Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നല്ലതു പഠിക്കാം, നന്നായി വളരാം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 03:43 am IST
in Vicharam

വീണ്ടുമൊരു കലാലയ വര്‍ഷം ആരംഭിക്കുമ്പോള്‍. നന്മയുടെ പാഠങ്ങള്‍ പഠിക്കാനും അതിലൂടെ നല്ല പൗരന്മാരായി വളരാനും പുതുതായി വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ക്കും പുതിയ ക്ലാസ്സുകളിലെത്തുന്നവര്‍ക്കും സാധ്യമാകുന്ന തരത്തില്‍ സമാധാനാന്തരീക്ഷത്തിലാകട്ടെ ഇത്തവണത്തെ പഠനവര്‍ഷം.  മുന്‍പ് സ്‌കൂളില്‍ പോയിരുന്നതും വലിയ ആഘോഷത്തോടെയാണ്. അതില്‍ നിന്നെല്ലാം ധാരാളം പഠിക്കാനുമുണ്ടായിരുന്നു. സ്‌കൂളിലേക്കുള്ള യാത്രകളും വലിയ അറിവ് സമ്മാനിക്കുമായിരുന്നു. മരങ്ങളെയും പക്ഷികളെയും മണ്ണിനെയും വെള്ളത്തെയുമറിഞ്ഞുള്ള യാത്ര ഏറെ സന്തോഷകരമായിരുന്നു. ഇന്നിപ്പോള്‍ വീട്ടില്‍ നിന്ന് കാല്‍നടയായി പ്രകൃതിയെ അറിഞ്ഞ് സ്‌കൂളിലെത്തുന്ന കുട്ടികളില്ല. സ്‌കൂളിലെ പാഠങ്ങളില്‍ മാത്രം ശ്രദ്ധിച്ച് പുസ്തകപ്പുഴുക്കളായി മാറുന്നവരാണിന്നത്തെ കുട്ടികള്‍. കുട്ടികള്‍ വീട്ടുമുറ്റത്തുനിന്ന് വാഹനത്തില്‍ കയറി സ്‌കൂള്‍ മുറ്റത്ത് ചെന്നിറങ്ങുകയാണിന്ന്.  

ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഏറ്റവും മധുരതരമായി ഓര്‍ത്തിരിക്കുന്നത് വിദ്യാലയക്കാലമാണ്. അതില്‍ സ്‌കൂള്‍ കാലമാണ് പ്രധാനം. സ്‌കൂള്‍ പഠനകാലത്താണ് ഓരോരുത്തരുടെയും വ്യക്തിത്വം രൂപപ്പെടുന്നത്. കേന്ദ്ര സിലബസിലുള്ള സ്‌കൂളുകള്‍ ഇത്രത്തോളം കടന്നാക്രമണം നടത്തിയിട്ടില്ലാത്ത കാലത്ത് സ്‌കൂളില്‍ പോയി പഠിച്ചിരുന്നവരുടെ ഓര്‍മ്മകളാണ് ഏറ്റവും രസകരം. എംടിയും സി.രാധാകൃഷ്ണനും എം.മുകുന്ദനുമെല്ലാം തങ്ങളുടെ സ്‌കൂള്‍കാലത്തെക്കുറിച്ച് രസകരമായി എഴുതിയിട്ടുണ്ട്. 

