Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഹാഫ് എ കൊറോണ പുകയുന്നൊരു അപസര്‍പ്പക കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2018, 03:01 pm IST
in Literature

          ഉദ്വേഗത്താല്‍ നെഞ്ചുപിടക്കുകയും ഭയസംഭ്രമത്താല്‍ രക്തമുറയുകയും ചെയ്യുന്ന മലയാളത്തിലെ  കുറ്റാന്വേഷണ കഥകളുടെ പിതാവെന്നറിയപ്പെടുന്ന കോട്ടയം പുഷ്പനാഥ് അന്തരിക്കുമ്പോള്‍ ഇല്ലാതാകുന്നത് അപസര്‍പ്പക കഥകളിലെ വന്‍ വൃക്ഷം.മലയാളിയെ ഡിറ്റക്ടീവ് കഥകളുടെ ത്രസിപ്പിക്കുന്ന അന്വേഷണ വഴികളിലൂടെ സഞ്ചരിപ്പിച്ച് വായനയുടെ പുതിയ ആസ്വാദനം തീര്‍ത്തവയാണ് കോട്ടയം പുഷ്പനാഥിന്റെ രചനകള്‍.മുട്ടത്തു വര്‍ക്കി,കാനം,ചെമ്പില്‍ ജോണ്‍ തുടങ്ങിയ ജനകീയ നോവലിസ്റ്റുകളോടൊപ്പം കടന്നു വന്ന പുഷ്പനാഥ് പക്ഷേ ,കുറ്റാന്വേഷണ പാതയാണ് തെരഞ്ഞെടുത്തത്.അതിലദ്ദേഹം വിജയിച്ചുവെന്നു മാത്രമല്ല ശക്തനായ മറ്റൊരു പിന്‍തുടര്‍ച്ചക്കാരനല്ലാത്തവിധം ഈ ശാഖയില്‍ ഒറ്റയാനാവുകയുമായിരുന്നു.നീലകണ്ഠന്‍ പരമാര,ദുര്‍ഗാപ്രസാദ് ഖത്രി തുടങ്ങിയവര്‍ ഈ പരമ്പരയിലുണ്ടായിരുന്നുവെങ്കിലും വസ്തുതകളും നിരീക്ഷണവും അടങ്ങിയ ആധികാരികത കോട്ടയം പുഷ്പനാഥിനോളം ഇവര്‍ക്ക് അവകാശപ്പെടാനാവുമായിരുന്നില്ല.

