കൊച്ചി: എറണാകുളം തത്തപ്പള്ളിയിലെ പറവൂരില്‍ മാതാപിതാക്കള്‍ പത്തു വര്‍ഷമായി പൂട്ടിയിട്ട കുട്ടികളെ മോചിപ്പിച്ചു. കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു. കുട്ടികളെ ഏറ്റെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോട് കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കുട്ടികളെ അടച്ചിട്ടതിന് അച്ഛന് ലത്തീഫിനും ഭാര്യയ്ക്കുമെതിരെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി കേസെടുത്തിരുന്നു. വിശ്വാസത്തിന്റെ പേരിലാണ് കഴിഞ്ഞ 10 വര്‍ഷമായി തന്റെ കുട്ടികളെ വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കാതെ ലത്തീഫ് തടഞ്ഞുവെച്ചിരുന്നത്. തഹസില്‍ദാര്‍ എത്തി ലത്തീഫിനോട് സംസാരിച്ചെങ്കിലും കുട്ടികളെ മോചിപ്പിക്കാന്‍ ഗൃഹനാഥന് അബ്ദുള്‍ ലത്തീഫ് തയ്യാറായില്ലായിരുന്നു.
പന്ത്രണ്ടും ഒമ്പതും ആറും വയസ്സുള്ള തങ്ങളുടെ മക്കളെയാണ് അബ്ദുള്‍ ലത്തീഫും ഭാര്യയും കഴിഞ്ഞ 10 വര്‍ഷമായി വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞു വെച്ചിരുന്നത്. ഇവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നുണ്ടെങ്കിലും ഇതുവരെ സ്ക്കൂളില്‍ പോകാന്‍ അനുവദിച്ചിട്ടില്ല. തനിക്ക് ദിവ്യത്വം കിട്ടിയിട്ടുണ്ടെന്നും മക്ക സന്ദര്‍ശിക്കുന്നതിന് പകരം ഇവിടെ വന്നാല്‍ മതിയെന്നുമാണ് ലത്തീഫിന്റെ അവകാശവാദം. സ്ക്കൂളില്‍ പോയാല്‍ കുട്ടികള്‍ ചീത്തയാവുമെന്നാണ് ഇയാള്‍ പറയുന്നത്.
വീട്ടില്‍ വെച്ചുതന്നെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അധികൃതരോട് ലത്തീഫ് പറഞ്ഞിരുന്നു. താന്‍ മഹതി ഇമാമാണെന്നും ഇന്ത്യയിലെ നിയമ വ്യവസ്ഥ തനിക്ക് ബാധകമല്ലെന്നുമായിരുന്നു ലത്തീഫിന്റെ വാദം.
അയല്‍വാസികളുമായി ബന്ധം പുലര്‍ത്താതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ലത്തീഫിന്റെ കുടുംബത്തെക്കുറിച്ച് സംശയം തോന്നിയ നാട്ടുകാര്‍ ചൈല്‍ഡ് ലൈനിനെയും പോലീസിനെയും നേരത്തെ വിവരമറിയിച്ചിരുന്നു. നിയമപരമായ പ്രശ്നങ്ങളുള്ളതിനാല്‍ അന്ന് നടപടിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: