Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉദ്ഗീഥമായ ഓങ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2018, 03:53 am IST
in Samskriti

‘ഓമിത്യേതത്’ എന്ന മന്ത്രത്തോടെയാണ് ഛാന്ദോഗ്യോപനിഷത്ത് ആരംഭിക്കുന്നത്. കര്‍മ്മങ്ങളിലൂടെ പരമപുരുഷാര്‍ത്ഥം ഉണ്ടാകില്ലെന്നു മനസിലാക്കി സംസാരഗതിക്ക് കാരണമായ കര്‍മ്മത്തേയും അതിന് കാരണമായ കാമത്തേയും നിരാകരിച്ച് അദ്വൈത ആത്മവിജ്ഞാനം പ്രതിപാദിക്കാനായാണ് ഛാന്ദോഗ്യം ഇങ്ങനെ തുടങ്ങുന്നത്. അദ്വൈതാത്മവിജ്ഞാനമില്ലാതെ ആത്യന്തികമായ നിശ്രേയസ്സ് കിട്ടുകയുമില്ല. വിദ്യകൊണ്ട് അവിദ്യയെ നിരസിച്ച് തന്നെ താന്‍ അറിഞ്ഞാല്‍ പരമാത്മാവായിത്തീരും എന്ന് ശ്രുതി പറയുന്നു. അല്ലാത്തവന്‍ കര്‍മ്മത്തില്‍പ്പെട്ടുഴറി നശ്വരഫലത്തെ മാത്രം നേടുന്നു.

അദ്വൈതമായ ആത്മാവിനെ സത്യമെന്ന് വിശ്വസിക്കുന്നയാള്‍ക്ക് സംസാരദുഃഖനിവൃത്തിയും മോക്ഷപ്രാപ്തിയുമുണ്ടാകും. അവിദ്യാ ദോഷമുള്ളവന് കര്‍മ്മം വിധിച്ചിരിക്കുന്നുണ്ട്. അദ്വൈതജ്ഞാനമുള്ളവന് വേണ്ട. ബ്രഹ്മചാരി, ഗൃഹസ്ഥന്‍, വാനപ്രസ്ഥന്‍ എന്നിവര്‍ക്ക് പുണ്യലോകങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ബ്രഹ്മവിത്ത് അമൃതത്വത്തെ നേടും.

അദ്വൈതവിദ്യാ പ്രകരണത്തില്‍ അഭ്യുദയ സാധനങ്ങളായ ഉപാസനങ്ങളും ക്രമമുക്തിയാകുന്ന ഫലം നല്‍കുന്ന മനോമയാദി ഉപാസനങ്ങളും കര്‍മ്മസംബന്ധിയായ ഉപാസനങ്ങളും പറയുന്നു. അദ്വൈതജ്ഞാനത്തിനും ഉപാസനങ്ങള്‍ക്കും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടെന്ന ഭാവത്തെ ഇല്ലാതാക്കിത്തീര്‍ക്കുന്നതാണ് അദ്വൈത വിജ്ഞാനം. ഉപാസനം ഒന്നിലേക്ക് മാത്രം ചിത്തവൃത്തിയെ തുടര്‍ച്ചയായി ഉണ്ടാക്കുന്ന തരത്തില്‍ ശാസ്ത്രവിധിപ്രകാരം ഒരു ആലംബനത്തെ സ്വീകരിച്ച് ചെയ്യുന്നതാണ്. ഉപാസനത്തിലൂടെ വസ്തുതത്വം അറിഞ്ഞ് അദ്വൈത ജ്ഞാനത്തിലെത്താം. ഒരു ആലംബനമുണ്ട് എന്നതിനാല്‍ എളുപ്പവുമാണ്. അതിനാലാണ് ഉപാസനത്തെ ആദ്യം പറയുന്നത്. കര്‍മ്മത്തെ വെടിഞ്ഞ് ഉപാസനത്തില്‍ മനസ്സിനെ സമര്‍പ്പിക്കാന്‍ പ്രയാസമായതിനാല്‍ കര്‍മത്തിനോട് ബന്ധമുള്ള ഉപാസനത്തെ പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്.

ഒന്നാം അധ്യായത്തില്‍ 13 ഖണ്ഡങ്ങളുണ്ട്. ഓങ്കാര ഉപാസന അഥവാ ഉദ്ഗീഥത്തോടെയാണ് ആരംഭിക്കുന്നത്.

ഓമിത്യേതദക്ഷരമുദ്ഗീഥ മുപാസീത 

ഓമിതി ഹ്യുദ്ഗായതി

തസ്യോപവ്യാഖ്യാനം

ഉദ്ഗീഥമെന്നു പറയുന്ന ഓം എന്ന അക്ഷരത്തെ ഉപാസിക്കണം. ഓം എന്നാണല്ലോ ഉദ്ഗാനം ചെയ്യുന്നത്. ആ അക്ഷരത്തിന്റെ ഉപവ്യാഖ്യാനം ആരംഭിക്കുന്നു.

‘ഓം’ എന്ന അക്ഷരം പരമാത്മാവിന്റെ ഏറ്റവും അടുത്ത പേരാണ്. ലോകത്തുള്ള ആളുകളെ അവരുടെ പേര് വിളിച്ച് അഭിസംബോധന ചെയ്യുമ്പോള്‍ കേള്‍ക്കുന്നതില്‍ താല്‍പര്യമുണ്ടാകുന്നതുപോലെ ഓം എന്ന ഏകാക്ഷര മന്ത്രംകൊണ്ട് പരമാത്മാവ് പ്രസാദിക്കുന്നു. ‘ഇതി’ എന്ന വാക്ക് കൂടെചേര്‍ത്തിരിക്കുന്നതിനാല്‍ ‘ഓം’ എന്നതിന്റെ അര്‍ത്ഥമല്ല. ശബ്ദസ്വരൂപത്തെ അറിയണം എന്ന് മനസ്സിലാക്കണം. അതുകൊണ്ട് പരമാത്മാവിന്റെ പ്രതീകമാണ് ഓം പേര് എന്ന നിലയിലും പ്രതീകം എന്ന നിലയിലും ഓം എന്നത് ശ്രേഷ്ഠമായ പരമാത്മാ ഉപാസന സാധനയാണ്.

ജപം, കര്‍മ്മം, സ്വാദ്ധ്യായം എന്നിവയിലൊക്കെ ‘ഓം’ പലതവണ പ്രയോഗിക്കാറുണ്ട്. ഉദ്ഗാനം ചെയ്യുന്നത് ഓം എന്ന് തുടങ്ങിയതിനാല്‍ ഓങ്കാരത്തെ ഉദ്ഗീഥമെന്നു പറയുന്നു. ഉദ്ഗീഥ ഭക്തിക്ക് അവയവമായതിനാല്‍ ഉദ്ഗീഥമെന്ന് വിളിക്കാറുണ്ട്. ഉദ്ഗീഥമായ ഓങ്കാരത്തെ ഉപാസിക്കുകതന്നെ വേണം. കര്‍മ്മാംഗത്തിന് അവയവമായ ഓങ്കാരത്തില്‍ ഉറച്ചതും ഏകാഗ്രവുമായ ചിത്തവൃത്തി തുടര്‍ച്ചയായി ഉണ്ടായിരിക്കണം. ഓങ്കാരത്തിന്റെ ഉപാസനം എങ്ങനെയാണ് ആ അക്ഷരത്തിന്റെ വിഭൂതികള്‍ എന്തൊക്കെയാണ്. ഉപാസനത്തിന്റെ ഫലം ഏതൊക്കെയെന്ന് പറയുവാന്‍ പോകുന്നു. 

ഭൂതജാലങ്ങളുടെ രസം ഭൂമിയും ഭൂമിയുടെ രസം ജലവും ജലത്തിന്റെ രസം ഓഷധികളും ഓഷധികളുടെ രസം പുരുഷനും പുരുഷന്റെ രസം വാക്കും വാക്കിന്റെ രസം ഋക്കും ഋക്കിന്റെ രസം സാമവും സാമത്തിന്റെ രസം ഉദ്ഗീഥവുമാണ്. ഉദ്ഗീഥമെന്ന എട്ടാമത്തേതായ ഓങ്കാരം അങ്ങേയറ്റത്തെ രസവും പരമവും പരമാത്മാവ് എന്ന സ്ഥാനത്തിന് അര്‍ഹതയുള്ളതുമാണ്. ഋക് എന്ന വാക്കും സാമം എന്ന പ്രാണനും മിഥുനമാണ്. ഈ മിഥുനം ഓം എന്ന അക്ഷരത്തില്‍ ചേര്‍ന്നിരിക്കുമ്പോള്‍ കൂടിച്ചേരുന്ന സ്ത്രീപുരുഷന്‍മാര്‍ കാമത്തെ നേടുന്നു. സര്‍വ്വകാമ പ്രാപ്തി എന്ന ഗുണത്തോടെ മിഥുനം ഓങ്കാരത്തില്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ ഓങ്കാരം എല്ലാ ആഗ്രഹങ്ങളേയും സാധിപ്പിക്കുന്നു. ഇങ്ങനെ അറിഞ്ഞ് ഓങ്കാരത്തെ ഉപാസിക്കുന്ന ഉദ്ഗാതാവിനും അതിന്റെ ധര്‍മ്മം ഉണ്ടാകും. അയാളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കും. ഓം എന്നത് അനുജ്ഞാനരൂപമായ അക്ഷരമാണ്. അനുമതിയെ നല്‍കുന്നതാണത്. ഇത് സമൃദ്ധിയെ കുറിക്കുന്നതാണ്. ഇപ്രകാരം ഓങ്കാരമായ ഉദ്ഗീഥത്തെ ഉപാസിക്കുന്നയാള്‍ കാമങ്ങളെ വര്‍ധിപ്പിക്കുന്നവനായിത്തീരും.

അറിവ്, ധനം എന്നിവ നല്‍കുമ്പോള്‍ ‘ഓം’ ഉച്ചരിച്ച് കൊടുക്കുന്ന സമ്പ്രദായമുണ്ട്. ഇതിനാലാണ് ‘ഓം’ എന്നതിനെ അനുജ്ഞം അക്ഷരം എന്നു പറഞ്ഞത്. ഓം എന്നത് ഉപാസ്യമായതിനാല്‍ പിന്നെ അതിനെ സ്തുതിക്കുന്നു. ത്രയീവിദ്യയില്‍ ഓം എന്ന് ചൊല്ലിയാണ് ആശ്രാവണവും ശാസനയും ഉദ്ഗാനവും ചെയ്യുന്നത്. ത്രയീവിദ്യയിലെ കര്‍മ്മമാണ് ഇവിടെ പറഞ്ഞത്. അത് സോമയാഗമാണ്. ഓം പരമാത്മാവിന്റെ പ്രതീകമായതിനാല്‍ വേദവിഹിതകര്‍മ്മം പരമാത്മാപൂജയാണ്. ഓങ്കാരത്തിന്റെ മഹത്വംകൊണ്ടാണ് വേദവിഹിതകര്‍മ്മം വേണ്ടപോലെ നല്‍കുന്നത്. ഓം എന്നതിനെ അറിയുന്നവരും അറിയാത്തവരും ആ അക്ഷരംകൊണ്ട് കര്‍മ്മം ചെയ്യുന്നു. അറിഞ്ഞ് ചെയ്താല്‍ അത് ഏറ്റവും വീര്യമുള്ളതായിത്തീരുന്നു. ഇങ്ങനെ പറഞ്ഞത് ഓങ്കാരത്തിന്റെ ഉപവ്യാഖ്യാനമാണ്.

 9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

Kerala

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

പുതിയ വാര്‍ത്തകള്‍

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.