Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അമേരിക്കയെ വീണ്ടും കണ്ടെത്തിയ എഴുത്തുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 12:08 pm IST
in Literature

എഴുത്തുകാരന്റെ മരണം ശാശ്വതമല്ല. സ്വന്തം രചനകളിലൂടെ അയാള്‍ പുനര്‍ജനിച്ചുകൊണ്ടേയിരിക്കും. ചൊവ്വാഴ്ച രാത്രി ഹൃദയ സ്തംഭനംമൂലം 85ാം വയസില്‍ മാന്‍ഹാട്ടണില്‍ അന്തരിച്ച അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത് ജീവിച്ചിരുന്നതിനെക്കാള്‍  സ്വന്തം കൃതികളിലൂടെ ഇനിയായിരിക്കും കൂടുതല്‍ ആഘോഷിക്കപ്പെടുക. ചിരിച്ചുകൊണ്ട് ഉറങ്ങുന്നു, ഉണരുന്നു എന്നു പ്രഖ്യാപിച്ച റോത്തിന്റെ നോവലുകളും അതിലെ വ്യത്യസ്ത ചിന്തകളും വായനക്കാരെ ഇനി പുതിയൊരു ഉറക്കത്തിനും ഉണര്‍ച്ചയ്‌ക്കും പ്രേരിപ്പിച്ചേക്കാം.

അമേരിക്കയോടു യോജിച്ചും വിയോജിച്ചും അവിടത്തെ ജൂതരെ നിരീക്ഷിച്ചും എഴുത്തില്‍ പുരുഷ ലൈംഗികതയ്‌ക്കു പരവതാനി വിരിച്ചും 20ാം നൂറ്റാണ്ടിലെ അഗ്രഗാമിയായ നോവലിസ്റ്റായി ലോകം വാഴ്‌ത്തിയ റോത്തിന്റെ മരണം തീര്‍ക്കുന്ന ചിന്താപരമായ ശൂന്യത വലുതാണ്. അമേരിക്കയെ വലിയ സമര്‍പ്പണ ബുദ്ധിയോടെ ഇടതടവില്ലാതെ പഠിച്ചുകൊണ്ടിരുന്ന നല്ലൊരു ചരിത്രവിദ്യാര്‍ഥികൂടിയായിരുന്നു ഫിലിപ്പ് റോത്ത്. മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനായി ആണ്‍ ലൈംഗികതയെ എന്നും അദ്ദേഹം പഠന വിധേയമാക്കിക്കൊണ്ട് രചന നടത്തി. അമേരിക്കയെ വിമര്‍ശിക്കുമ്പോഴും താന്‍ അമേരിക്കക്കാരനല്ലെങ്കില്‍ ഒന്നുമല്ലെന്നുംകൂടി അദ്ദഹം പ്രഖ്യാപിച്ചു.അങ്ങനെ ആവര്‍ത്തിച്ച് അമേരിക്കക്കാരനാകുകയായിരുന്നു റോത്ത്. ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അമേരിക്കയെ വീണ്ടും കണ്ടെത്തുകയാണ് താനെന്നും റോത്ത് പറഞ്ഞിരുന്നു.അമേരിക്കയെകൂടുതല്‍ പഠിക്കുമ്പോഴും തന്നെത്തന്നെ ആഴത്തില്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു റോത്ത്. ഒരു അമേരിക്കക്കാരനും ജൂതനും എഴുത്തുകാരനും മനുഷ്യനും ആയിത്തീരുന്നതിന്റെ അര്‍ഥമെന്തണെന്നു അന്വേഷിക്കുകകൂടി ചെയ്തു ഫിലിപ്പ് റോത്ത്.

