Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവത മാധുര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2018, 03:45 am IST
in Samskriti

മക്കളേ, 

അനേകം ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ ഉണ്ടെങ്കിലും ഭാഗവതത്തിന് സമൂഹത്തില്‍ ഇത്രയും പ്രചാരം കിട്ടാന്‍ കാരണം അതിന്റെ മാധുര്യമാണ്. വേദമാകുന്ന കരിമ്പിന്റെ രസമാണ് ഭാഗവതമെന്നാണ് പറയാറ്. നമുക്ക് ഏറ്റവും പ്രിയമുള്ള ആഹാരം ഏറ്റവും ഫലപ്രദമായ ഔഷധം കൂടിയായാല്‍ അതിന്റെ മൂല്യം കൂടുമല്ലോ. അതുപോലെ ഭാഗവതം നമ്മെ ആകര്‍ഷിക്കുകയും വശീകരിക്കുകയും മാത്രമല്ല അത് നമ്മെ ശുദ്ധീകരിക്കുകയും അനുഭൂതിയിലേക്ക് ഉയര്‍ത്തുകയും ചെയ്യും.  ഭഗവാന്റെ പ്രത്യക്ഷരൂപം തന്നെയാണ് ഭാഗവതം.

നമ്മളില്‍ പലരും ദുഃഖം വരുമ്പോള്‍ ഈശ്വരനെ വിളിക്കും. ദുഃഖം മാറുമ്പോള്‍ ഈശ്വരനെ മറക്കുകയും ചെയ്യും. ആഗ്രഹങ്ങളെ മുന്‍നിര്‍ത്തിയാണ് അവരുടെ ഭക്തി, ഭഗവാനിലല്ല ആഗ്രഹങ്ങളിലാണ്  ശ്രദ്ധ. ഇതിനേക്കാള്‍ അല്‍പം കൂടി ഉയര്‍ന്ന തലത്തിലുള്ള ഭക്തിയുണ്ട്. അതില്‍ ഭഗവാനോടു ബന്ധമുണ്ടാകും. ജപം, കീര്‍ത്തനം തുടങ്ങിയവയില്‍ നിഷ്ഠയുണ്ടാകും. പക്ഷേ ശരിയായ ജ്ഞാനമുണ്ടാവില്ല. ജീവിതത്തില്‍ എന്തെങ്കിലും തിരിച്ചടി നേരിട്ടാല്‍ ഭക്തി നഷ്ടപ്പെട്ടെന്നും വരാം. എന്നാല്‍ ഈശ്വരനുവേണ്ടിയുള്ള ആഗ്രഹം  മറ്റുള്ള ആഗ്രഹങ്ങളെക്കാള്‍ തീവ്രമാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ഭക്തി നമ്മളില്‍ ഉണര്‍ന്നതായി പറയാന്‍ കഴിയു. 

ഏതുതരത്തിലുള്ളതായാലും ശരി, ഭക്തി അമൂല്യമാണ്, അത് മഹത്തായ സമ്പത്താണ്. കാരണം ഹൃദയത്തില്‍ അല്‍പമെങ്കിലും താല്‍പര്യം ഭഗവാനോടു തോന്നിയാല്‍ ക്രമേണ അതു വളര്‍ന്ന് നമ്മെ ശുദ്ധീകരിക്കും. അങ്ങനെ മനോമാലിന്യങ്ങളെല്ലാം അകന്ന് ഈശ്വരാനുഭൂതി ഉണ്ടാകുകയും ചെയ്യും.