പഠനം ആയാസരഹിതവും പ്രസക്തവുമാക്കുകയെന്നതാണ്  സര്‍ക്കാര്‍ പറയുന്ന നയം. അതെത്രത്തോളം പ്രാവര്‍ത്തികമാകുന്നുണ്ടെന്നാണ് പരിശോധിക്കപ്പെടേണ്ടത്. പഠനം പീഡനമാകുന്നു. വലിയ ചുമടും താങ്ങി സ്‌കൂളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ദയനീയാവസ്ഥ പലതവണ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വളഞ്ഞ നട്ടെല്ലുമായി വളര്‍ന്നുവരുന്ന തലമുറയാണ് സൃഷ്ടിക്കപ്പെടുന്നത്. കേന്ദ്ര സിലബസിലുള്ള സ്‌കൂളുകളാണ് കുട്ടികളെക്കൊണ്ട് ഭാരംചുമപ്പിക്കുന്നതില്‍ മുന്നില്‍. സ്‌കൂള്‍ ബാഗിന്റെ ഭാരംകുറയ്‌ക്കാന്‍ നടപടികളുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതെത്രത്തോളം പ്രായോഗികമായെന്നതും പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ രാജ്യാന്തരനിലവാരത്തിലാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി അധികാരമേറ്റെടുത്ത ശേഷം ആദ്യം നടത്തിയ പ്രസ്താവന. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിരലിലെണ്ണാവുന്ന സ്‌കൂളുകള്‍ പോലും ആ നിലവാരത്തിലായില്ല.

ഇത്തവണയും പറയുന്നത് പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ കാത്തിരിക്കുന്നത് വലിയ സൗകര്യങ്ങളാണെന്നാണ്. എട്ടാം ക്ലാസ് മുതല്‍ ഹൈടെക് ക്ലാസ് മുറികളെന്നതാണ് അതില്‍ പ്രധാനം. ഇന്റര്‍നെറ്റ് കണക്ഷന്‍, ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്റ്റുകള്‍, മൗണ്ടിംഗ് കിറ്റുകള്‍, എല്‍ഇഡി ടെലിവിഷന്‍, എച്ച്ഡി വെബ്കാം തുടങ്ങിയ സൗകര്യങ്ങളാണ് ഹൈടെക് ക്ലാസ്സ് മുറികള്‍ക്കുണ്ടാകുമെന്ന് മോഹിപ്പിക്കുന്നത്. എല്‍പി, യുപി തലംമുതല്‍ സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ കലാലയ വര്‍ഷം തുടങ്ങുമ്പോള്‍ ഇതെല്ലാം ഏതൊക്കെ സ്‌കൂളുകളില്‍ നടപ്പിലായെന്ന് അന്വേഷിച്ചാല്‍ നിരാശയാകും ഫലം. 

രാജ്യാന്തര നിലവാരമുള്ള സര്‍ക്കാര്‍ സ്‌കൂളുകളുണ്ടാവുകയും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്താല്‍ സ്വകാര്യ സ്‌കൂളുകളുടെ കൊള്ളയില്‍ നിന്ന് കേരളം മോചിതമാകും. പാഠ്യപദ്ധതി നവീകരണവും സര്‍ക്കാരിന്റെ അജണ്ടയാണ്. മുമ്പ് ഒന്നാം ക്ലാസില്‍ കുട്ടികള്‍ ആദ്യപാഠമായി പഠിച്ചിരുന്നതൊന്നുമല്ല ഇന്നത്തെ പാഠ്യപദ്ധതി. ‘തറ, പറ, പന’ എന്നും ”കുഞ്ചിയമ്മക്ക് അഞ്ച് മക്കളാണേ…അഞ്ചാമനോമന കുഞ്ചുവാണേ…” എന്നും മറ്റും പഠിപ്പിച്ച പാഠങ്ങള്‍ ഇന്ന് പുസ്തകങ്ങളിലില്ല. കാലാന്തരത്തില്‍ വരുന്ന മാറ്റം പുസ്തകങ്ങളെയും ബാധിച്ചു. മാറ്റം എന്തായിരുന്നാലും അത് കുട്ടികളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനാകണം. സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഈ വര്‍ഷമെങ്കിലും നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാം. 