അമേരിക്കന്‍ സാഹിത്യത്തിലെ വടവൃക്ഷമായ സോള്‍ ബെല്ലോവിനും ജോണ്‍ അപ്‌ഡെക്കിനുമൊപ്പമാണ് ഫിലിപ്പ് റോത്തിന്റെ സ്ഥാനം. ഒരുകണക്കിനു പറഞ്ഞാല്‍ എഴുത്തിലും ചിന്തയിലും അവരെക്കാളും മുന്നിലായിരുന്നു റോത്ത്. ജീവിക്കുന്ന മൂന്നാമത്തെ എഴുത്തുകാരന്‍ എന്ന വിശേഷണം അദ്ദേഹത്തിനു കിട്ടിയത് അതുകൊണ്ടാണ്. അമേരിക്കന്‍ ലൈബ്രറികളില്‍ റോത്തിന്റെ പുസ്തകങ്ങള്‍ക്കു വലിയ സ്ഥാനമുണ്ട്. നോബല്‍ സമ്മാനം ലഭിച്ചില്ലെങ്കിലും വന്‍മൂല്യമുള്ള നിരവധി അന്താരാഷ്‌ട്ര അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഫിലിപ്പ് റോത്ത്. രണ്ടു തവണ നാഷണല്‍ ബുക് അവാര്‍ഡ്,രണ്ടു പ്രാവശ്യം നാഷണല്‍ ബുക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ്,മൂന്നു തവണ പെന്‍-ഫോക്‌നര്‍ പുരസ്‌ക്കാരം,പുലിസ്റ്റര്‍ പ്രൈസും മാന്‍ ബുക്കര്‍ അന്താരാഷ്‌ട്രാ പുരസ്‌ക്കാരവും.

കുറെക്കാലമായി എഴുത്തു ജീവിതത്തില്‍നിന്നും പിരിഞ്ഞു നില്‍ക്കുകയായിരുന്നു ഫിലിപ്പ് റോത്ത്. പ്രതിഭ വറ്റി മനസ് ശ്മശാനമായിരിക്കുന്ന കാലത്തും നിര്‍ബന്ധിത എഴുത്തു നടത്തി വായനക്കാരെ കൊല്ലുന്ന പണിക്ക് റോത്തിനെ കിട്ടില്ലായിരുന്നു. ധിഷണണയ്‌ക്കു നല്ല മൂര്‍ച്ച ഉണ്ടായിരുന്നപ്പോള്‍ തന്നെയാണ് എഴുത്തിനോട് അദ്ദേഹം നോ പറഞ്ഞത്. എഴുത്തുജീവിതത്തില്‍ നിന്നു സ്വയം പിരിഞ്ഞപ്പോഴും  അദ്ദേഹം പറഞ്ഞിരുന്ന  കാര്യങ്ങളിലെ പുതുമയും ഗൗരവവും എഴുതാതെ എഴുതുന്ന ഒരു എഴുത്തുകാരനെ അദ്ദേഹത്തില്‍ കാണിച്ചുതന്നിരുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ ഫിലിപ്പ് റോത്തുമായി ചാള്‍സ് മാക്ഗ്രത്ത് നടത്തിയ അഭിമുഖത്തില്‍ 85 കാരനായ ഈ എഴുത്തുകാരന്‍ ചിന്തകൊണ്ട് കൂടുതല്‍ ചെറുപ്പമാകുന്നതു  മനസിലാകും. അമേരിക്കയുടെ വകതിരുവുകേടുകളെ  നര്‍മ്മങ്ങളിലൂടെ നിശിതമായി വിമര്‍ശിക്കുന്ന റോത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊള്ളരുതാത്തവന്‍ എന്നാണ് വിളിച്ചത്. 