ഭഗവാന്റെ കഥകളിലൂടെ, അനേകം ഭക്തന്മാരുടെ കഥകളിലൂടെ ഭക്തിയുടെ നിരവധി തലങ്ങളും മുഖങ്ങളും ഭാഗവതം നമുക്കു കാട്ടിത്തരുന്നു. പരീക്ഷിത്തിന് ജീവിതത്തില്‍ ഒരു വലിയ തിരിച്ചടി നേരിട്ടപ്പോള്‍ അദ്ദഹത്തിന്റെ ഭക്തിയും വിശ്വാസവും നഷ്ടമായില്ല. നേരേമറിച്ച് മരണം മുന്നില്‍ കണ്ടപ്പോള്‍ തീവ്ര വൈരാഗ്യം ഉണര്‍ന്ന് ഈ ലോകത്തെ തന്നെ മറന്ന്  ശ്രദ്ധ ഭഗവാനില്‍ തന്നെ ഉറച്ചു. ഭാഗവത ശ്രവണത്തിലൂടെ  വെറും ഏഴു ദിവസംകൊണ്ട് ജീവിതത്തിന്റെ പരമമായ സാഫല്യം നേടി. ഏതു ഭാവത്തില്‍, എത്രമാത്രം ശ്രദ്ധയോടെ ഭാഗവതം കേള്‍ക്കണമെന്ന് അദ്ദേഹം നമുക്കു കാട്ടിത്തരുന്നു.

ഗോപികള്‍ക്ക്, കൃഷ്ണനോടുള്ള ശരീരികമായ ആകര്‍ഷണത്തിലാണ് ഭക്തി ആരംഭിച്ചത്. എന്നാല്‍ ആ ആകര്‍ഷണം എല്ലാ വാസനകളെയും മനോമാലിന്യങ്ങളെയും ഭസ്മമാക്കുന്ന പ്രേമഭക്തിയായി വളര്‍ന്നു. അങ്ങനെ പ്രേമഭക്തിയുടെ പരമമായ മാതൃകയായിത്തീര്‍ന്നു അവര്‍. കുന്തിയിലാകട്ടെ ഓരോ ദുഃഖാനുഭവങ്ങളിലും കൂടുതല്‍  തീവ്രമാകുന്ന ഭക്തി നമുക്ക് കാണാം. പ്രതികൂല സാഹചര്യങ്ങളെ ഭഗവാനെ സ്മരിക്കാനുള്ള അവസരമായി അവര്‍ സ്വാഗതം ചെയ്തു. കുചേലനാകട്ടെ ഭക്തിയുടെ ലഹരിയില്‍ തന്റെ എല്ലാ ആഗ്രഹങ്ങളും  പാടേ മറന്നുപോകുകയാണ് ചെയ്തത്. സാധാരണ കണ്ടുവരുന്ന സുഹൃത്ബന്ധം ശിഷ്യത്വമായി പിന്നീട് സമര്‍പ്പണമായി വികസിക്കുന്നത് അര്‍ജ്ജുനനില്‍ നമുക്കു കാണാം. കടലുപോലുള്ള പ്രശ്‌നങ്ങളുടെ നടുവിലും അല്‍പംപോലും പതറാത്ത വിശ്വാസത്തിന്റെയും ഭക്തിയുടെയും ഉത്തമ ഉദാഹരണമാണ് പ്രഹ്‌ളാദന്‍. ഇങ്ങനെ ഭക്തിയുടെ എത്രയെത്ര മുഖങ്ങളാണ് ഭാഗവതം നമുക്കു മുന്‍പില്‍ നിരത്തുന്നത്.

ഭാഗവതം വായിക്കുന്നതും കേള്‍ക്കുന്നതും ഭക്തിയോടെയും ശ്രദ്ധയോടെയും ആയിരിക്കണം. അല്ലാതെ കേവലം വഴിപാടുപോലെ ആകരുത്.  ഉപജീവനം ലക്ഷ്യമാക്കിയും ആകരുത്. 

