Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആവിഷ്‌ക്കാര സ്വാതന്ത്ര്യകാലത്തെ അധ്യാപകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2018, 01:21 am IST
in Vicharam

സമൂഹം നവീകരണത്തിലൂടെ പുതുമ തേടി മുന്നേറുന്നുവെന്നത് ചരിത്ര വസ്തുതയാണ്. നന്മയുടെയും ലോക ബോധത്തിന്റെയും അംശങ്ങള്‍ സ്വീകരിച്ച് ഗമിക്കുമ്പോള്‍ പൈതൃകമായി ഉള്ളിലുറപ്പിച്ചിരുന്ന സംസ്‌കാരത്തെ അപ്പാടെ ഒഴുക്കിക്കളയുന്നത് അംഗീകരിക്കാവുന്നതല്ല. ഇത്തരം കുടഞ്ഞെറിയലുകള്‍ പുരോഗമനത്തിന്റെ ലക്ഷണമാണെന്ന വാദത്തിന് അക്കാദമിക രംഗത്ത് നിന്നും പരോക്ഷമായ ശക്തി ലഭിക്കുന്ന കാലത്താണ് ഒരു അധ്യാപക ദിനം കൂടി വന്നെത്തുന്നത്. 

എങ്ങനെയായിരിക്കണം അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് സംവദിക്കേണ്ടത്. വിദ്യാര്‍ത്ഥി അധ്യാപകനോട് എങ്ങനെ പെരുമാറണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് പഴമയിലേക്ക് എത്തിനോക്കിയാല്‍ കൃത്യമായ ലിഖിത രേഖ കണ്ടെത്താന്‍ ക്ലേശിക്കേണ്ടതില്ല. ഗുരുവും ശിക്ഷ്യനും തമ്മിലുള്ള ബന്ധം വ്യക്തമാകുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഇതിഹാസങ്ങളില്‍ നിന്നും പുരാണങ്ങളില്‍ നിന്നും കണ്ടെത്താനാകും. 

ഗുരുവിന്റെ വീട്ടില്‍ താമസിച്ച് സകല വിദ്യകളും അഭ്യസിച്ച് സ്വന്തം വീട്ടില്‍ മടങ്ങിയെത്തു വിദ്യാര്‍ത്ഥികളെക്കുറിച്ച് രാമായണം, മഹാഭാരതം എന്നീ കൃതികളില്‍ സുവ്യക്തമാക്കുന്നുണ്ട്. സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ ശ്രീകൃഷ്ണനും കുചേലനും പഠിച്ച കാലത്തെ മഹാഭാരതത്തില്‍ വിവരിക്കുന്നു. 

പഠന കാലത്ത് ശ്രീകൃഷ്ണനെയും കുചേലനെയും കാട്ടില്‍ വിറക് ശേഖരിക്കാന്‍ വിട്ടതും, അവിചാരിതമായി പെയ്തമഴയില്‍ ഇരുവരും പേടിച്ച് കാട്ടില്‍ തന്നെ കഴിഞ്ഞതും, ശിക്ഷ്യരെക്കാണാഞ്ഞ് ഉള്ളുരുകി നടന്ന സാന്ദീപനി മഹര്‍ഷിയെക്കുറിച്ചുമൊക്കെ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ രാമപുരത്ത് വാര്യര്‍ സചിത്രേന വിശദീകരിക്കുന്നുണ്ട്. ഈ കൃതി എട്ടാം തരത്തിലെ ഒന്നാം പാഠമായി നല്‍കിയിട്ടുണ്ട്. അന്ന് നിലനിന്നിരുന്ന വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള കേട്ടറിവുമാത്രമായി പാഠംമാറുന്നു എന്ന പരിമിതി ഉന്നയിക്കാമെങ്കിലും കാലഘട്ടത്തിന്റെ ചരിത്ര രേഖയാണ് ഈ കൃതി.

ഗുരുവിന്റെ മൗനം പോലും വ്യാഖ്യാനത്തിന്റെ ഉള്ളറകള്‍ തുറന്നിരുന്ന ആര്‍ഷ സംസ്‌കൃതിയില്‍ നിന്ന് കുതറിമാറിയപ്പോള്‍ ജീവിത മൂല്യങ്ങള്‍ക്ക് ഇടിവ് സംഭവിച്ചു. മാതാ-പിതാ-ഗുരുര്‍ദൈവം എന്ന് പഠിപ്പിക്കുകയും ആചരിക്കുകയും ചെയ്തിരുന്ന തലമുറ അധിനിവേശ ശക്തികള്‍ക്ക് കീഴ്‌പ്പെടേണ്ടിവന്നതോടെ കടുത്ത ആലസ്യത്തിലാണ്ടുപോയി.

