Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഫ്താര്‍ വിരുന്നുകള്‍: ഭക്ഷണം പാഴാക്കുന്നതിന് എതിരേ പ്രചാരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 06:35 am IST
in India

മുംബൈ: റംസാന്‍ കാലത്തെ ഇഫ്താര്‍ വിരുന്നുകള്‍ വന്‍ ആര്‍ഭാടമാക്കുന്നവര്‍ക്കും ഭക്ഷണം പാഴാക്കി കളയുന്നവര്‍ക്കും ഇവടെനിന്ന് ഒരു പാഠമുണ്ട്. ആഹാരം കഴിക്കാനില്ലാതെ പട്ടിണികിടക്കുന്ന ആയിരങ്ങള്‍ ഉള്ളപ്പോഴാണ് ഒരു വശത്ത് ഇങ്ങനെ ആഹാരം പാഴാക്കിക്കളയുന്നതെന്ന് ഒാര്‍മ്മിച്ചവരാണ് ഇത് പഠിപ്പിക്കുന്നത്. 

ഭക്ഷണം പാഴാക്കാന്‍ വേണ്ടിയായിരിക്കില്ല ഉണ്ടാക്കുന്നത്. ക്ഷണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് കരുതുന്നത്. വരുന്ന ഓരോരുത്തര്‍ക്കും ഇഷ്ടപ്പെടുന്നതുണ്ടാകണമെന്ന് ചിന്തിച്ചാണ് പല ഇനം ഭക്ഷണം ഒരുക്കുന്നത്. ചിലര്‍ ക്ഷണം സ്വീകരിക്കും, പങ്കെടുക്കില്ല. ചിലര്‍ വരും ഭക്ഷണം കഴിക്കാന്‍ നില്‍ക്കില്ല. ഇനിയും ചിലര്‍ കഴിക്കും, കരുതിയതെല്ലാം രുചിക്കില്ല. അങ്ങനെയാണ് പലപ്പോഴും മിച്ചം വരുന്നത്. അവ നശിപ്പിച്ചു കളയുകയോ നഗരസഭകള്‍ക്ക് മാലിന്യഭാരമാകുകയോ ആണ് പതിവ്.

ഇങ്ങനെ മിച്ചം വരികയാണെങ്കില്‍ ഇപ്പോള്‍ പലയിടങ്ങൡലും പുതിയ പതിവ്, സന്നദ്ധ സേവകരെ ഫോണ്‍വിളിച്ച് വരുത്തി ഭക്ഷണം പാക്കറ്റുകളിലാക്കി, ആവശ്യമുള്ളവര്‍ക്ക് അതത് സ്ഥലങ്ങളില്‍ എത്തിക്കുകയാണ്. ആഹാരത്തിനു വകയില്ലാത്തവര്‍ക്കും മൂന്നു നേരം കഴിക്കാനാവാത്തവര്‍ക്കും ആശ്വാസമാകുകയാണ് ഈ സംവിധാനം.

ഇങ്ങനെ ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്ന സേവനങ്ങളില്‍ ശ്രദ്ധേയമായത് ശിവ് വാഹ്തൂക് സേന എന്ന ശിവസേനയുടെ സംവിധാനമാണ്. ദക്ഷിണ മുംബൈയില്‍ അഞ്ചിടത്ത് സംവിധാനമുണ്ടെന്ന് സേനയുടെ വൈസ് പ്രസിഡന്റ് സാജിദ് കസം സൊപാരിവാല പറയുന്നു. 

