മുംബൈ: യാത്രക്കാരുടെ മുക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം വന്നതിനെ തുടര്‍ന്നു വിമാനം തിരിച്ചിറക്കി. 166 യാത്രക്കാരുമായി മുംബൈയില്‍നിന്നും ജയ്പുരിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് സംഭവം.
രാവിലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. മര്‍ദം താണതിനെത്തുടര്‍ന്ന് ഓക്സിജന്‍ മാസ്ക്കുകള്‍ പുറത്തുവരികയും ചെയ്തു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. 30 പേരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വന്നു. നിരവധിപ്പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു.
മുംബൈയില്‍ തിരിച്ചിറക്കിയ വിമാനത്തിലെ യാത്രക്കാരെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. പറന്നുപൊങ്ങുന്നതിനു മുന്‍പു കാബിനിലെ വായുസമ്മര്‍ദം ക്രമീകരിക്കുന്നതില്‍ വന്ന പിഴവാണ് അപകടത്തിനു കാരണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: