Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദുരന്തഭൂമിയിലെ കഴുകന്‍ കണ്ണുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2018, 02:51 am IST
in Editorial

ചോരച്ചുവപ്പുള്ള കൊടിപിടിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി, കാട്ടിക്കൂട്ടുന്നത് കണ്ണില്‍ച്ചോരയില്ലാത്ത പ്രവര്‍ത്തികളാണ്. സര്‍ക്കാര്‍ സ്വയം സൃഷ്ടിച്ച മഹാപ്രളയത്തിന്റെ ദുരന്തമനുഭവിക്കുന്ന പാവങ്ങള്‍, കഷ്ടപ്പാടിന്റെ നിലയില്ലാക്കയത്തില്‍ കിടന്ന് സഹായത്തിനായി വിലപിക്കുമ്പോള്‍, ദുരന്തത്തിന്റെ പേരില്‍ ഭരണകക്ഷി കഴുകന്‍ കണ്ണുകളുമായി കൊയ്‌ത്തുത്സവം കൊണ്ടാടുകയാണ്. പാര്‍ട്ടി ഫണ്ടിലേയ്‌ക്ക് കിട്ടാവുന്നത്ര വാരിക്കൂട്ടാനും തല്‍പ്പരകക്ഷികള്‍ക്ക് ഒത്താശ ചെയ്യാനുമാണ,് പാവങ്ങളുടെ പാര്‍ട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സിപിഎമ്മിന്റെ ശ്രമം. ദുരന്തത്തിന്റെ പേരില്‍ പിരിച്ചും പിഴിഞ്ഞും പാര്‍ട്ടിഫണ്ട് വളര്‍ത്താനിറങ്ങിയവര്‍ സര്‍ക്കാര്‍ സഹായം പാര്‍ട്ടിവിധേയത്വം നോക്കി വിതരണം ചെയ്യാനുള്ള തിടുക്കത്തിലാണിപ്പോള്‍. 

ദുരന്തത്തില്‍ നഷ്ടം സംഭവിച്ചോ എന്നതല്ല, തങ്ങളോട് വിധേയത്വമുണ്ടോ എന്നതാണ് സിപിഎമ്മിന്റെ മാനദണ്ഡം. എല്ലാം പാര്‍ട്ടിവഴിമാത്രം. അതിന്, വിതരണം ചെയ്യാന്‍ പോകുന്നത് പാര്‍ട്ടി ഫണ്ടൊന്നുമല്ലല്ലോ. കേന്ദ്രം തന്നതും തരാനിരിക്കുന്നതും മനസ്സുമരവിക്കാത്തവര്‍ കയ്യയച്ച് സഹായിച്ചതുമൊക്കെയാണ് ആ ഫണ്ടിലുള്ളത്. അതില്‍ക്കയറി അവകാശം സ്ഥാപിക്കാന്‍ ഈ പാര്‍ട്ടിക്ക് ആര് അധികാരം കൊടുത്തു? സിപിഎം ഭരണകക്ഷിയായിരിക്കാം. പക്ഷേ, ഭരിക്കുന്നത് സര്‍ക്കാരാണ്. പാര്‍ട്ടിയല്ല. 

മലപ്പുറത്ത് സിപിഎം ഭരിക്കുന്ന തൃക്കലങ്ങോട് പഞ്ചായത്തിലാണ് പോറല്‍ പോലുമേല്‍ക്കാത്ത ആര്‍ഭാടവീടിന് പ്രളയത്തിന്റെ പേരില്‍ അഞ്ചര ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശയുണ്ടായത്. ഏഴു കിടപ്പുമുറികളും 11 എസിയുമുള്ള വീടിനോടാണ് തൊഴിലാളിപ്പാര്‍ട്ടിക്ക് ഈ അനുകമ്പ. പിന്നില്‍ ഇടിഞ്ഞുവീണ മണ്ണ് വീടിന്റെ മുറ്റംവരെപ്പോലും എത്തിയിട്ടില്ല. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് കൊടുത്തുകഴിഞ്ഞു. സമീപത്തെ രണ്ട് മണിമന്ദിരങ്ങള്‍ക്കുകൂടിയുണ്ട് പാര്‍ട്ടിയുടെ ഈ അനുഗ്രഹം. ഒന്നിന് മൂന്നരലക്ഷവും രണ്ടാമത്തേതിന് നാലു ലക്ഷത്തോളവുമാണ് ശുപാര്‍ശ. മുറ്റത്ത് മണ്ണുവീണാല്‍ പാര്‍ട്ടിക്ക് സഹായിച്ചല്ലേ പറ്റൂ. ഇന്നും വെള്ളമിറങ്ങാത്ത വീട്ടില്‍ കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ പാചകത്തിന് സൗകര്യമോ ഇല്ലാത്തവര്‍ പതിനായിരക്കണക്കിന് വേറെയുണ്ട് ഇന്നു കേരളത്തില്‍. പലര്‍ക്കും വീടുപോലുമില്ല. വെള്ളമിറങ്ങിയ വീടുകളില്‍ അടിഞ്ഞുകൂടിയ ചെളിമാറ്റി വൃത്തിയാക്കാന്‍പോലും സഹായം തേടുകയാണ് പാവപ്പെട്ട വീട്ടുകാര്‍. 