2012ല്‍ തന്നെ റോത്ത് എഴുത്തുനിര്‍ത്തുകയാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു.  നിഴലിന്റെ താഴ്വരയിലേക്കെന്നപോലെ പ്രായക്കൂടുതലിലേക്കു താന്‍പോകുകയാണെന്നു റോത്ത് പറഞ്ഞിരുന്നു. പ്രായമാകുന്നത് എങ്ങനെയാണ് അനുഭവിക്കുന്നതെന്ന ചാള്‍സിന്റെ ചോദ്യത്തിനാണ് റോത്തിന്റെ ഈ മറുപടി. ഈ സത്യം ഓരോ ദിവസവും അറിയുന്നു. രാത്രിയില്‍ ചിരിയോടെ കിടക്കയിലേക്കു ചായുമ്പോള്‍ പുതിയൊരു ദിവസത്തില്‍ ജീവിക്കുകയാണെന്നു തോന്നും. ഓരോ ദിവസത്തേയും അതിജീവിക്കുകയാണെന്ന് അങ്ങനെ മനസിലാക്കുന്നു. ആ ചിന്തകള്‍ എന്നെ ഒന്നുകൂടി ചിരിപ്പിക്കുന്നു.ചിരിച്ചുകൊണ്ട് ഉറങ്ങുന്നു .ചിരിച്ചുകൊണ്ടുതന്നെ ഉണരുന്നു. തന്റെ കഴിവും ഊര്‍ജവും ശൂന്യതയുമൊക്കെ എഴുത്തുകാരനെന്ന നിലയില്‍ ഫിലി്പ്പ് റോത്ത് അങ്ങനെ തിരിച്ചറിയുന്നുണ്ടായിരുന്നു .എല്ലാവര്‍ക്കും എല്ലാക്കാലവും ഫലപുഷ്ടമാവുമോ എന്നാണ് അദ്ദേഹം അന്നു ചോദിച്ചത്.

അന്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി കൃതികള്‍ ഫിലിപ്പ്‌റോത്ത് വായനക്കാര്‍ക്കു സമ്മാനിച്ചു. അതില്‍ ഓപ്പറേഷന്‍ ഷൈലോക്,എവരി മാന്‍,അമേരിക്കന്‍ പാസ്റ്ററല്‍, ദ പ്‌ളോട്ട് എഗെയ്ന്‍സ്റ്റ് അമേരിക്ക തുടങ്ങി പ്രശസ്തങ്ങളായ നോവലുകളുമുണ്ട്. കുറെക്കൂടി നല്ലൊരു അമേരിക്കയെ സ്വപ്‌നം കണ്ടിരുന്നു  റോത്ത്. വില്യം ഫോക്‌നര്‍,ജോണ്‍ അപ്‌ഡെക്,കാഫ്ക തുടങ്ങിയ എഴുത്തുകാരുടെ സ്വാധീനങ്ങള്‍ റോത്തില്‍ കാണാം.

എഴുത്തുകാര്‍ക്കിടയിലെ വലിയ വായനക്കാരനായിരുന്നു റോത്ത്. തന്റെ ഫിക്ഷനുകള്‍ക്കുവേണ്ടി ധാരാളമായി വായിച്ചകാര്യം അദ്ദേഹം പറയുന്നുണ്ട്. ഫിക്ഷന്‍ വായിക്കുന്നു. പഠിപ്പിക്കുന്നു. പഠിക്കുന്നു. എഴുതുന്നു എന്നാണ് ഫിക്ഷനെക്കുറിച്ചു റോത്ത് ആവേശംകൊള്ളുന്നത്. അതിനൊപ്പം ചരിത്രം വായിക്കാനും നിത്യവും സമയം കണ്ടെത്തിയിരുന്നു. അമേരിക്കന്‍ ചരിത്രം മാത്രമല്ല,യൂറോപ്പിന്റെ പുതിയ ചരിത്രവും വായിച്ചിരുന്നു. വായനയില്‍ ഏറ്റവും പുതിയതുമുണ്ടായിരുന്നു. ചാള്‍സിന്റെ അഭിമുഖത്തില്‍ വെര്‍ജീനിയ വൂള്‍ഫും ടോള്‍സ്റ്റോയിയും ജയിംസ് ജോയിസുമൊക്കെ കടന്നുവരുന്നുണ്ട്. ജയിംസ് ജോയിസിന്റെ ജീവചരിത്രവും ജൂതനായ പഴയൊരു പെയിന്ററുടെ ആത്മകഥയുമാണ്  ആ അവസരത്തില്‍ റോത്ത് വായിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആദിയോഗിയായ ശിവന്‍ കാലഘട്ടത്തിന് അനിവാര്യം

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.