Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭീഷ്മർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 03:20 am IST
in Samskriti

വേദവ്യാസമഹര്‍ഷിയുടെ വിശ്വോത്തര രചനയായ മഹാഭാരതമെന്ന ഇതിഹാസ കാവ്യത്തിലെ നായകനുംധര്‍മ്മമൂര്‍ത്തിയുമായ യുധിഷ്ഠിരനു തുല്യം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കഥാപാത്രമാണ് ഭീഷ്മര്‍. കുരുവൃദ്ധനായ പിതാമഹന്‍ എന്ന നിലയിലും അപ്രതിമപ്രതാപവാനായ മഹാരഥി എന്ന നിലയിലും മഹാധര്‍മ്മജ്ഞനെന്നും ഭഗവദ് ഭക്തനെന്നും മറ്റുമുള്ള പല നിലകളിലും എല്ലാവരാലും സമാദരണീയമായ വ്യക്തിത്വമാണ് ഭീഷ്മരുടേത്. അദ്ദേഹം കഥയുടെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ പ്രാപ്തനെന്ന ധാരണ മറ്റ് പാത്രങ്ങളില്‍ എന്നല്ല, അനുവാചകരിലും വ്യാപിപ്പിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ കൗരവരുടെ ജനനത്തിനു ശേഷമെങ്കിലും തന്റെ മുന്നിലൂടെ കടന്നുപോകുന്ന നിരവധി കഥാസന്ദര്‍ഭങ്ങളില്‍ കേവലം സാക്ഷിരൂപേണ മാത്രം തന്റെ സാന്നിധ്യം പ്രകടമാക്കി വളരെ അപ്രഭാവിയായാണ് അനുഭവപ്പെടുന്നത്.

അദ്ദേഹം പരോക്ഷമായി ധര്‍മ്മപക്ഷമായ പാണ്ഡവപക്ഷത്തിന്റെ ശുഭചിന്തകനും പക്ഷപാതിയും ആണെങ്കിലും പ്രകടമായി അധര്‍മ്മപക്ഷമായ കൗരവപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന അതികായനായ യോദ്ധാവുമാണ്. കഥാഗതിയില്‍ ഭീഷ്മരുടെ സാന്നിധ്യം അനുഭവവേദ്യമാകുന്നത് സ്വപിതാവായ ശാന്തനുവിന് സത്യവതിയെ നേടിക്കൊടുക്കുന്നതുമുതല്‍ക്കാണ്.

ഭീഷ്മപ്രതിജ്ഞ

ദാശകന്യകയില്‍ മോഹിതനായെങ്കിലും ശാന്തനു മഹാരാജാവ് സകല യോഗ്യതകളും തികഞ്ഞ തന്റെ പു്രതനോട്, ഏകപുത്രത്വം അനപത്യതയ്‌ക്കു തുല്യമാണെന്നും അതുകൊണ്ട് താന്‍ ചിന്തിതനാണെന്നും മറ്റും പറഞ്ഞതല്ലാതെ ഏതു വിധേനയും എന്തു സത്യം ചെയ്തിട്ടാണെങ്കിലും തന്റെ ആഗ്രഹം സാധിപ്പിച്ചുതരണമെന്ന് പറഞ്ഞിട്ടില്ല. വൃദ്ധാമാത്യനില്‍നിന്ന് അദ്ദേഹത്തിന്റെ വിഷാദത്തിനുള്ള കാരണം ദാശകന്യാ-വിഷയത്തിലുള്ള അഭിനിവേശമാണെന്നു മനസ്സിലാക്കി ഗംഗാപുത്രനായ ദേവവ്രതന്‍ മറ്റു ചില രാജാക്കന്മാരുമൊത്ത് ദാശരാജന്റെ സവിധത്തില്‍ ചെല്ലുകയാണുണ്ടായത്. അയാള്‍ തന്റെ പുത്രിയില്‍ ശാന്തനുവിന് ഉണ്ടാകുന്ന പുത്രനെ രാജാവാക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നു. അതു സാധിപ്പിച്ചുതരാമെന്ന് സമ്മതിച്ചപ്പോള്‍ ഭാവിയില്‍ ഗാംഗേയനുണ്ടാകുന്ന പുത്രന്മാരും ഇക്കാര്യം സമ്മതിച്ചു തരുമെന്ന് ഉറപ്പുതരാമോ എന്നായി മുക്കുവമൂപ്പന്‍.

ആ ഉറപ്പ് നല്‍കാന്‍ വേണ്ടിയാണ് ഗംഗാപുത്രന്‍ ത്രിലോകങ്ങളിലും അസാധാരണമായ ആ സത്യപ്രതിജ്ഞ- താന്‍ ജീവിതം മുഴുവന്‍ അവിവാഹിതനായി കഴിയുന്നതാണ്, എന്നുള്ളതാണ് ആ ഭീഷ്മപ്രതിജ്ഞ- സ്വീകരിച്ചത്. അങ്ങനെയാണ് അദ്ദേഹം തന്റെ അച്ഛന് പ്രിയം ചെയ്യാന്‍ മാതൃസ്ഥാനീയയായി ദാശപുത്രിയായ സത്യവതിയെ വരിച്ച് സ്വഗൃഹത്തിലേക്ക് ആനയിച്ചത്. അച്ഛനുവേണ്ടി അദ്ദേഹത്തിന്റെ രണ്ടാംഭാര്യയെ പുത്രന്‍ വരിച്ചു കൊണ്ടുവരുന്ന അത്യസാധാരണമായ നടപടിയായി ഇത്.