അവിടങ്ങളിലൊക്കെ ചെന്ന് പാര്‍ട്ടിവിധേയത്വം നോക്കി ദുരിതാശ്വാസത്തിന് പട്ടിക തയ്യാറാക്കുന്ന ഇത്തരമൊരു ഭരണകക്ഷി നാടിന് നാണക്കേടാണ്. അത്തരം വീടുകളില്‍ കെട്ടിക്കിടക്കുന്ന ചെളിയുടെ കനത്തേക്കാള്‍ കൂടുതലുണ്ട് ഇവരുടെ തൊലിയുടെ കട്ടി. സര്‍ക്കാര്‍ സംവിധാനത്തിന് ഒരു വിലയുമില്ല. ധനസഹായം കിട്ടണമെങ്കില്‍ പാര്‍ട്ടി സഖാക്കള്‍ കനിയണം. അവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ പട്ടിക തയ്യാറാക്കുക. കേന്ദ്ര പദ്ധതി പ്രകാരമുള്ള വീടുകിട്ടണമെങ്കിലും സിപിഎം പട്ടികയില്‍ കയറിക്കൂടണം. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളു. ദുരിതാശ്വസ ക്യാമ്പുകളും ക്യാമ്പുകളിലേയ്‌ക്ക് വരുന്ന ടണ്‍കണക്കിന് സാധനസാമഗ്രികളും പിടിച്ചെടുത്ത പാര്‍ട്ടി, പുനരധിവാസ പദ്ധതികളും സ്വാര്‍ഥ താത്പര്യത്തിനായി പിടിച്ചടക്കുകയാണ്. ഇക്കണക്കിനുപോയാല്‍ കേരളത്തിന്റെ നവനിര്‍മാണമായിരിക്കില്ല സിപിഎമ്മിന്റെ നവനിര്‍മാണമായിരിക്കും നടക്കുക. 

നിറവും മതവും ജാതിയും നോക്കാതെ ദുരിതബാധിത മേഖലകളില്‍ സഹായത്തിനെത്തുന്ന സേവാഭാരതി പോലുള്ള സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ പാര്‍ട്ടിയും ജാതിയും മതവും ചോദിച്ചിട്ടല്ലല്ലോ പ്രവര്‍ത്തനം നടത്തുന്നത്. ആ ആത്മാര്‍ഥത ജനം തിരിച്ചറിയുന്നതില്‍ അസ്വസ്ഥത പൂണ്ട സഖാക്കള്‍, അവരെ അറിയാവുന്ന ഭാഷയിലൊക്കെ ചീത്ത വിളിക്കുന്നുണ്ട്. അവരവിടെ ചെയ്യുന്നത് എന്താണെന്നൊന്ന് കണ്‍തുറന്ന് കാണാനെങ്കിലും ഇക്കൂട്ടര്‍ മെനക്കെട്ടാല്‍ നന്നായിരുന്നു. 

ഇതു കേരളത്തിന്റ ശാപമാണ്. മറിഞ്ഞാലും കലത്തില്‍ത്തന്നെ എന്ന മട്ടില്‍ രണ്ടു മുന്നണികള്‍ ജയിച്ചും തോറ്റും ഭരിച്ചുമുടിക്കുന്നൊരു നാടിന്റെ ശാപം. ഇന്നിപ്പോള്‍ നിവര്‍ന്നുനിന്ന് കാര്യം പറയാന്‍ നട്ടെല്ലുള്ളൊരു പ്രതിപക്ഷം ഇല്ലാതെ പോകുന്നതും യുഡിഎഫ് എന്ന മറുമുന്നണിയുടെ ദൗര്‍ബല്യം കൊണ്ടുതന്നെ. വല്യേട്ടനോട് നേരേനിന്ന് കാര്യം പറയാന്‍ കെല്‍പ്പുള്ളൊരു പാര്‍ട്ടി ഭരണമുന്നണിയിലുമില്ല. ജനങ്ങള്‍ തന്നെ ഇതിനൊക്കെ പരിഹാരം കണ്ടെത്തേണ്ട കാലമായി. ആരാണ് തങ്ങള്‍ക്കൊപ്പമെന്ന് സാധാരണ ജനത്തിന് തിരിച്ചറിയാന്‍ അവസരമൊരുക്കിയ ദിവസങ്ങളാണിത്. അവര്‍ തീരുമാനിക്കട്ടെ കേരളത്തിന്റെ ഭാവി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.