         ചരിത്രാധ്യാപകനായി ജോലിനോക്കി വരവെ നോവലിസ്റ്റായി മാറിയ പുഷ്പനാഥ് 300 നോവലുകള്‍ രചിച്ചിട്ടുണ്ട്.പാരലല്‍ റോഡ്,ലണ്ടന്‍കൊട്ടാരത്തിലെ രഹസ്യങ്ങള്‍,ഗന്ധര്‍വയാമം,മന്ത്രമോഹിനി,കര്‍ദിനാളിന്റെ മരണം,നെപ്പോളിയന്റെ പ്രതിമ,ഹിറ്റ്‌ലറുടെ തലയോട് തുടങ്ങിയ വായനക്കാരെ പിടിച്ചു നിര്‍ത്തിയ കൃതികള്‍ അനേകമാണ്.ചില കൃതികള്‍ തമിഴ്,തെലുങ്ക്,കന്നഡ  ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ചില സൃഷ്ടികള്‍ മലയാളത്തില്‍ സിനിമയായിട്ടുണ്ട്.ഇതിലേറേയും അപസര്‍പ്പക കൃതികളാണ്.ചരിത്രത്തില്‍ അഗാധ അറിവും അന്വേഷണവും പുഷ്പനാഥിനുണ്ടായിരുന്നുവെന്ന് ആ നോവലുകള്‍ വായിക്കുമ്പോള്‍ ബോധ്യപ്പെടും.ഡിറ്റക്ടീവ് മാര്‍ക്‌സിന്‍,പുഷ്പരാജ് തുടങ്ങിയ അന്വേഷക കഥാപാത്രങ്ങള്‍ പഴയ  വായനക്കാരില്‍ ഇന്നും ജീവനോടെയുണ്ട്. ഒരു പക്ഷേ ഈ കഥാപാത്രങ്ങള്‍ അന്ന് എഴുത്തുകാരനായ പുഷ്പനാഥിനോളം തന്നെ പ്രശസ്തരായിരുന്നു.വിദേശ-സ്വദേശ സ്ഥല കാലങ്ങള്‍ സസൂക്ഷ്മം പഠിച്ചുകൊണ്ടായിരുന്നു പുഷ്പനാഥ് തന്റെ കുറ്റാന്വേഷണ പ്രമേയങ്ങള്‍ക്കു പരിസരം ഒരുക്കിയിരുന്നത്.കാര്‍ത്യാപ്യന്‍ മലനിരകളും റൊമാനിയന്‍ നിഗൂഢ കോട്ടകളും മലയാളി വായനക്കാരില്‍ ആദ്യാറിവായിത്തീര്‍ന്നത് കോട്ടയം പുഷ്പനാഥിലൂടെയായിരിക്കണം അന്നത്തെ ശാസ്ത്രീയാന്വേഷണങ്ങളുടെ എല്ലാവിധ സാധ്യതകളേയും അറിഞ്ഞുകൊണ്ടും അവസാനംവരെ ജിജ്ഞാസയുടെ കുന്തമുനയില്‍ നിര്‍ത്തിയുമാണ് പുഷ്പനാഥ് തന്റെ രചന നടത്തിയിരുന്നത്.കുറ്റാന്വേഷകര്‍ക്ക് അവരുടെയായ രീതിയില്‍ ചില മാനറിസങ്ങള്‍ പുഷ്പനാഥ് നല്‍കിയിരുന്നു.മാര്‍ക്‌സിന്റെ ഹാഫ് എ കൊറോണ അന്ന് ഇന്നത്തെ സൈബര്‍ ഭാഷയില്‍ പറഞ്ഞാല്‍ വൈറലായിരുന്നു. ഹാഫ് എ കൊറോണ പുകച്ചുകൊണ്ടുള്ള ഡിറ്റക്ടീവ് മാര്‍ക്‌സിന്റെ ചിന്തകള്‍ വായനക്കാരേയും വിചാരങ്ങളുടെ ലഹരി പിടിപ്പിച്ചിരുന്നു.വീട്ടമ്മമാരെപ്പോലും ആകര്‍ഷിക്കുംവിധമായിരുന്നു പുഷ്പനാഥിന്റെ രചന.

          70,80 കാലം കോട്ടയം പുഷ്പനാഥിന്റേതുകൂടിയായിരുന്നു.മലയാളത്തിലെ ഒട്ടുമിക്ക വാരികകളിലും അന്ന് പുഷ്പനാഥ് എഴുതിയിരുന്നു.ഒരേ സമയം മൂന്നുംനാലും നോവലുകള്‍ വരെ അദ്ദേഹം എഴുതിയിട്ടുണ്ട്.പല വാരികകളേയും അന്നു സര്‍ക്കുലേന്‍ കുറയാതെ പിടിച്ചു നിര്‍ത്തിയത് പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളാണ്.

          പുഷ്പനാഥിന് മരിക്കുമ്പോള്‍ 80 വയസായിരുന്നു.വായനയെ സംഭ്രജനകവും ഭയാനകവുമായ അന്വേഷണങ്ങളിലേക്കു നയിക്കുന്ന ഉഷ്ണരക്ത പ്രവാഹമായൊരു അപസര്‍പ്പക കാലം ഹാഫ് എ കൊറോണ പുകഞ്ഞ് ഇപ്പോള്‍ ഓര്‍മയിലേക്കു ചായുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.