ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ക്കെതിരെ ദല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധ പെരുമഴയുമായി ഭക്തജന കൂട്ടായ്മ. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഹ്വാനങ്ങളൊന്നുമില്ലാതെ നവമാധ്യമങ്ങളിലൂടെയുള്ള സന്ദേശങ്ങള്‍ക്കനുസരിച്ചാണ് ഭക്തര്‍ നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിയത്.
നാമജപങ്ങളോടെയും ശരണം വിളികളോടെയും ഭക്തജനങ്ങള്‍ കൂട്ടമായി കേരളാ ഹൗസിലെത്തി നിവേദനം സമര്‍പ്പിക്കാനാണ് പദ്ധതി ഇട്ടിരുന്നതെങ്കിലും പോലീസ് അനുമതി നല്കാഞ്ഞതുമൂലം പാര്‍ലമെന്റ് സ്ട്രീറ്റില്‍ നാമജപയാത്ര അവസാനിപ്പിച്ചു. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെയും ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തിലായിരുന്നു നാമജപയാത്ര.
ജയ്പൂരില്‍ അയ്യപ്പ നാമജപ ശോഭയാത്ര
ജയ്പൂര്‍: ശബരിമല അയ്യപ്പ സേവാ സമിതിയുടെ നേതൃത്വത്തില്‍ ജയ്പൂരിലെ മൂന്ന് അയ്യപ്പ ക്ഷേത്രങ്ങളുടെയും ആഭിമുഖ്യത്തില്‍ അയ്യപ്പ നാമജപ ശോഭയാത്ര നടന്നു. ശബരിമല അയ്യപ്പ സേവാ സമിതി സംയോജകന്മാരായ ദീപു, സഞ്ജയ് കൃഷ്ണന് എന്നിവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: