സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലോകകപ്പില്‍ ഇന്ന് കോസ്റ്റിക്കക്കെതിരായ ഗ്രൂപ്പ് ബി മത്സരത്തില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ കളിക്കുമെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടയ്ക്ക് നെയ്മര്‍ക്ക് പരിക്കേറ്റത് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ നെയ്മര്‍ ഇന്നലെ ടീമിനൊപ്പം പരിശീലനം നടത്തി. ഇന്ന് നിര്‍ണായക മത്സരത്തില്‍ കോസ്റ്റിക്കക്കെതിരെ കളിക്കാനിറങ്ങും.
ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡുമായി സമനില പിടിച്ച കാനറികള്‍ക്ക് ലോകകപ്പില്‍ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ന് വിജയം അനിവാര്യമാണ്.
നിലവില്‍ ഗ്രൂപ്പ് ബിയില്‍ സെര്‍ബിയയാണ് മുന്നില്‍. ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയ അവര്‍ക്ക് മൂന്ന് പോയിന്റുണ്ട്. ബ്രസീലിനും സ്വിറ്റ്സര്‍ലന്‍ഡിനും ഓരോ പോയിന്റുണ്ട്.
ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് നെയ്മര്‍. അദ്ദേഹം കൂടെയുള്ളത് ടീമിന് ഗുണമാണെന്ന് ഫിലിപ്പ് കുടിഞ്ഞോ പറഞ്ഞു. ആദ്യ മത്സരത്തില്‍ നെയ്മര്‍ക്ക് സ്വതന്ത്രമായി കളിക്കാനായില്ല. സ്വിസ് താരങ്ങള്‍ നെയ്മറെ തുടരെത്തുടരെ ഫൗള്‍ ചെയ്തു. പത്ത് തവണ അവര്‍ നെയ്മറെ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: