Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മലയാളിയില്‍ വായനയുടെ കൂടു തുറന്നുവിട്ട പൈങ്കിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 09:03 am IST
in Literature

        മലയാള നോവലിന്റെ കുലഗുരു മുട്ടത്തുവര്‍ക്കിയുടെ 105ാം ജന്മദിനമായിരുന്നു ശനിയാഴ്ച. മലയാളിയുടെ ഭാവനാസ്വപ്‌നത്തിലെ പൈങ്കിളിയെ ഊട്ടിവളര്‍ത്തി  സാധാരണക്കാരന്റെ ജീവിത രസങ്ങള്‍ അവരുടെ ഭാഷയിലും സങ്കല്‍പ്പത്തിലും രചിച്ച് നോവലിന്റെ പട്ടുപാതയിലൂടെ മലയാളിയെ ആദ്യമായി സഞ്ചരിപ്പിച്ചത് മുട്ടത്തു വര്‍ക്കിയായിരുന്നു. പ്രേമവും (അന്നു പ്രണയമില്ല) സ്‌നേഹവും പരിഭവവും പകയും ക്ഷമയും കാത്തിരിപ്പും നഷ്ടങ്ങളുമായി എല്ലാ മലയാളിയുടേയും ഉള്ളില്‍ തിരതള്ളി വരുന്ന വികാരക്കടലിനെ വേലിയേറ്റം കൊള്ളിച്ച ആവേശ ചന്ദ്രനായിരുന്നു വര്‍ക്കി. പുഴയും കായലും കടലും കാടും മേടുമൊക്കെ പഴയ തലമുറ  മനക്കണ്ണാടിയില്‍ അധിക സൗന്ദര്യത്തിന്റെ ചേല ചുറ്റിയത് ആ നോവലുകളിലൂടെയാണ്. വര്‍ക്കിയുടെ വില്ലനിലുമുണ്ടായിരുന്നു ഒരു നിഷ്‌ക്കളങ്ക ഭാവം.

         1913 ഏപ്രില്‍ 28ന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കടുത്തുള്ള ചെത്തിപ്പുഴയിലായിരുന്നു ജനനം.1989ല്‍ അന്തരിച്ചു. അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പോള്‍ ട്യൂട്ടോറിയല്‍സിലും ദീപിക പത്രത്തിലും ജോലി ചെയ്തു. അന്നത്തെ ജനകീയ എഴുത്തുകാരായിരുന്നു വര്‍ക്കിയും കാനവും. രണ്ടുപേരേയും പൈങ്കിളി എഴുത്തുകാരെന്നാണ് വിശേഷിപ്പിച്ചിരുന്നത്. പക്ഷേ ഈ പൈങ്കിളിക്കാരാണ് അന്നു ജനങ്ങളുടെ വായനയ്‌ക്കു വലിയ പ്രചോദനം നല്‍കിയത്. നാട്ടില്‍ പുറത്തിന്റെ എഴുത്തുകാരനായിരുന്നു വര്‍ക്കി.

          പ്രപഞ്ചം മുഴുവന്‍ ഒരു നോവലാകാന്‍ വേണ്ടിമാത്രം ഉണ്ടായെന്നു വിശ്വസിച്ചിരിക്കണം വര്‍ക്കി.അന്നത്തെ  തലമുറയുടെ ഭാവനാ വസന്തം പൂത്തതും വായനയുടെ ആനവാതില്‍ തുറന്നതും വര്‍ക്കിയുടെ നോവലുകളിലൂടെയാണ്. നോവലും കവിതയും ചെറുകഥയുമായി 132 പുസ്തകങ്ങള്‍ വര്‍ക്കി എഴുതി. അവയില്‍ 60 നോവലുകളും. പാടാത്ത പൈങ്കിളി, അഴകുള്ള സെലീന, പച്ചനോട്ടുകള്‍, അക്കരപ്പച്ച, ഫിഡില്‍, ജഗജില്ലി, സലോമി, ഇണപ്രാവുകള്‍, മറിയക്കുട്ടി, ആറാം പ്രമാണം തുടങ്ങിയ നോവലുകള്‍ വന്‍ ഹിറ്റുകളാണ്. നിരവധി സിനിമകള്‍ വര്‍ക്കി കൃതികളെ അധികരിച്ചുണ്ടായി.അവയും ഹിറ്റുകളായിരുന്നു.

            അന്നത്തെക്കാലത്ത് ഓടിനടന്നും തേടിനടന്നുമാണ് വര്‍ക്കി സാഹിത്യം ആളുകള്‍ വായിച്ചിരുന്നത്.തങ്ങളെ തന്നെയാണ് ആനോവലുകളിലെ കഥാപാത്രങ്ങളില്‍ വായനക്കാര്‍ കണ്ടിരുന്നത്. കോട്ടയം വാരികകളെ അന്നു നിലനിര്‍ത്തിയിരുന്നത് വര്‍ക്കിയുടെ നോവലുകളായിരുന്നു. അടുത്ത ആഴ്ച വായിക്കാന്‍വേണ്ടിയുള്ള വലിയ ആകാംക്ഷ നല്‍കിക്കൊണ്ട് തുടരും എന്ന ബ്രാക്കറ്റ് വായനക്കാരന്റെ നെഞ്ചിടിപ്പു വര്‍ധിപ്പിച്ചിരുന്നു. വര്‍ക്കിയുടെ കഥാപാത്രങ്ങളെപ്പോലെ നടക്കാനും ഇരിക്കാനും ഉടുക്കാനും തലമുടി ചീവാനുമൊക്കെ പ്രേമിക്കാനുമൊക്കെ വായനക്കാര്‍ അന്ന് ആവേശം കാട്ടിയിരുന്നു.

           നല്ല വായനക്കാരനായിരുന്നു മുട്ടത്തുവര്‍ക്കി. സുന്ദരപുരുഷനും. ലോകസാഹിത്യം നന്നായി വായിച്ച ഈ സുന്ദര പുരുഷന്റെ അക്കാലത്തെ ഇന്റര്‍വ്യൂകള്‍ക്ക് വ്യത്യസ്ത നിരീക്ഷണങ്ങളുടെ ചാരുതയുണ്ടായിരുന്നു. പൈങ്കിളിയെന്നു വര്‍ക്കിയെ പരിഹസിച്ച ആധുനിക സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാര്‍ പിന്നീട്  അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌ക്കാരം വാങ്ങി ഈ എഴുത്തുകാരനെ പുകഴ്‌ത്തി.വായനയുടെയും ഭാവനയുടേയും മഹായാനം ഒരു തലമുറയ്‌ക്കു നല്‍കിയ ഗുരുവാണ് മുട്ടത്തു വര്‍ക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.