Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്വിസ് കോട്ടയിൽ കാനറികൾ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2018, 03:17 am IST
in Sports

റോസ്‌റ്റോവ്: പിഴവുറ്റ പ്രതിരോധക്കോട്ട കെട്ടി സ്വിസ് താരങ്ങള്‍ അരങ്ങുവാണ മത്സരത്തില്‍ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് നിറം മങ്ങിയ തുടക്കം. ഗ്രൂപ്പ് ഇയില്‍ ഇന്നലെ പുലര്‍ച്ച അവസാനിച്ച കളിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് 1-1ന് സമനിലയില്‍ പിരിയേണ്ടിവന്നു കാനറികള്‍ക്ക്. കഴിഞ്ഞ ദിവസം അര്‍ജന്റീന ഐസ്‌ലന്‍ഡിനോട് സമനില പാലിക്കുകയും ലോകചാമ്പ്യന്മാരായ ജര്‍മ്മനി 1-0ന് മെക്‌സിക്കോയോട് പരാജയപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ബ്രസീലിന്റെ സമനില. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ബ്രസീല്‍ സമനില വഴങ്ങിയത്. നെയ്‌മറെയും ഗബ്രിയേല്‍ ജീസസിനെയും കുടീഞ്ഞോയെയും അനങ്ങാന്‍ വിടാതെ മാര്‍ക്ക് ചെയ്ത സ്വിസ് പ്രതിരോധത്തിനാണ്  മുഴുവന്‍ മാര്‍ക്കും. ബ്രസീലിനായി ഫിലിപ്പെ കുടീഞ്ഞോയും സ്വിറ്റ്‌സര്‍ലന്‍ഡിനായി സ്റ്റീവന്‍ സ്യുബറും ലക്ഷ്യം കണ്ടു.

കളിയുടെ തുടക്കം മുതല്‍ ബ്രസീലിനായിരുന്നു ആധിപത്യം. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗോള്‍വല ലക്ഷ്യംവച്ച് ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടു നിന്നെങ്കിലും കടുകട്ടിയായ സ്വിസ് പ്രതിരോധവും ഗോളിയും അവയെല്ലാം വിഫലമാക്കി.  നെയ്‌മറെ വിടാതെ മാര്‍ക്ക് ചെയ്യാനുള്ള ചുമതല വ്‌ളാദിമിര്‍ ബെഹ്‌റാമിക്കായിരുന്നു. ഇത് വ്‌ളാദിമിര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. 

ജീസസും കുടീഞ്ഞോയും പൗളീഞ്ഞോയും ചേര്‍ന്ന് നിരവധി തവണ സ്വിസ് ഗോള്‍ മുഖം വിറപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍  20-ാം മിനിറ്റില്‍ കുടീഞ്ഞോയുടെ ഒരു ലോങ്‌റേഞ്ചറിലൂടെ ബ്രസീല്‍ ലീഡ് നേടി. മാഴ്‌സെലോ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഉയരക്കൂടുതലുള്ള സ്വിസ് പ്രതിരോധനിരതാരം ക്ലിയര്‍ ചെയ്തു. എന്നാല്‍ പന്ത് കിട്ടിയത് ബോക്‌സിന് പുറത്ത് കുടീഞ്ഞോയുടെ കാലുകളില്‍. 25 വാര അകലെ വച്ച് കുടീഞ്ഞോ പന്ത് വലയിലേക്ക് തൊടുത്തപ്പോള്‍സ്വിസ് ഗോളി സോമ്മെര്‍ക്ക് ഒരു അവസരവും കൊടുക്കാതെ വലയ്‌ക്കുള്ളിലേക്ക് പറന്നിറങ്ങി. ഈ ഗോളിന് ആദ്യപകുതിയില്‍ ബ്രസീല്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ സ്വിസ് കളിശൈലി മാറ്റി. പ്രതിരോധത്തിനൊപ്പം ആക്രമണത്തിനും കച്ചമുറുക്കിയതോടെ ബ്രസീല്‍ പലപ്പോഴും പ്രതിരോധത്തിലായി. ഷെര്‍ദാന്‍ ഷക്കീരിയും ഗ്രാനിഷ് ഷാക്കയും ആക്രമണത്തിന് ഇറങ്ങി. ആദ്യപകുതിയില്‍ നിറം മങ്ങിയ സ്വിസ് നിരയുടെ തകര്‍പ്പന്‍ തിരിച്ചുവരവായി ഇത്. അഞ്ച് മിനിറ്റിനകം സമനില ഗോളും അവര്‍ കണ്ടെത്തി. ബ്രസീല്‍ പ്രതിരോധത്തിൂന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ഷക്കീരിയുടെ കോര്‍ണര്‍ ബ്രസീല്‍ ബോക്‌സിലേക്ക്. ബ്രസീലിന്റെ ആറ് പേര്‍ ബോക്‌സിനുള്ളില്‍. എന്നാല്‍ സ്യുബറെ മാര്‍ക്ക് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. ബോക്‌സിലേക്ക് പറന്നുവന്ന പന്തിന് ഉയര്‍ന്നുചാടിയ സ്യുബര്‍ കൃത്യമായി തലവെച്ചു. പന്ത് ബ്രസീല്‍ ഗോളി അലിസണെ മറികടന്ന് വലയില്‍. പിന്നീട് കളിയുടെ അവസാന മിനിറ്റുകളില്‍ ബ്രസീല്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ത്തെങ്കിലും പ്രതിരോധക്കോട്ടകെട്ടി അവയെല്ലാം സ്വിസ് താരങ്ങള്‍ വിഫലമാക്കിയതോടെ കളി സമനിലയില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

പുതിയ വാര്‍ത്തകള്‍

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.