ശബരിമല സംരക്ഷണ യാത്രയ്‌ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും. ബുധനാഴ്ച രാവിലെ പന്തളത്ത് നിന്നും ആരംഭിക്കുന്ന യാത്ര തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴസൈ സൗന്ദരരാജന്‍ ഉദ്ഘാടനം ചെയ്യും. പന്തളം നിന്നും തുടങ്ങുന്ന യാത്ര വൈകുന്നേരത്തോടെ അടൂരില്‍ സമാപിക്കും. പതിനൊന്നാം തീയതി ആലപ്പുഴ ജില്ലയിലെ നൂറനാട് നിന്നും യാത്ര ആരംഭിച്ച് കായംകുളം ടൗണില്‍ അവസാനിക്കും. 

പന്ത്രണ്ടാം തീയതി രാവിലെ കൊല്ലം ജില്ലയിലെ ചവറയില്‍ നിന്നും യാത്ര തുടങ്ങും. വൈകുന്നേരത്തോടെ കൊല്ലം ടൗണില്‍ സമാപിക്കും. പതിമൂന്നിന് കൊല്ലത്ത് നിന്നും തുടങ്ങുന്ന യാത്ര കൊട്ടിയത്ത് അവസാനിക്കും. പതിനാലാം തീയതി തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ നിന്നും തുടങ്ങുന്ന യാത്ര കഴക്കൂട്ടത്ത് അവസാനിപ്പിക്കും. പതിനഞ്ചാം തീയതി അരലക്ഷം പേര്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ യാത്ര അവസാനിക്കും.

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ പിന്തുണ ഈ സമരത്തിനുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ബിജെപി നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.