വളരെ നന്നായി ഭാഗവതകഥ പറയുന്ന ഒരു ആചാര്യന്‍ ഉണ്ടായിരുന്നു. പല സ്ഥലങ്ങളിലും ചെന്ന് സപ്താഹം നടത്തും. അങ്ങനെ കിട്ടുന്ന ദക്ഷിണകൊണ്ടാണ് ജീവിതം നയിച്ചുവന്നത്. ഒരിക്കല്‍ ഒരാള്‍ അദ്ദേഹത്തോടു പറഞ്ഞു, ”നമ്മുടെ രാജാവ് ഭാഗവത പാരായണത്തിലും ശ്രവണത്തിലും വലിയ താല്‍പര്യമുള്ള ആളാണ്. അദ്ദേഹത്തെ  കണ്ടാല്‍ എല്ലാ ദാരിദ്ര്യവും മാറും.”  അദ്ദേഹം കൊട്ടാരത്തില്‍ ചെന്ന് രാജാവിനോടു പറഞ്ഞു. ”തിരുമനസ്സേ, അങ്ങ് ഭാഗവതം കേള്‍ക്കുന്നതില്‍ താല്‍പര്യമുള്ള ആളാണല്ലോ. അങ്ങേയ്‌ക്കുവേണ്ടി ഞാനൊരു സപ്താഹം നടത്താം.”  രാജാവ് ദേഷ്യത്തോടെ പറഞ്ഞു. ”കടന്നുപോകൂ… എനിക്കു നിങ്ങളുടെ ഭാഗവതമൊന്നും കേള്‍ക്കേണ്ട.” അപമാന ഭാരത്താല്‍ അയാള്‍ തിരിഞ്ഞു നടന്നു. വീട്ടിലെത്തിയപ്പോള്‍ ഒരു തീരുമാനമെടുത്തു. സപ്താഹം നടത്താന്‍ ഇനി എവിടെയും പോകുന്നില്ല.  കേള്‍ക്കാന്‍ ആരുമില്ലെങ്കിലും വീട്ടില്‍ വച്ചുതന്നെ ഭാഗവതം വായിക്കും. അങ്ങനെ, ഭക്തിയോടെ ഭാഗവതം വായിക്കാന്‍ തുടങ്ങി.  അന്ന് ആദ്യമായി അദ്ദേഹത്തിന്റെ ഹൃദയം അലിഞ്ഞു. ഒരാനന്ദം ഉള്ളില്‍ അനുഭവപ്പെട്ടു. അങ്ങനെ എല്ലാദിവസവും വായന തുടര്‍ന്നു. ഓരോ ദിവസം കഴിയുന്തോറും  ആനന്ദം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. ഉള്ളില്‍ പൂര്‍ണ്ണ തൃപ്തിയായി. ഭഗവാന്‍ തന്റെ ഉള്ളില്‍ സദാ നിറഞ്ഞുനില്‍ക്കുന്നതുപോലെ അനുഭവപ്പെട്ടു. ഇതിനകം അദ്ദേഹത്തിന്റെ പാരായണം കേള്‍ക്കാന്‍ ആളുകള്‍ കൂട്ടം കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. വിവരമറിഞ്ഞ് ഒരു ദിവസം രാജാവും എത്തി.  രാജാവ് അദ്ദേഹത്തെ നമസ്‌ക്കരിച്ച ശേഷം പറഞ്ഞു. അങ്ങ് ദയവായി കൊട്ടാരത്തില്‍ വന്ന് ഭാഗവതസപ്താഹം നടത്തണം.” അപ്പോള്‍ അദ്ദേഹം പറഞ്ഞു. ”രാജാവേ അങ്ങേയ്‌ക്ക് എന്നെ ഓര്‍മ്മയില്ലേ? കൊട്ടാരത്തില്‍ നിന്നും മുമ്പൊരിക്കല്‍ ഇറക്കിവിട്ട അതേ ആള്‍ തന്നെയാണ് ഞാന്‍.” അപ്പോള്‍ രാജാവ് പറഞ്ഞു. ”അതെനിക്കറിയാം. അന്ന് താങ്കള്‍ ഭാഗവതത്തിന്റെ യഥാര്‍ത്ഥ സാരം മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് താങ്കള്‍ അതില്‍ ജീവിക്കുകയാണ്.”

അറിവില്‍ നിന്ന് അനുഭൂതിയിലേക്ക് നമ്മള്‍ ഉയരണം. ഹൃദയപൂര്‍വ്വം ഭാഗവതം വായിക്കുകയും കേള്‍ക്കുകയും ചെയ്താല്‍  തീര്‍ച്ചയായും അതിനു സാധിക്കും. അതിനുള്ള ദിവ്യമായ ശക്തി ഭാഗവതത്തിനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.