നൂറ്റാണ്ടുകളായി ഭാരതത്തില്‍ നിലനിന്ന പാശ്ചാത്യ അധിനിവേശഭരണം വിദ്യാഭാസത്തെ അടിമുടി മാറ്റി. ഈ മാറ്റം നാടിന്റെ പാരമ്പര്യ നിരാസത്തില്‍ ഊന്നി നിന്നതായിരുന്നു. പാരമ്പര്യമെന്നത് താല്ക്കാലിക വായനശാലയാണെന്ന പ്രചാരണം ശക്തിപ്പെടുത്തിയ വൈദേശിക ശക്തികള്‍ പാഠ്യവിഷയങ്ങളില്‍ വരുത്തിയ മാറ്റം ചരിത്ര സത്യങ്ങളോടുള്ള വഞ്ചന കൂടിയാണ്. 

എന്തൊക്കെ പഠിപ്പിക്കണം, എന്തൊക്കെ പഠിക്കണം എന്നിങ്ങനെയുള്ള തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം സിലബസ് വല്‍ക്കരണവും വിദ്യാഭ്യാസ സ്ഥാപനവല്‍ക്കരണവും മൂലം ലംഘിക്കപ്പെട്ടു. അധ്യാപകന്‍ അധ്യാപകന്‍ മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ടായത് മേല്‍സൂചിപ്പിച്ച കൊളോണിയല്‍ ഭരണക്രമം രൂപപ്പെട്ട കാലത്താണ്.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം വിദ്യാഭ്യാസമേഖലയില്‍ പുരോഗതി ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും പാരമ്പര്യപക്ഷത്തേയ്‌ക്കുള്ള അതിന്റെ തിരിച്ച് വരവിന് വേഗത കുറവാണ്. സമര്‍പ്പണഭാവം ചുരുക്കം ചില അധ്യാപകരിലൂടെയെങ്കിലും നിലനില്‍ക്കുന്നുവെന്നത് ആത്മവിശ്വാസത്തിന് വഴിയൊരുക്കുന്നു.

നിലപാടുകളില്‍ ഇളവ് നല്‍കാതെ മുന്നോട്ടുപോകുന്ന അധ്യാപകരുടെ സൈ്വര്യജീവിതത്തിന് ഈ സമൂഹം കവചമൊരുക്കേണ്ടിയിരിക്കുന്നു. സമീപകാലത്ത് കേരളത്തിലെ തലയെടുപ്പും പാരമ്പര്യവുമുള്ള കലാലയങ്ങളുടെ ചുമതല വഹിച്ചിരുന്ന അധ്യാപകര്‍ക്ക് നേരെ നടന്ന ആക്രമണം ഗുരുനിന്ദയുടെ കാണാപ്പതിപ്പാണ്്. 

(പാലക്കാട് വിക്‌ടോറിയ കോളേജ് പ്രിന്‍സിപ്പല്‍, എറണാകുളം മഹാരാജാസ് കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് നേരെ നടന്ന സമാനതകളില്ലാത്ത ആക്രമണം ഓര്‍മ്മിക്കാം) തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നില്‍ക്കാത്ത അധ്യാപകരെ വരുതിക്ക് നിര്‍ത്താന്‍ മാനസികവും കായികവുമായ പീഢനമുറകള്‍ അഴിച്ച് വിട്ട് കീഴ്‌പ്പെടുത്താമെന്ന ചില സംഘടനകളുടെ ശ്രമം കേരളത്തിന് മാനക്കേടുണ്ടാക്കി. 

ഏത് ദുര്‍ഘടസ്ഥിതിയുണ്ടായാലും നീതിബോധം പണയപ്പെടുത്തില്ലെന്ന് പീഢനത്തിനിരയാക്കപ്പെട്ട അധ്യാപകര്‍ ഉറക്കെ പറഞ്ഞത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന് മുറിവിളികൂട്ടുന്ന കാലത്ത് നിയമവഴിയേ സഞ്ചരിക്കാന്‍ ഒരു അധ്യാപകന് കഴിയാതെ വരുന്നു എന്നത് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് നേരേയുള്ള മരണവാറന്റായേ കാണാന്‍ കഴിയൂ. 

നീതിബോധം കേവലം രാഷ്‌ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രത്യയശാസ്ത്രത്തിന് പണയം വയ്‌ക്കാത്ത അധ്യാപകര്‍ ആക്രമിക്കപ്പെടുമ്പോള്‍ സാംസ്‌കാരിക രംഗത്ത് കനത്ത സംഭാവന നല്‍കിയ അധ്യാപക ശ്രേഷ്ഠന്മാര്‍ പുലത്തുന്ന മൗനമാണ് ഏറെ അപകടകരം. ഇത്തരം അപകടകരമായ മൗനത്തിനെതിരെയുള്ള പ്രതിഷേധത്തിന് കൂടി ഈ അധ്യാപക ദിനത്തില്‍ ഇടമുണ്ടാകുമെന്ന് പ്രത്യാശയിലാണ് കേരളത്തിന്റെ അക്കാദമിക ഭാവി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.