വിദ്യാഭ്യാസത്തിന്റെ നിലവാരം മാറിയെന്നു പറയുന്നതിനൊപ്പം ചെലവിലും വന്‍ വര്‍ദ്ധനയുണ്ടായി. പഠനസാമഗ്രികള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് പല രക്ഷിതാക്കളും. വിപണി ഇതിനെയും ഉത്സവമാക്കുന്നു. പരസ്യങ്ങളുടെ മാസ്മരികതയില്‍ ഏറ്റവും വേഗം  വീഴുന്നത് കുട്ടികളാണല്ലോ. പണ്ട് ഉടുപ്പിനുള്ളില്‍ സുരക്ഷിതമായിരിക്കുന്നവയായിരുന്നു സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്ന പുസ്തകങ്ങള്‍. കുട്ടികളുടെ പുറത്തു തൂങ്ങുന്ന വലിയ ഭാരമായി അത് മാറി. മഴയെ ഭയക്കാതെ സ്‌കൂളില്‍ പോയിരുന്നവര്‍ക്കിന്ന് മഴക്കോട്ടും മുന്തിയ കുടയുമില്ലാതെ സ്‌കൂളിലെത്താന്‍ കഴിയില്ല. വിപണിയുടെ പ്രലോഭനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കീഴടങ്ങുമ്പോള്‍ രക്ഷിതാവിന്റെ കീശ കാലിയാകുന്നു.  ഈ സമയത്തു കീശ ചോര്‍ന്നു പോകുന്നത് ആരും കാര്യമാക്കാറില്ല. ഈ മനസ്ഥിതിയെ നന്നായി മുതലെടുക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും കുട്ടികളുടെ മനസ്സിലേക്കു പരസ്യങ്ങളുടെ ചൂണ്ടയെറിഞ്ഞു കാത്തിരിക്കുന്ന ബ്രാന്‍ഡുകളുമാണ് എല്ലാ സ്‌കൂള്‍ തുറപ്പു കാലത്തും നേട്ടം കൊയ്യുന്നത്.

പുതിയ കാലം പ്രശ്‌നസങ്കീര്‍ണമാണ്. പ്രലോഭനങ്ങളുടെ ധാരാളിത്തവും പ്രതിലോമകരമായ അന്തരീക്ഷവും കുട്ടികളെ സ്വാധീനിക്കുന്നു. അതുവരെ സമ്മര്‍ദത്തിലാക്കാതെ നോക്കുകയാണ് വേണ്ടത്. ശരിയായ വഴിയിലൂടെ അവരെ തിരിച്ചുവിടുകയാണ് പ്രധാനദൗത്യം. ഇതിനെല്ലാം ഉപകരിക്കുന്നതാകണം വിദ്യാലയത്തിലെയും വീടുകളിലെയും അന്തരീക്ഷം. ഭാവിയെ നയിക്കേണ്ട തലമുറയെയാണ് കുട്ടികളിലൂടെ കാണുന്നത്.

ഇന്ന് ആദ്യമായി സ്‌കൂളിലെത്തുന്നത് മൂന്നര ലക്ഷത്തോളം കിട്ടികളാണ്. ഇവരെ മധുരം നല്‍കിയാകും ഓരോ സ്‌കൂളിലേക്കും സ്വീകരിക്കുക. സ്‌കൂളുകളില്‍ സ്വാഗതഗാനം ആലപിക്കും. വരുന്ന കലാലയ വര്‍ഷം സൗഹൃദത്തിന്റെതാകണം. അതിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. ഹെടെക് ക്ലാസ്സ് മുറികളും ഹൈടെക് വിദ്യാഭ്യാസ സമ്പ്രദായവും ഉണ്ടായിക്കൊള്ളട്ടെ. പക്ഷെ, കുട്ടികളുടെ മനസ്സില്‍ നിന്ന് നന്മയും കരുണയും നഷ്ടമാകരുത്. പഠനം നല്ല ജീവിതത്തിനുവേണ്ടിയുള്ളതാകണം. നല്ലതു പഠിച്ച് നന്നായി വളരുകയായിരിക്കണം ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.