Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതിയില്‍ ‘ഫിറ്റായി’; മുഖ്യമന്ത്രിക്ക് കാലിടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 02:42 am IST
in Kerala

തിരുവനന്തപുരം: മദ്യകമ്പനികള്‍ക്ക്  അനുമതി നല്‍കിയതിലെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിടറി. ഘടകകഷികളും പാര്‍ട്ടിയും കൈവിട്ടതോടെ  മുഖ്യമന്ത്രിക്ക് ഗത്യന്തരമില്ലാതെ അനുമതി പത്രം റദ്ദാക്കാണ്ടേതായി വന്നു.

ബ്രൂവറി, ഡിസ്റ്റലറികള്‍ക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം പുറത്ത് വന്നപ്പോള്‍ മുഖ്യമന്ത്രി  പ്രതികരിച്ചത് യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നായിരുന്നു. എന്നാല്‍  വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന്  തുറന്ന് സമ്മതിക്കുന്നതാണ് മുഖ്യമന്ത്രി  പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും പ്രതിരോധത്തിലായിട്ടും എല്‍ഡിഎഫിലെ മറ്റ് ഘടക കഷികളോ മന്ത്രിമാരോ പ്രതിരോധവുമായി രംഗത്ത് വരാതിരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുമതിയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു.

മുഖ്യമന്ത്രി പ്രതിരോധത്തിലാവുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെയാണ് തിടുക്കത്തില്‍ അനുമതി പത്രം റദ്ദാക്കിയത്. പുതിയ മദ്യകമ്പനികള്‍ സ്ഥാപിക്കാന്‍ 1999 ലെ സര്‍ക്കാര്‍ നയമാണ് ഇന്നും അനുവര്‍ത്തിച്ച് പോരുന്നത്. ഇ.കെ.നായനാര്‍ മന്ത്രിസഭയുടെ കാലത്ത് 1998ലാണ് സംസ്ഥാനത്ത് അവസാനായി മദ്യകമ്പനി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.  ലൈസന്‍സ് നല്‍കിയതാകട്ടെ അടുത്ത് അധികാരത്തില്‍ കയറിയ ഏ.കെ. ആന്റണി സര്‍ക്കാരും. എന്നാല്‍ 1999ല്‍ വിനോദ്‌റോയ് റിപ്പോര്‍ട്ടില്‍ ഇനി സംസ്ഥാനത്ത് മദ്യകമ്പനികള്‍ അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളും ഈ നയം അനുവര്‍ത്തിച്ച് പോന്നു. അബ്കാരി കേസുകളുമായി ബന്ധപ്പട്ട വിവിധ കേസുകളില്‍ വിനോദ്‌റോയ് റിപ്പോര്‍ട്ടാണ് ഹൈക്കോടതി മുതല്‍ സുപ്രീം കോടതിവരെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. ഇതെല്ലാം ആരുമറിയാതെ പിണറായി മാറ്റി മറിച്ച് മദ്യനിര്‍മാണത്തിന് വ്യാജ കമ്പനികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. 

അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ ദല്‍ഹിയിലെ വസതയിലെ മേല്‍വിലാസം ഉപയോഗിച്ചാണ്  പവര്‍ ഇന്‍ഫ്രാടെകിന് എറണാകുളത്ത് ബ്രൂവറി സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയത്. ഇതിന് കോടികള്‍ നല്‍കിയെന്നും അറിയുന്നു. സിപിഎം സംസ്ഥാനകമ്മറ്റി അംഗവും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണന്‍ കിന്‍ഫ്രയിലെ പ്രോജക്ട് മാനേജരായിരുന്ന സമയത്തായിരുന്നു ചട്ടം ലംഘിച്ച് കിന്‍ഫ്രയില്‍  പത്തേക്കര്‍ സ്ഥലം ആരും അറിയാതെ  പവര്‍ ഇന്‍ഫ്രാടെകിന്  അനുവദിച്ച് നല്‍കിയത്. ശ്രീചക്രയ്‌ക്കാണെങ്കില്‍ തൃശ്ശൂരില്‍ ഓഫീസ് മത്രമേ ഉള്ളൂ. കമ്പനി തുടങ്ങുന്നതിനുള്ള സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. പാലക്കാട്ടെ എലപ്പുള്ളിയില്‍  സ്ഥാപിക്കാന്‍ ഉദ്ദേശിച്ച ബ്രൂവറിയാകട്ടെ ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശത്തും. ഇതിനെതിരെ പ്രദേശവാസികള്‍  പ്രക്ഷോഭം നടത്തുകയാണ്. മുന്‍ മുഖ്യമന്ത്രികൂടിയായ സ്ഥലം എംഎല്‍എ  വി.എസ്. അച്യുതാനന്ദന്‍ അറിഞ്ഞില്ല കമ്പനിക്ക് അനുമതി നല്‍കിയത്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ എതിരഭിപ്രായത്തെ അവഗണിച്ചായിരുന്നു മൂന്ന് കമ്പനികള്‍ക്കും അനുമതി പത്രം നല്‍കിയത്.

അതീവ രഹസ്യമായാണ് മൂന്ന് കമ്പനികള്‍ക്കും അനുമതി പത്രം നല്‍കുന്നത്. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടി മുമ്പും പത്രപരസ്യം നല്‍കിയിട്ടില്ലെന്നാണ്. എന്നാല്‍ എക്‌സൈസിന്റെ മറ്റ് സേവനങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ ബ്രൂവറി, ഡിസ്റ്റലറി തുടങ്ങുന്നതിനുള്ള അപേക്ഷ ഒഴിവാക്കപ്പെട്ടിരുന്നു. തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് നല്‍കുന്നതിനു വേണ്ടിയായിരുന്നു ഒഴിവാക്കല്‍.

അജി ബുധനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Kerala

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Main Article

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

India

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

പുതിയ വാര്‍ത്തകള്‍

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.