വാഹ്തൂക് സേനയുടെ പ്രസിഡന്റ് ഹാജി അരാഫത് ഷൈഖ് പറയുന്നു, ഇത്തരം കുറ്റകരമായ ഭക്ഷണം പാഴാക്കല്‍ പരിപാടികള്‍ക്കു വര്‍ഷങ്ങളായി താന്‍ പങ്കെടുക്കാറില്ലെന്ന്. ” പത്തുവര്‍ഷം മുമ്പ് ഞാന്‍ നിശ്ചയിച്ചതാണത്. റംസാന്‍ മാസ രാത്രികളിലെ പ്രത്യേക തറാവീഹ് നമസ്‌കാരത്തിനു ശേഷം നടക്കുന്ന ഇഫ്താര്‍ അത്താഴ വിരുന്നുകള്‍ കഴിയുമ്പോള്‍ ഞാന്‍ കാണാറുണ്ടായിരുന്നു ഭക്ഷണാവശിഷ്ടങ്ങളുടെ കൂമ്പാരം. പല മേശകളിലേയും ഭക്ഷണം പലതും ആരും തൊട്ടിട്ടുപോലും ഉണ്ടാവില്ല. കഴിക്കാതെ ഭക്ഷണം എന്തിനിങ്ങനെ പാഴാക്കുന്നു,” അരാഫത് ചോദിക്കുന്നു.

വിരുന്നു നടത്തുകയും ഭക്ഷണം പാഴാക്കാതിരിക്കുകയും ചെയ്യുന്ന ഇസ്ലാം വിശ്വാസികളില്‍ ഒരു വിഭാഗമാണ് ദാവൂദി ബോറകള്‍. ബോറാകളുടെ ആസ്ഥാനമായ മുംബൈ ഫോര്‍ട്ടിലെ ബാദ്രി മഹളില്‍ ഫൈസുള്‍ മുവായിദ് അല്‍ ബുര്‍ഹാനിയ സാമൂഹ്യ അടുക്കള പദ്ധതി സന്ദര്‍ശിച്ചാല്‍ നേരിട്ടു കാണാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. അതിന്റെ മുതിര്‍ന്ന ഭാരവാഹി അലാഷര്‍ നൂറുദ്ദീന്‍ പറയുന്നു, ”ദാവൂദി ബോറാകള്‍ താമസിക്കുന്ന ലോകത്തെ ഏത് നഗരത്തിലും പട്ടണത്തിലും ഗ്രാമത്തിലും ഞങ്ങള്‍ ദാനാ കമ്മിച്ചികള്‍ ഉണ്ടാക്കിയിട്ടുണ്ട്, ഭക്ഷണം പാഴാക്കാതെ നോക്കുകയാണ് ഉദ്ദേശ്യം.” വിരുന്നിന് ക്ഷണിക്കപ്പെടുന്നവര്‍ വരുന്നോ എന്ന് ഉറപ്പാക്കുകയാണ് ആദ്യപടി. പിന്നെ ഭക്ഷണ വിതരണത്തിന്റെ മേല്‍നോട്ടവും. ഈ വിഭാഗത്തിന്റെ മതാചാര്യന്‍ സെയ്ദ്‌നാ മുഫാദ്ദാല്‍ സൈഫുദീന്‍ അവസരം കിട്ടുമ്പോഴെല്ലാം പ്രവാചക ജീവിതവും അഭിപ്രായവും ആവര്‍ത്തിക്കും- ഒരു ധാന്യമണിപോലും പാഴാക്കിക്കളയരുതെന്ന്. 

മുംബൈയില്‍ 822 പേരുള്‍പ്പെടെ ലോകമാകെ 6187 ദാനാ കമ്മിറ്റികളുണ്ട്. ഈ വിഭാഗം നടത്തുന്ന വിരുന്നുകളില്‍ ഭക്ഷണം സൂക്ഷിക്കുന്ന വലിയ പാത്രങ്ങള്‍ ഒന്നിന് 10 ദാനാ കമ്മിറ്റി പ്രവര്‍ത്തകരെ വീതം നിയോഗിക്കും. ഭക്ഷണം പാഴാക്കുന്നില്ലെന്നും പാഴാകുന്നില്ലെന്നും അവര്‍ ഉറപ്പാക്കും. ഇതാണ് അവരുടെ പ്രവര്‍ത്തന രീതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

India

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

Kerala

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

News

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

Kerala

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

ബംഗാൾ: രണ്ടുപേർ കൊല്ലപ്പെട്ടു; 433 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.