Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ചാര’ത്തിൽ നീതിയുടെ കനൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 04:00 am IST
in Kerala

ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കി അപമാനിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് കാല്‍നൂറ്റാണ്ടിന് ശേഷം നീതി. നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 

അനധികൃതമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നമ്പി നാരായണന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കൂടുതല്‍ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് സിവില്‍ കേസുമായി നമ്പി നാരായണന് കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ചാരക്കേസിലെ കേരളാ പോലീസിന്റെ നടപടികള്‍ ദുരുദ്ദേശ്യത്തോടെയുള്ളതായിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെല്ലാം നമ്പി നാരായണന് നിഷേധിക്കപ്പെട്ടു. രാജ്യാന്തര തലത്തില്‍ ഏറെ പ്രശസ്തനായിരുന്ന ശാസ്ത്രജ്ഞന്‍ കടുത്ത അപമാനത്തിലൂടെയാണ് ജീവിച്ചത്. ആരെയും അറസ്റ്റ് ചെയ്ത് തടവില്‍ വെയ്‌ക്കാമെന്ന പോലീസിന്റെ നിരുത്തരവാദപരമായ നിലപാട് നമ്പി നാരായണന് വലിയ അപമാനവും മാനസിക പീഡനവും നല്‍കി. വ്യാജമായി സൃഷ്ടിച്ച കേസില്‍ ഒരുവ്യക്തിക്ക് നേരിടേണ്ടിവന്ന അപകീര്‍ത്തിക്കും അപമാനത്തിനും നേരേ കണ്ണടയ്‌ക്കാന്‍ കോടതിക്കാവില്ല. നഷ്ടപരിഹാരമായ അമ്പതു ലക്ഷം രൂപ രണ്ടുമാസത്തിനകം നമ്പി നാരായണന് കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. 

നമ്പി നാരായണനെ കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവരുടെ പങ്ക് അന്വേഷിക്കാനും ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വ്യക്തമാക്കാനുമാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ സമിതി രൂപീകരിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഓരോ പ്രതിനിധികള്‍ സമിതിയിലുണ്ടാകും. ചാരക്കേസിന് പിന്നിലെ രാഷ്‌ട്രീയ ഇടപെടലുകളും ഉദ്യോഗസ്ഥ തലത്തിലെ അട്ടിമറികളും ഡി.കെ. ജയിന്‍ സമിതിയുടെ മുന്നില്‍ വരും. ദല്‍ഹി കേന്ദ്രമാക്കിയാണ് കമ്മീഷന്റെ പ്രവര്‍ത്തനം. എന്നാല്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി യോഗങ്ങള്‍ ചേരാം. സമിതിയുടെ പ്രവര്‍ത്തന ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കണം. കമ്മിറ്റിയുടെ ഓഫീസ് സ്റ്റാഫുകളെ അടക്കം കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കണം. 

1994ലാണ് ക്രയോജനിക് സാങ്കേതിക വിദ്യ ചോര്‍ത്തിക്കൊടുത്തെന്ന പേരില്‍ നമ്പി നാരായണനെയും സഹപ്രവര്‍ത്തകനായ ശശികുമാറിനെയും പ്രതികളാക്കി പോലീസ് കേസെടുത്തത്. യാതൊരു തെളിവുകളുമില്ലാതിരുന്ന കേസില്‍ രണ്ടു ശാസ്ത്രജ്ഞരെയും 1998ല്‍ സുപ്രീംകോടതി വെറുതെവിട്ടു. തങ്ങളെ പീഡിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പറ്റില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ 2015ല്‍ നമ്പി നാരായണന്‍ നല്‍കിയ അപ്പീലിലാണ് ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്തിമ വിധി പ്രസ്താവിച്ചത്.

എസ്. സന്ദീപ്

വിധിയിൽ സന്തോഷം

തിരുവനന്തപുരം: സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ ഉള്‍പ്പെടുത്തിയവര്‍ ശിക്ഷ അനുഭവിക്കണമെന്നും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ പറഞ്ഞു. സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിബിമാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് എന്നെ കേസില്‍ കുടുക്കിയത്. ഇവരല്ലാതെ മറ്റാരെങ്കിലുമുണ്ടെങ്കില്‍ ജുഡിഷ്യല്‍ കമ്മീഷന്‍ കണ്ടെത്തണം. 

സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വഴുതി പോകുമോയെന്ന് സംശയിക്കുന്നു. ഇപ്പോഴത്തെ കേസ് 24 വര്‍ഷമെടുത്തു തീരാന്‍. ഇനിയൊരു 24 വര്‍ഷം കൂടി കാത്തിരിക്കാന്‍ വയ്യ. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. 

എന്റെ ഔദ്യോഗിക ഭാവി അവര്‍ തകര്‍ത്തു. എന്നെ കള്ളക്കേസില്‍ കുടുക്കിയതിലൂടെ രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായി. കേസില്‍ ഉള്‍പ്പെട്ടില്ലായിരുന്നെങ്കില്‍ രാജ്യം 1999ല്‍ തന്നെ ക്രയോജനിക് സാങ്കേതിക വിദ്യ നേടുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

എന്തു ചെയ്താലും രക്ഷപ്പെടാമെന്ന പോലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും. ചരിത്രവിധിയാണിത്. നഷ്ടപരിഹാരത്തുകയിലല്ല കാര്യം. എനിക്ക് ഒരുപാട് സാമ്പത്തിക നഷ്ടമുണ്ടായി. കേസ് നടത്താന്‍ പണം ചെലവായി. പണം ചെലവായതിനേക്കാള്‍ വലുത് തനിക്കുണ്ടായ മാനനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.