സത്യത്തിന്റെ സ്ഥൂലമായ അക്ഷരാര്‍ത്ഥത്തില്‍ പിടിമുറുക്കിയ ഭീഷ്മര്‍ ആ സത്യപ്രതിജ്ഞ ലോകം മുഴുവന്‍ വാഴ്‌ത്തപ്പെട്ടു. ആ ശപഥം കഥാഗതിയിലാകെ പുതിയ വഴിത്തിരിവുണ്ടാക്കി. പിന്നീടങ്ങോട്ട് ഭീഷ്മര്‍ എന്ന പേരിലറിയപ്പെട്ട ദേവവ്രതന്‍ ഈ സത്യം അണുവിട വ്യതിചലിക്കാതെ ഏതു നിലയിലും പാലിക്കുന്നതിന് വ്യഗ്രനായാണ് ജീവിതം കഴിച്ചുകൂട്ടിയത്.

ധര്‍മ്മമെന്ന സര്‍വ്വോത്കൃഷ്ട ജീവിതമൂല്യം

ജീവിതസാഫല്യത്തിനുവേണ്ടി സതതം ഉദ്യമിച്ചുകൊണ്ടിരിക്കുന്നവരായ നിങ്ങള്‍ക്ക് ധര്‍മ്മത്തില്‍ താല്‍പര്യബുദ്ധിയുണ്ടാകട്ടെ, ”ധര്‍മ്മേ മതിര്‍ഭവതുവസ്സത തോത്ഥിതാനാം” എന്ന ആശംസയോടെ ആരംഭിക്കുന്ന ഈ ഇതിഹാസകാവ്യത്തില്‍ ധര്‍മ്മപാലനത്തിനും ധര്‍മ്മവിജയത്തിനും പരമമായ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നു. ”യതോധര്‍മ്മസ്തതോജയ.” ”ധര്‍മ്മ ഏവ ഹതോഹന്തി” ”ധര്‍മ്മോ രക്ഷതി രക്ഷിതഃ” എന്നും മറ്റും എടുത്തെടുത്തു പറയപ്പെട്ടിട്ടുള്ള ഈ കാവ്യത്തില്‍ സത്യത്തെക്കാള്‍ പോലും മഹത്വം ധര്‍മ്മത്തിനു നല്‍കപ്പെട്ടിരിക്കുന്നു എന്നു കാണാവുന്നതാണ്.

മഹാഭാരതത്തിലെ വനപര്‍വ്വത്തില്‍ മാര്‍ക്കണ്‌ഡേയ മഹര്‍ഷി യുധിഷ്ഠിരനു വേണ്ടി പല ധര്‍മ്മോപദേശങ്ങളും ചെയ്യുന്ന കൂട്ടത്തില്‍ പറയുന്ന ധര്‍മ്മവ്യാധന്റെ വാക്കുകളില്‍കൂടി മഹര്‍ഷിപുംഗവനായ മാര്‍ക്കണ്ഡേയന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് ധര്‍മ്മത്തിന്റെ യഥാര്‍ത്ഥ തത്വം വളരെ സൂക്ഷ്മമാണെന്നും അനൃതം (അസത്യം) പോലും ചിലപ്പോള്‍ ഋതം (സത്യം) ആയി വരുമെന്നും സത്യംപോലും അസത്യമായി വന്നു ഭവിച്ചേക്കാം എന്നുമാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ഭൂതഹിതമാണ് യഥാര്‍ത്ഥ സത്യം എന്നു ധരിക്കണം. ഇതിനു വിപരീതമായാല്‍ അധര്‍മ്മം ആകും എന്നും ധര്‍മ്മത്തിന്റെ രൂപം അത്യന്തം സൂക്ഷ്മമാണ് എന്നും തിരിച്ചറിയണം എന്നാണ്, മഹര്‍ഷി ഇവിടെ പറഞ്ഞുതരുന്നത്.

ഇതുതന്നെ കവി വാക്യത്തില്‍:-

”അനൃതേന ഭവേത സത്യം 

സത്യേനൈവാനൃതം ഭവദ്

യദ്ഭൂത ഹിതമത്യന്തം 

തത് സത്യമിതിധാരണാ

വിപര്യയേകൃതോ/ധര്‍മ്മഃ 

പശ്യധര്‍മ്മസ്യ സൂക്ഷമതാം”

(വനപര്‍വ്വം 209- 3,4)

മനുഷ്യ ജീവിതത്തില്‍ സത്യവും ധര്‍മ്മവുമാണ് സര്‍വ്വോത്കൃഷ്ടമൂല്യങ്ങള്‍. എന്നാല്‍ അവയ്‌ക്കും സീമകളുണ്ട്. സത്യം ചിലപ്പോള്‍ അസത്യമായും ധര്‍മ്മം അധര്‍മ്മമായും അവ തിരിച്ചു വരാം. ഇക്കാര്യം മഹാഭാരതത്തില്‍ പല സ്ഥലങ്ങളിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സത്യധര്‍മ്മങ്ങള്‍ തമ്മിലും സംഘര്‍ഷം സംഭവിക്കുന്ന ചുറ്റുപാടുകള്‍ ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ ധര്‍മ്മത്തിനുതന്നെയാണ് മുന്‍തൂക്കം. ‘സത്യംവദ’ (സത്യം പറയണം) എന്നും ‘ധര്‍മ്മം ചര’ (ധര്‍മ്മമാണ് ആചരിക്കേണ്ടത്) എന്നുമാണല്ലോ ആര്‍ഷമായ ആപ്തവചനം. ഇതിനു വിപരീതമായി സത്യത്തിന്റെ സ്ഥൂലമായ വാഗര്‍ത്ഥത്തില്‍ മാത്രം ഉറച്ചുനിന്ന ഭീഷ്മരുടെ അനുഭവം ലോകത്തിനു മുഴുവന്‍ സാധനാപാഠമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.