Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിസ്ഥാനം; കോണ്‍ഗ്രസ്സിലും ജെഡിഎസ്സിലും തര്‍ക്കം മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 02:40 am IST
in Kerala

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിലെ മന്ത്രിമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചെങ്കിലും മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം മുറുകുന്നു. 

കോണ്‍ഗ്രസ്സില്‍ നിന്ന് 22ഉം ജെഡിഎസ്സില്‍ നിന്ന് 12 ഉം ഉള്‍പ്പെടെ 34 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ബുധനാഴ്ച 18 മന്ത്രിമാര്‍ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസ്സില്‍ നിന്ന് 11 ഉം ജെഡിഎസ്സില്‍ നിന്ന് ഏഴും. 

ജെഡിഎസ്സില്‍ നിന്ന് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി. രേവണ്ണ, സി.എസ്. പുട്ടരാജു (മേലുകോട്ട എംഎല്‍എ), ഡി.സി. തമ്മണ്ണ (മദ്ദൂര്‍), എച്ച്.കെ. കുമാരസ്വാമി (സകലേശ്പുര), ബണ്ഡെപ്പ (ബീദര്‍ സൗത്ത്), എച്ച്. വിശ്വനാഥ് (ഹന്‍സൂരു) എന്നിവരും ലിംഗായത്ത് വിഭാഗത്തിലെ മൂന്ന് എംഎല്‍എമാരില്‍ ഒരാളുമായിരിക്കും മന്ത്രിമാരാകാന്‍ സാധ്യത. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടുത്തിയ ജി.ഡി. ദേവഗൗഡ ഉള്‍പ്പെടെയുള്ളവര്‍ പ്രധാന വകുപ്പ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. 

കോണ്‍ഗ്രസ്സിലും മന്ത്രിമാരുടെ കാര്യത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തുണ്ടായിരുന്ന ഡി.വി. ദേശപാണ്ഡെ, കെ.ജെ. ജോര്‍ജ്, എച്ച്.കെ. പാട്ടീല്‍, രാമലിംഗറെഡ്ഡി, യു.റ്റി. ഖാദര്‍, കൃഷ്ണപ്പ, ബസവരാജ്, തന്‍വീര്‍സെയ്ദ്, രായറെഡ്ഡി, എം.പി. പാട്ടീല്‍, ഹല്ലപ്പ, ആര്‍. സീതാറാം എന്നിവരെല്ലാം മന്ത്രിസ്ഥാനത്തിനായി ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. 

ലോക്‌സഭാ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, മുന്‍ കേന്ദ്രമന്ത്രി കെ.എച്ച്. മുനിയപ്പ എന്നിവര്‍ മക്കളെ മന്ത്രിമാരാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മകന്‍ പ്രിയങ്ക്.എം. ഖാര്‍ഗെയെ പ്രധാന വകുപ്പിലേക്ക് പരിഗണിക്കണമെന്നാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ആവശ്യം. 

കെ.എച്ച്. മുനിയപ്പയുടെ മകള്‍ രൂപ ശശിധറിന്റേത് കന്നി വിജയമാണ്. വനിതാ പ്രാതിനിധ്യത്തിനായി മന്ത്രിസ്ഥാനം നല്‍കണമെന്നാണ് മുനിയപ്പയുടെ ആവശ്യം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലക്ഷ്മി ഹെബ്ബാക്കറും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എംഎല്‍എ എന്‍.എ. ഹാരിസ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരുടെ അണികള്‍ കെപിസിസി ഓഫീസിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്.ആര്‍. പാട്ടീല്‍ രാജിവെച്ചു

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിലെ മന്ത്രിമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചെങ്കിലും മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം മുറുകുന്നു. 

കോണ്‍ഗ്രസ്സില്‍ നിന്ന് 22ഉം ജെഡിഎസ്സില്‍ നിന്ന് 12 ഉം ഉള്‍പ്പെടെ 34 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ബുധനാഴ്ച 18 മന്ത്രിമാര്‍ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസ്സില്‍ നിന്ന് 11 ഉം ജെഡിഎസ്സില്‍ നിന്ന് ഏഴും. 

ജെഡിഎസ്സില്‍ നിന്ന് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി. രേവണ്ണ, സി.എസ്. പുട്ടരാജു (മേലുകോട്ട എംഎല്‍എ), ഡി.സി. തമ്മണ്ണ (മദ്ദൂര്‍), എച്ച്.കെ. കുമാരസ്വാമി (സകലേശ്പുര), ബണ്ഡെപ്പ (ബീദര്‍ സൗത്ത്), എച്ച്. വിശ്വനാഥ് (ഹന്‍സൂരു) എന്നിവരും ലിംഗായത്ത് വിഭാഗത്തിലെ മൂന്ന് എംഎല്‍എമാരില്‍ ഒരാളുമായിരിക്കും മന്ത്രിമാരാകാന്‍ സാധ്യത. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടുത്തിയ ജി.ഡി. ദേവഗൗഡ ഉള്‍പ്പെടെയുള്ളവര്‍ പ്രധാന വകുപ്പ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. 

കോണ്‍ഗ്രസ്സിലും മന്ത്രിമാരുടെ കാര്യത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തുണ്ടായിരുന്ന ഡി.വി. ദേശപാണ്ഡെ, കെ.ജെ. ജോര്‍ജ്, എച്ച്.കെ. പാട്ടീല്‍, രാമലിംഗറെഡ്ഡി, യു.റ്റി. ഖാദര്‍, കൃഷ്ണപ്പ, ബസവരാജ്, തന്‍വീര്‍സെയ്ദ്, രായറെഡ്ഡി, എം.പി. പാട്ടീല്‍, ഹല്ലപ്പ, ആര്‍. സീതാറാം എന്നിവരെല്ലാം മന്ത്രിസ്ഥാനത്തിനായി ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. 

ലോക്‌സഭാ കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, മുന്‍ കേന്ദ്രമന്ത്രി കെ.എച്ച്. മുനിയപ്പ എന്നിവര്‍ മക്കളെ മന്ത്രിമാരാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മകന്‍ പ്രിയങ്ക്.എം. ഖാര്‍ഗെയെ പ്രധാന വകുപ്പിലേക്ക് പരിഗണിക്കണമെന്നാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ ആവശ്യം. 

കെ.എച്ച്. മുനിയപ്പയുടെ മകള്‍ രൂപ ശശിധറിന്റേത് കന്നി വിജയമാണ്. വനിതാ പ്രാതിനിധ്യത്തിനായി മന്ത്രിസ്ഥാനം നല്‍കണമെന്നാണ് മുനിയപ്പയുടെ ആവശ്യം. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലക്ഷ്മി ഹെബ്ബാക്കറും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എംഎല്‍എ എന്‍.എ. ഹാരിസ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരുടെ അണികള്‍ കെപിസിസി ഓഫീസിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

World

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

പുതിയ വാര്‍ത്തകള്‍

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.